Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെട്രോൾ...

പെട്രോൾ വീട്ടുമുറ്റത്ത് എത്തും, ഇത് ‘െഎ ഫ്യുവൽ’ ആപ്പ്

text_fields
bookmark_border
പെട്രോൾ വീട്ടുമുറ്റത്ത് എത്തും, ഇത് ‘െഎ ഫ്യുവൽ’ ആപ്പ്
cancel
camera_alt???? ??????? ?????????? ???? ?? ??????? ???? ??????? ????? ???????????? ?????????? ??? ?????? 2019? ??????????

ദോഹ: വാഹനത്തിലെ ഇന്ധനം തീർന്നാൽ എന്തൊക്കെയാണ് മെനക്കേട്. വണ്ടിയെടുത്ത് പെട്രോൾ സ്റ്റേഷനിൽ പോകണം. ക ്യൂവിൽ കാത്തുനിൽക്കണം. പണം കൊടുക്കണം. അങ്ങിനെ പലതും. എന്നാൽ ഇതിനൊക്കെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ ് യുവ ഖത്തരി സംരംഭകരായ നാസർ അൽ കഅബി, ജമാൽ ഖാതിബ് എന്നിവർ. പെട്രോൾ വീട്ടുവാതിൽക്കൽ എത്തിക്കുന്ന സംരംഭമാണിത് . രാജ്യത്തെ വർധിച്ചുവരുന്ന വാഹനത്തിരക്കും പെട്രോൾ സ്റ്റേഷനുകളിലെ കനത്ത തിരക്കും മുന്നിൽ കണ്ട് മാസങ്ങൾക്ക ് മുമ്പാണ് ഇരുവരും ‘െഎ ഫ്യുവൽ’ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പ്രത്യേകമായി നിർമിച്ച ട്ര ക്കുകളുെട സഹായത്തോടെയാണ് ആപ്പ് വഴി ആവശ്യപ്പെടുന്ന ഉപഭോക്താക്കളുടെ വീട്ടുമുറ്റത്ത് പെട്രോൾ എത്തിച് ചുകൊടുക്കുക. പെട്രോൾ സ്റ്റേഷനിൽ എത്താതെ തന്നെ ആവശ്യക്കാർ എവിടെയാണോ അവിെട എത്തിച്ച് വാഹനങ്ങളിൽ ഇന്ധനം ന ിറച്ചുകൊടുക്കുന്നതാണ് രീതി.

‘പെട്രോളിനായി വീണ്ടും ഒരിക്കൽകൂടി നിർത്തരുത്, ഞങ്ങൾ നിറച്ചു തരും, നിങ്ങൾക്ക് സന്തോഷം’ എന്ന മുദ്രാവാക്യവുമായാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. എല്ലാ മാനദണ്ഠങ്ങളും പൂർത്തിയാക്കി സർക്കാർ തലത്തിലുള്ള നടപടിക്രമങ്ങൾ ഒെക്ക ശരിയായി അടുത്ത പത്ത് മാസത്തിനുള്ളിൽ കമ്പനി പ്രവർത്തനക്ഷമമാകും. മറ്റ് പരിശോധനകളും ഇതിനകം പൂർത്തീകരിക്കും. ഖത്തർ ഡവലപ്മെൻറ് ബാങ്ക് നടത്തിയ ‘അൽ ഫിക്റ 2019’ മൽസരത്തിെൻറ എട്ട് വിജയികളിൽ ഒന്ന് ‘െഎ ഫ്യുവൽ’ ആണ്. െഎ ഫ്യുവൽ ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്.
ഫോൺ വാഹനവുമായി പ്രത്യേക രൂപത്തിൽ ഘടിപ്പിച്ചാൽ വാഹനത്തിൽ എത്ര പെട്രോൾ വേണമെന്ന് അറിയാൻ കഴിയും.

ഇങ്ങനെ കാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും കമ്പനിയുടെ വാഹനം നിങ്ങളുടെ വീട്ടിൽ എത്തി ആവശ്യമായ ഇന്ധനം നൽകും. അപ്പോൾ ബില്ല് നൽകും.
ഒാർഡർ ചെയ്യുേമ്പാൾ തന്നെ എത്ര സമയത്തിനുള്ളിൽ ഇന്ധനം വീട്ടിൽ എത്തുമെന്ന് മുൻകൂട്ടി ഉപഭോക്താവിനെ അറിയിക്കുകയും െചയ്യും. പെട്രോൾ സ്റ്റേഷനുകളിൽനിന്ന് വാങ്ങുന്ന തുക തന്നെയാണ് ഉപഭോക്താവിൽ നിന്ന് ഇൗടാക്കുകയുള്ളൂ. സാധാരണ ഖത്തര്‍ വിലനിർണയത്തിന് അനുസൃതമായിട്ടാണ് വില നിശ്ചയിക്കുന്നത്. ചെറിയ സര്‍വീസ് ഫീസ് മാത്രമാണ് നല്‍കേണ്ടത്. കാറിന് എത്രമാത്രം ഇന്ധനം ആവശ്യമുണ്ടെങ്കിലും ഈ സേവന നിരക്ക് സമാനമായിരിക്കും. ‘‘നിങ്ങളുെട ഇന്ധന ടാങ്കറുകൾ നിങ്ങളെ തേടി അങ്ങോട്ട് എത്തുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. പെട്രോൾ സ്റ്റേഷനുകളിൽ കാത്തുനിൽക്കുക എന്നത് കഴിഞ്ഞുപോയ ഒരു കാര്യമാവുകയാണ്.

