റെക്കോഡ് വേഗത്തില്‍ ഭൂമിയെ ചുറ്റി ഖത്തര്‍ എക്സിക്യൂട്ടിവ്
text_fieldsദോഹ: അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിെൻറ അമ്പതാം വാ ര്ഷികാഘോഷത്തിെൻറ ഭാഗമായി റെക്കോഡ് വേഗത്തി ല്‍ ഭൂമിയെ ചുറ്റി ഖത്തര്‍ എക്സിക്യൂട്ടിവ്.
ജൂലൈ ഒമ്പതി ന് രാവിലെ 9.32ന് നാസയിലെ കേപ് കനാവെറലില്‍നിന്ന് യാത്രതിരിച്ച ഖത്തര്‍ എക്സിക്യൂട്ടിവ് ഗള്‍ഫ് സ്ട്രീം ജി650 ഇ.ആര് വിമാനം ജൂലൈ 11ന് കെന്നഡി സ്പേസ് സെൻററില്‍ തിരികെ ഇറങ്ങിയത് 46 മണിക്കൂറും 40 മിനിറ്റും പറന്നതിനു ശേഷം. ജേക്കബ് ഒബെ ബെച്ച്, ജെറമി അസ്കഫ്, യെവ്ഗെന് വസ്ലിങ്കോ എന്നീ പൈലറ്റുമാരും ബെഞ്ചമിന്‍ റിഗര്‍ എന്ന എൻജിനീയറും മഗ്ഡലിന സ്ട്രോവിക് എന്ന ൈഫ്ലറ്റ് അറ്റൻറും ചേര്‍ന്ന സംഘമാണ് ഖത്തര്‍ എക്സിക്യൂട്ടിവിലുണ്ടായിരുന്നത്. വണ്‍മോര്‍ ഓര്‍ബിറ്റുമായി സഹകരിച്ചാണ് ഖത്തര്‍ എക്സിക്യൂട്ടിവ് പദ്ധതി പൂര്‍ത്തിയാക്കിയത്. വണ്‍മോര്‍ ഓര്ബിറ്റിെൻറ ടെറി വിര്‍റ്റ്സ്, ഹാമിഷ് ഹാര്‍ഡിങ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
നാസയില്‍നിന്ന് അസ്താന, അസ്താനയില്നിന്ന് മൗറീഷ്യസ്, മൗറീഷ്യസില്‍നിന്ന് ചിലി, ചിലിയില്‍നിന്ന് തിരികെ നാസ എന്ന രീതിയിലായിരുന്നു യാത്ര പദ്ധതിയിട്ടിരുന്നത്. ഇറങ്ങിയ നാലുകേന്ദ്രങ്ങളില്നിന്നാണ് ഇന്ധനം നിറച്ചത്. ഒരു ധ്രുവത്തില്‍നിന്ന് മറ്റൊരു ധ്രുവം തൊട്ടുള്ള യാത്ര അവസാനിക്കുമ്പോള്‍ സാക്ഷിയായി ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ ബാകിറുണ്ടായിരുന്നു. ഖത്തര്‍ എക്സിക്യൂട്ടിവ് വണ്‍ മോര് ഓര്‍ബിറ്റ് ടീമുമായി ചേര്‍ന്ന് ചരിത്രം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ തയാറെടുപ്പുകള്‍ക്കു ശേഷമാണ് ഇത്തരമൊരു യാത്ര നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിമാനത്തിെൻറ പാത, ഇന്ധനം നിറക്കുന്ന കേന്ദ്രങ്ങള്‍, കാലാവസ്ഥ തുടങ്ങിയവയെല്ലാം കൃത്യമായി പരിശോധിച്ചും നിരീക്ഷിച്ചുമാണ് യാത്രക്കുള്ള തയാറെടുപ്പുകളുണ്ടായത്. പദ്ധതി വിജയിപ്പിക്കാന്‍ നിരവധി പേര് ക്ഷീണമറിയാതെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.