Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

മയക്കുമരുന്ന് ദുരന്തം പറഞ്ഞ് പ്രദര്‍ശനം

text_fields
bookmark_border
മയക്കുമരുന്ന് ദുരന്തം പറഞ്ഞ് പ്രദര്‍ശനം
cancel
camera_alt?????????????????????????????????????????????????????? ?????????????????????????????? ???????? ?????? ???????????????? ??????????????????????????????????????????????? ???????????????????????? ???????????????????? ??????????????????????????

ദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ മയ ക്കുമരുന്നിനെതിരായ ബോധവത്കരണ പ്രദര്‍ശനം തുടങ്ങി. മാ ള്‍ ഓഫ് ഖത്തറിലാണ് നാലു ദിവസം നീളുന്ന പ്രദര്‍ശനം. ശനിയാ ഴ്ച സമാപിക്കും. മയക്കുമരുന്നിെൻറ അപകടങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനത്തിെൻറ ഉദ്ഘാടനച്ചടങ്ങില്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ദേശീയ കമ്മിറ്റിയിലെ അംഗം കൂടിയായ സാംസ്കാരിക കായിക മന്ത്രി സാലിഹ് ബിന്‍ ഗാനിം അല്‍അലിയുടെ സാന്നിധ്യത്തിലാണ് പ്രദര്‍ശനത്തിനു തുടക്കമായത്. മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കുന്നതിനും തടയുന്നതിനുമായുള്ള രാജ്യാന്തര ദിനത്തിെൻറ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം.

അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളായി കണക്കാക്കി മയക്കുമരുന്നിനെ ചെറുക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ സന്ദേശം നല്‍കുന്നതാണ് മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായുള്ള രാജ്യാന്തരദിനമെന്ന് പൊതുസുരക്ഷ ഡയറക്ടര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അൽഖുലൈഫി പറഞ്ഞു. മയക്കുമരുന്നിെൻറ അപകടങ്ങളെക്കുറിച്ച് കമ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കുന്നതിനായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം നിരവധി ബോധവത്കരണ പ്രദര്‍ശനങ്ങള്‍ ഉൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിലും വിവിധ അപകടസാധ്യതകള്‍ കുറക്കുന്നതിലുമുള്ള ഈ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. മയക്കുമരുന്ന് നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ആഭ്യന്തരമന്ത്രാലയത്തിെൻറ സഹകരണത്തോടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ചരക്കുകളുടെയും യാത്രക്കാരുടെയും പ്രവേശന, പുറത്തുപോകല്‍ പോയൻറുകളില്‍ ശക്തമായ പരിശോധന നടത്തുന്നുണ്ട്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ രാജ്യാന്തര ശ്രമങ്ങള്‍ ആഘോഷിക്കുന്നതിനായി എല്ലാവര്‍ഷവും ജൂണ്‍ 26 നീക്കിവെക്കാനുള്ള യു.എന്‍ പൊതുസഭയുടെ തീരുമാനത്തിെൻറ പ്രതിഫലനമാണ് പരിപാടിയില്‍ ഖത്തറിെൻറ പങ്കാളിത്തമെന്ന് ക്രിമിനല്‍ േസര്‍ച് വകുപ്പ് അസിസ്റ്റൻറ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ജുഫൈരി പറഞ്ഞു. ഇതൊരു ആഗോള പ്രശ്നമാണ്. ഇതിെൻറ അപകടത്തില്‍നിന്നും ഒരു രാജ്യവും മുക്തമല്ല. എല്ലാ വിധത്തിലും ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി രാജ്യാന്തര ശ്രമങ്ങള്‍ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ എല്ലാ മേഖല രാജ്യാന്തര സംഘടനകളുമായും സ്ഥിരം സഹകരണം സ്ഥാപിക്കുന്നതില്‍ രാജ്യത്തിെൻറ താല്‍പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story