നിങ്ങളുടെ വാഹനത്തിെൻറ ഇന്ധന ടാങ്കുകൾ തുറന്നിടുക മാത്രമേ ചെയ്യേണ്ടതുള്ളു. ഞങ്ങൾ അവിടെയെത്തി ഇന്ധനം നിറച്ചുതരും’’ -െഎ ഫ്യുവൽ ആപ്പിെൻറ പ്രവർത്തന രീതി വിശദീകരിക്കുന്ന ചടങ്ങിൽ കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ നാസർ അൽ കഅബി പറഞ്ഞു. ഇത്തരമൊരു സംരംഭത്തിെൻറ പ്രായോഗികതയും പ്രവർത്തനവും സംബന്ധിച്ച ചോദ്യത്തിന് ഞങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് സഹസ്ഥാപകനും സി.ഒ.ഒയുമായ ജമാൽ ഖാതിബ് പറഞ്ഞു. ഉൗർജ മന്ത്രാലയം, ഖത്തർ ഫ്യുവൽ കമ്പനിയായ വുഖൂദ്, മറ്റ് അധികൃതർ എന്നിവരിൽ നിന്നൊെക്ക നല്ല പിന്തുണയാണ് ലഭിക്കുന്നത്. പദ്ധതി പ്രവർത്തനം തുടങ്ങുന്ന രൂപത്തിലേക്ക് മാറണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

ഡാറ്റാലൈൻ സോഫ്റ്റ്വെയർ സർവീസസ് കമ്പനിയുമായി സഹകരിച്ചാണ് െഎ ഫ്യുവലിെൻറ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. ഇതിന് ഇൗ കമ്പനിയുമായുള്ള ചർച്ചകളും കരാറുകളും പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ കമ്പനിയുടെ പ്രവർത്തനത്തിന് ഉതകുന്ന പ്രത്യേക രൂപത്തിൽ രൂപകത്പന ചെയ്ത ട്രക്കുകൾ കമ്പനിയുടെ ആപ്പുമായി സംയോജിപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. നൂറുശതമാനം കൃത്യത ഉറപ്പുവരുത്തിയാണ് പ്രവർത്തനം തുടങ്ങൂവെന്ന കാര്യത്തിൽ കണിശത പുലർത്തും. അതിനുള്ള പരിശോധനകളും മറ്റ് നടപടികളും നടത്തുകയാണെന്നും കമ്പനിയുടെ സ്ഥാപകർ പറയുന്നു.
പെട്രോൾ ആണ് ൈകകാര്യം ചെയ്യുന്നത് എന്നതിനാൽ സുരക്ഷ അതിപ്രധാനമാണ്. ട്രക്കുകൾ അതീവസുരക്ഷയുള്ളതാണ്. അഗ്നിശമനത്തിനുള്ള യന്ത്രം ഘടിപ്പിച്ചിരിക്കുന്ന ട്രക്കുകൾ ആണ് ഉള്ളത്. ഒരു തരത്തിലും തീ പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. സുരക്ഷാകാര്യത്തിൽ നൂറുശതമാനം ആത്മവിശ്വാസമുണ്ട്.

ഒരു തവണ തന്നെ ചെറിയ അളവിലുള്ള ഇന്ധനം പോലും നിരവധി സ്ഥലങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ കഴിയും. പേൾ ഖത്തർ, വെസ്റ്റ് ബേ, ഖത്തർ യൂണിവേഴ്സിറ്റി േപാലുള്ള ഗതാഗതതിരക്ക് ഏറെയുള്ള മേഖലകളിൽ ആണ് ആദ്യമായി കമ്പനി പ്രവർത്തനം തുടങ്ങുക. ഇതിനായി നാല് ട്രക്കുകൾ ആണ് ഉപേയാഗിക്കുക. ഒാരോ മേഖലയിലേക്കും തുടർന്ന് പ്രവർത്തനം വിപുലീകരിക്കും. തുടർന്ന് രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും സേവനം എത്തിക്കുന്ന രൂപത്തിലേക്ക് മാറുകയാണ് ലക്ഷ്യം. മിക്കവാറും എല്ലാ ആളുകളും 15 മുതൽ 20 മിനുട്ട് വരെ ഇന്ധനം നിറക്കാൻ പെട്രോൾ സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വരുന്നുവെന്നാണ് കമ്പനിയുടെ പഠനത്തിൽ തെളിയുന്നത്. ഉപഭോക്താകളെ കനത്ത ക്യൂവിൽനിന്നും ഗതാഗതകുരുകിൽ നിന്നും രക്ഷിക്കുക എന്നതാണ് ലക്ഷ്യം.ഏറ്റവും വിലപിടിപ്പുള്ള ഉപഭോക്താക്കളുടെ സമയം പാഴാക്കാതിരിക്കാനുള്ള വഴിയാണ് തങ്ങൾ നോക്കുന്നതെന്നും കമ്പനി സ്ഥാപകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story