ഖത്തർ എയർവേസ് വിമാനങ്ങൾക്ക് ഇനി ജി ഇ എൻജിൻ ശക്തി
text_fieldsദോഹ: വിമാനത്തിനുള്ള ജി ഇ എൻജിനുമായി ബന്ധപ്പെട്ട് ഖത്തർ എയർവേസും അമേരിക്കയിലെ ജി ഇ ഏവിയേഷനും തമ്മിൽ വിവിധ കരാ റുകളിൽ ഒപ്പുവെച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് വ്യോമയാന മേഖലയിലെ രണ്ട് പ്രമുഖ കമ്പനികൾ തമ്മിലുള്ള കരാറുകൾ ഒപ്പുവെച്ചത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ചടങ്ങിൽ സംബന്ധിച്ചു. കരാറിെൻറ ഭാഗമായി ഖത്തർ എയർവേസ് പുതുതായി വാങ്ങുന്ന 30 787-9 വിമാനങ്ങൾക്കായി ജി ഇ എൻ എക്സ് എൻജിനാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി ട്രൂചോയിസ് ടി.എം ൈഫ്ലറ്റ്ഹവർ കരാറിലും ഖത്തർ എയർവേസ് ഒപ്പുവെച്ചിട്ടുണ്ട്.
60 ബോയിങ് 777 വിമാനങ്ങൾക്കായുള്ള ജിഇ 9എക്സ് എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കും എം.ആർ.ഒ സേവനങ്ങൾക്കുമായി ട്രൂചോയിസ് ടി.എം ഫ്ലൈറ്റ് ഹവറുമായി ഖത്തർ എയർവേസ് മറ്റൊരു കരാറും ചടങ്ങിനിടെ ഒപ്പുവെച്ചു. അഞ്ഞൂറു കോടി ഡോളറിെൻറ കരാറിലാണ് ഖത്തർ എയർവേസ് ഒപ്പുവെച്ചിരിക്കുന്നത്. ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ജി ഇ വൈസ് ചെയർമാനും ജി ഇ ഏവിയേഷൻ സി.ഇ.ഒയും പ്രസിഡൻറുമായ ഡേവിഡ് ജോയ്സ് എന്നിവർ രേഖകളിൽ ഒപ്പുവെച്ചു. വലിയ സ്വപ്നപദ്ധതികളാണ് ഖത്തർ എയർവേസിന് മുന്നിലുള്ളതെന്നും ജി ഇ.യുമായുള്ള പങ്കാളിത്തത്തിൽ വലിയ സന്തോഷമുണ്ടെന്നും അക്ബർ അൽ ബാകിർ പറഞ്ഞു. കരാർ പ്രകാരം ഖത്തർ എയർവേസി െൻറ ബോയിങ് 787-9, ബോയിങ് 777എക്സ് വിമാനങ്ങൾക്ക് ജി ഇ എൻജിനായിരിക്കും ഇനി ശക്തിപകരുകയെന്നും
അൽ ബാകിർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.