Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും സഹായമായി പോർട്ടൽ

text_fields
bookmark_border
തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും സഹായമായി പോർട്ടൽ
cancel
camera_alt?????????????? ???????????????????? ???????????????? ????????????????? ??????????? ???????????? ???????????

ദോഹ: തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും സഹായകമാ യി ഖത്തരി യു.എസ് ഒാൺലൈൻ പ്ലാറ്റ്ഫോം. gto5.ai എന്ന പോർട്ടൽ ആണ് തൊഴിലി ടങ്ങളില്‍ പുതിയ രീതിയുമായി രംഗത്തുള്ളത്. കമ്പനികള് ‍ക്ക് ഏറ്റവും അനുയോജ്യരായ കഴിവുള്ളവരെ പോർട്ടൽ ചൂണ്ടിക്കാണിച്ചുകൊടുക്കും. തൊഴിലന്വേഷകര്‍ക്ക് അപേക്ഷകളില്ലാതെതന്നെ തങ്ങളുടെ ഇന്‍ബോക്സില്‍ തൊഴില്‍ ഓഫറുകള്‍ ലഭ്യമാകുകയും ചെയ്യും. ഒരു വര്‍ഷം മുമ്പ് െഡവലപ് ചെയ്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മേയ് മാസത്തിലാണ് പുറത്തിറക്കിയത്. തൊഴിലന്വേഷകര്‍ക്ക് തങ്ങളുടെ പ്രൊൈഫല്‍ സൃഷ്ടിക്കാനും നിലവാരമുള്ള സിവി തയാറാക്കാനും ഫോട്ടോഗ്രാഫും സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നൽകാനും അനുവദിക്കും.
നിലവില്‍ ഏതാനും തൊഴിലുടമകളും തൽപരരായ തൊഴിലന്വേഷകരും പോര്‍ട്ടല്‍ ഉപയോഗിക്കുന്നുണ്ട്.

‘വേഗത്തിലും ആഴത്തിലും’ എന്നാണ് തങ്ങളുടെ പോര്‍ട്ടലിനെക്കുറിച്ച് സഹസ്ഥാപകനായ അഹമ്മദ് മുഹമ്മദ് ഇസെ വിശേഷിപ്പിക്കുന്നത്. ഏറ്റവും ആധുനികമായ മാച്ചിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ വളരെ വേഗത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രശ്നങ്ങൾ ഇല്ലാത്ത പോര്‍ട്ടലാണ് ഇതെന്നും അഹമ്മദ് പറയുന്നു. തൊഴിലുടമകളുടെയും തൊഴിലന്വേഷകരുടെയും സമയം നഷ്ടമാക്കാതെയും ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും മികച്ചത് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തി കമ്പനികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഏറ്റവും അനുയോജ്യമായവരെ തിരഞ്ഞെടുത്തുകൊടുക്കാനാണ് പോര്‍ട്ടലിലൂടെ ശ്രമിക്കുന്നതെന്ന് മറ്റൊരു സഹസ്ഥാപകനായ ലോയന്‍ ഫറാ പറഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള മൂന്നുപേരാണ് പോര്‍ട്ടലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍ജിനീയറിങ്, ബിസിനസ് കണ്‍സൽട്ടന്‍സ് മേഖലയിലുള്ളവരാണ് സ്ഥാപകര്‍ മൂന്നുപേരും. മൂന്നുപേരുടെയും ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് മിന മേഖലയില്‍ പ്രാദേശികമായും പുറത്തും മികച്ച വളര്‍ച്ചയുള്ള പോര്‍ട്ടലായി മാറുന്നതിന് കാരണമായത്. കഴിവുള്ളവര്‍ തങ്ങളുടെ പ്രൊഫൈല്‍ സൃഷ്ടിച്ച് പോർട്ടലിൽ ചേർക്കുക മാത്രം മതി. തൊഴിലുടമയുടെ ആവശ്യത്തിന് അനുസരിച്ചുള്ള പ്രൊഫൈല്‍ കണ്ടെത്തി നൽകുന്നതോടെ തൊഴിലന്വേഷകരുടെയും തൊഴില്‍ ഉടമയുടെയും പ്രയാസങ്ങളെയാണ് ലഘൂകരിക്കുന്നത്. തൊഴിലന്വേഷകര്‍ക്ക് സേവനം സൗജന്യമാണ്. തൊഴിലുടമകള്‍ക്ക് പ്രീമിയം അക്കൗണ്ട് വഴി അനുയോജ്യരായവരെ കണ്ടെത്തിയാല്‍ പണം അടക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story