ഓരോ ഡ്രൈവിങ് സ്കൂളിനും ഒാരോ നിരീക്ഷണ ഉദ്യോഗസ്ഥൻ
text_fieldsദോഹ: ഡ്രൈവിങ് സ്കൂളുകളെ നിരീക്ഷിക്കാന്‍ ട്രാഫിക് വിഭാഗം ഈയി ടെ ആരംഭിച്ച ഉന്നതകേന്ദ്രം ഏറെ ഗുണകരമാണെന്ന് വിലയിരുത്ത ൽ. മദീന ഖലീഫയിലെ ട്രാഫിക് വിഭാഗം ആസ്ഥാനത്ത് ഒമ്പത് ഡ്രൈ വിങ് സ്കൂളുകളുടെ പ്രവര്‍ത്തനം 10 ട്രാഫിക് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഡ്രൈവിങ് സ്കൂളുകളുടെ സൂപ്പര്‍വൈസര്‍ ജനറല്‍ ക്യാപ്റ്റന്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ ഗാനിംപറഞ്ഞു. ഓരോ ഡ്രൈവിങ് സ്കൂളും നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനാണ് ഉണ്ടാവുക. പഠിതാക്കള്‍ക്ക് ആവശ്യമായ പരിശീലനവും പരീക്ഷയും നൽകുന്നുണ്ടോയെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉദ്യോഗസ്ഥൻ കൃത്യമായി നിരീക്ഷിക്കും. ഡ്രൈവിങ് സ്കൂളുകള്‍ക്കെതിരെ ഏതെങ്കിലുമൊരു പഠിതാവ് പരാതി നൽകുകയാണെങ്കില് പഠിതാവിെൻറ പരിശീലന ക്ലാസും പരീക്ഷയും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പരിശോധിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്ലാസുകളെയും പരിശീലനത്തെയുംകുറിച്ച് രക്ഷിതാക്കളില്‍നിന്നും സ്പോണ്സര്മാരില്നിന്നുമെല്ലാം നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. പുതിയ പദ്ധതി ആവിഷ്കരിച്ചതോടെ എല്ലാ കാര്യങ്ങളും സുതാര്യമായെന്നു മാത്രമല്ല പഠിതാക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും സാധിച്ചതായി അല്‍ ഗാനിം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒമ്പത് സ്കൂളുകളെയും നോക്കാന്‍ 10 ഉദ്യോഗസ്ഥര്‍ മതിയാകും. പദ്ധതി വളരെ കാര്യക്ഷമമാണ്. അതിലേറെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഡ്രൈവിങ് സ്കൂളുകളിലുമായി മുന്നൂറോളം പഠിതാക്കളാണ് നിലവിൽ ഡ്രൈവിങ് പരിശീലനത്തിനായി ഒരു ദിവസം എത്തിച്ചേരുന്നത്. എന്നാല്‍, പുതിയ രീതി ഉപയോഗിച്ച് മണിക്കൂറില്‍ 500 പഠിതാക്കളെ ഉള്‍ക്കൊള്ളാനാവും. ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങള്‍ വിലയിരുത്താനും പഠിതാക്കള്‍ക്ക് ശരിയായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ നിരീക്ഷണ സംവിധാനം വഴി സാധിക്കും.
ശരിയായ പരിശീലനത്തിലൂടെ മികച്ച ഡ്രൈവര്‍മാരെ സൃഷ്ടിച്ചാല്‍ പരമാവധി റോഡപകടങ്ങള്‍ കുറക്കാനും സാധിക്കും. ഏകീകൃത ഡ്രൈവിങ് ട്രെയിനിങ് സിസ്റ്റത്തിലൂടെയും പുതുതായി പുറത്തിറക്കിയ സ്മാര്‍ട്ട് ഡ്രൈവിങ് കാറിലൂടെയും നിരീക്ഷണകേന്ദ്രത്തിലൂടെയും രജിസ്ട്രേഷന് മുതല്‍ ലൈസന്‍സ് കിട്ടുന്നതുവരെയുള്ള പഠിതാവിെൻറ എല്ലാ വിവരങ്ങളും ട്രാഫിക് വിഭാഗത്തിന് അറിയാന്‍ സാധിക്കും. ട്രാഫിക് സിഗ്നലുകളെക്കുറിച്ചുള്ള തിയറിയും പ്രായോഗിക പരിശീലനവും പുതിയ രീതിയനുസരിച്ച് പഠിതാ ക്കള്‍ക്ക് കൂടുതല്‍ ലളിതമാവുകയാണ് ചെയ്തിരിക്കുന്നത്. നേരേത്ത, തിയറി ക്ലാസുകൾ ഭാഷാപ്രശ്നത്തെ തുടര്‍ന്ന് പല പഠിതാക്കള്‍ക്കും മനസ്സിലാകാതെ വന്നിരുന്നു.
എന്നാല്‍, പുതിയ രീതിയില്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി 18 ഭാഷകളിലാണ് പരിശീലനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.