ഹൊ, എന്തൊരു ചൂട് !
text_fieldsദോഹ: രാജ്യത്ത് ചൂടിന് കാഠിന്യമേറുന്നു. മുന്‍വര്‍ഷങ്ങളിലെ മേയ് ജൂണ്‍ മാസ ങ്ങളിലെ പകല്ദിവസങ്ങളില് രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ ഉ യര്‍ന്ന ചൂടാണ് ഇത്തവണ. കഴിഞ്ഞ ദിവസം രാജ്യത്തിെൻറ പല ഭാഗ ങ്ങളിലും താ പനില 49 ഡിഗ്രിക്ക് മുകളിലേക്ക് എത്തിയിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടിയതോടെ ഉച്ച സമ യങ്ങളിലും മറ്റും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി യിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ദോഹ എയര്‍പോര്‍ട്ട് ഏരിയ, ഖത്തര്‍ യൂണിവേഴ്സിറ്റി ഏരിയ, അബുഹമൂര്‍, മീസൈദ് എന്നിവിടങ്ങളില്‍ 49 ഡിഗ്രിയും വഖ്റ, തുറയ്ന എന്നിവിടങ്ങളില്‍ 48 ഡിഗ്രിയും ഷഹാനിയ, അല്‍ഖോര്‍, ബത്ന, കരാന എന്നിവിടങ്ങളില്‍ 47ഡിഗ്രിയും ജുമൈലിയയില്‍ 46 ഡിഗ്രിയും ഗുവൈരിയയില്‍ 45 ഡിഗ്രിയും ഹമദ് രാജ്യാന്തര വിമാനത്താവളം ഏരിയയില്‍ 43 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
ഇതിന് തൊട്ടുമുമ്പുള്ള രണ്ടുദിവസങ്ങളിലും 48 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടിരുന്നത്. രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും പകല്‍സമയങ്ങളില്‍ 45 ഡിഗ്രക്കു മുകളിലാണ് ചൂട്. ഇന്നലെയും മിക്ക പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. വായു പ്രവാഹത്തിെൻറ അടിസ്ഥാന ത്തിലാണ് താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത്. താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ആവശ്യമായ തയാറെടുപ്പുകളും മുന്‍കരുതലുകളും സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. അത്യാവശ്യമില്ലെങ്കില്‍ പുറത്തെ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണം. സൂര്യാതാപം ഏല്‍ക്കാതിരിക്കാന്‍ മുന്കരുതലുകളെടു ക്കണം. പകല്‍ സമയങ്ങളിലും മറ്റും നേരിട്ട് സൂര്യാഘാതം എല്ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.