പക്ഷാഘാതം: മികച്ച ചികിത്സയൊരുക്കി ഹമദ്
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ പുതിയ പക്ഷാഘാത ചികിത്സ-സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെക്കൻഡറി സ്േ ട്രാക് പ്രിവൻഷൻ ക്ലിനിക്കിൽ ചികിത്സ തേടിയത് നിരവധി പേർ. 2018ൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചതിനു ശേഷം മൂവായിരത്തോളം രോഗികളാണ് ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. പക്ഷാഘാതത്തിെൻറ രണ്ടാംഘട്ടത്തിൽ എത്താൻ സാധ്യതയുള്ളവർക്ക് മികച്ച ചികിത്സയാണ് കേന്ദ്രത്തിൽ നൽകുന്നത്. സ്േട്രാക്, മിനി സ്േട്രാക് എന്നിവയുള്ള രോഗികളിൽ തുടക്കത്തിൽതന്നെ രോഗനിർണയം നടത്തി വേഗത്തിലുള്ള ചികിത്സയും പരിചരണവും നൽകുകയെന്നതാണ് ഹമദ് ജനറൽ ആശുപത്രിയിലെ ക്ലിനിക്കിെൻറ ലക്ഷ്യമെന്ന് എച്ച്.എം.സി സ്േട്രാക് സർവിസ് മേധാവി ഡോ. നവീദ് അഖ്തർ പറഞ്ഞു.
മിനി സ്േട്രാക് സംഭവിച്ചവരും രണ്ടും മൂന്നും തവണ സ്േട്രാക് വന്നവരും ക്ലിനിക്കിൽ ചികിത്സക്കെത്തുന്നുവെന്ന് അദ്ദേഹം കൂട്ടി ച്ചേർത്തു. സ്േട്രാക് രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സയാണ് ഇപ്പോൾ എച്ച്.എം.സിക്ക് കീഴിൽ ലഭ്യമാക്കുന്നത്. വളരെ എളുപ്പത്തിൽതന്നെ രോഗനിർണയം നടത്തി ചികിത്സ നൽകാൻ കഴിയുന്നു. സ്േട്രാക്കിെൻറ ലക്ഷണങ്ങളെ ചികിത്സിക്കുക മാത്രമല്ല, വീണ്ടും വരാതിരിക്കാനുള്ള ചികിത്സയും പരിരക്ഷയും നൽകുകയെന്നതും കേന്ദ്രത്തിെൻറ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവാരിയാണ് പുതിയ സ്േട്രാക് സർവിസ് യൂനിറ്റിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഹമദ് ജനറൽ ആശുപത്രിയിലെ ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഭാഗമായാണ് കേന്ദ്രം ആരംഭിച്ചത്. സെക്കൻഡറി സ്േട്രാക് പ്രിവൻഷൻ ക്ലിനിക്കിന് പുറമേ, റാപിഡ് ആക്സസ് സ്േട്രാക് യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.