Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം നിർമാണം; അതിവേഗം, ബഹുദൂരം
cancel
camera_alt????? ??????????????? ????????????????????? ????????? ????????????????????

ദോഹ: ഖത്തര്‍ ലോകകപ്പ് 2022ന് ഒരുങ്ങുന്ന എജുക്കേഷന്‍ സിറ്റി സ് റ്റേഡിയം നിര്‍മാണപ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നു. ഏ റ്റവും പുതിയ ഫോട്ടോകള്‍ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി പുറത്തുവിട്ടു. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിെൻറ വേഗത്തിലുള്ള നിര്‍മാണ പുരോഗതി വിലയിരുത്തുന്നു എന്നുപറഞ്ഞു കൊണ്ടാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി ട്വിറ്ററില്‍ ഫോട്ടോകള്‍ പങ്കിട്ടത്. ‘മരുഭൂമിയിലെ വജ്രം’ എന്ന അപരനാമത്തിലുള്ള സ്റ്റേഡിയത്തില്‍ നാല്‍പതിനായിരം പേര്‍ക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ഖത്തര്‍ ഫൗണ്ടേഷെൻറ ഹൃദയഭാഗത്ത് പണിയുന്ന സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മുതലാണ് അരങ്ങേറുക. അല്‍ഖോര്‍ സിറ്റിയില്‍ പണിയുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിെൻറ നിര്‍മാണ പുരോഗതിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഏപ്രില്‍ മാസത്തിലാണ് അല്‍ െബയ്ത്ത് സ്റ്റേഡിയത്തില്‍ റെക്കോഡ് വേഗത്തില്‍ പുല്ലുപിടിപ്പിക്കല്‍ നടത്തിയത്. കേവലം ആറു മണിക്കൂറും 41 മിനിറ്റും മാത്രമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്ലുപിടിപ്പിക്കല്‍ നടത്തിയത്. എല്ലാ സ്റ്റേഡിയങ്ങളുടെയും ചുറ്റുവട്ട അതിരുകളിലും പാര്‍ക്കുകളും പച്ചപ്പുകളും പിടിപ്പിക്കുന്നുണ്ട്. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിെൻറ ഭീമന്‍ ലിഫ്റ്റിങ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു.

മേല്‍ക്കൂരയുടെ ഉറപ്പിനെ സഹായിക്കുന്ന വൃത്താകൃതിയിലുള്ള ഇരുമ്പ് ക്ലാഡ് മെറ്റല്‍ കേബിളുകളെ ഉയര്‍ത്തുകയെന്ന പ്രക്രിയയാണ് അന്ന് വിജയകരമായി നടപ്പാക്കിയത്. സങ്കീര്‍ണമായ നിര്‍മാണപ്രക്രിയകളില്‍ ഏറ്റവും സുപ്രധാനമായ ഘട്ടമായിരുന്നു അത്. മരുഭൂമിയിലെ വജ്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഡയമണ്ടിെൻറ മാതൃകയിലാണ് സ്റ്റേഡിയത്തിെൻറ ഡിസൈൻ. ആകെയുള്ള 40,000 സീറ്റ് ലോകകപ്പ് മത്സരത്തിനുശേഷം 25,000 ആയി ചുരുക്കും. 15,000 സീറ്റുകള്‍ വികസിത രാജ്യങ്ങളിലെ കായികപരിപാടികള്‍ക്കായി നല്‍കും. ഉൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് സ്റ്റേഡിയത്തിെൻറ രൂപഘടന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story