Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു,...

വരുന്നു, ‘ആരോഗ്യകര’മായ മാറ്റങ്ങൾ

text_fields
bookmark_border
വരുന്നു, ‘ആരോഗ്യകര’മായ മാറ്റങ്ങൾ
cancel
camera_alt???????????????????? ????? ????????? ?????????????? ??????????????

ദോഹ: രാജ്യത്ത് ആരോഗ്യമേഖലയിലെ സമഗ്രമായ മാറ്റങ്ങൾ വരുന്നു. പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന്‍ അല്‍കുവാ രി ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യപദ്ധ തികൾ മന്ത്രി പ്രഖ്യാപിച്ചു. പുതിയ ആരോഗ്യ ഇൻഷുറന്‍സ് സംവിധാനം സംബന്ധിച്ച കരട് നിയമം ഉടന്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ശൂറാകൗൺസിൽ യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു. നേരത്തെയു ള്ള ഇൻഷുറൻസ് സംവിധാനത്തിെൻറ കുറവുകളും പിഴവുകളും നിര്‍ണയിച്ചശേഷം ഹെല്‍ത്ത് ഇൻഷുറൻ സിെൻറ ടെണ്ടര്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യമന്ത്രാലയം, ധനകാര്യമന്ത്രാലയം, സാമ്പത്തിക വാണിജ്യമന്ത്രാലയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ പ്രതിനിധികളടങ്ങിയതാണ് ഇൗ കമ്മിറ്റി.

രാജ്യത്തെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറന്‍സ് നിര്‍ബന്ധമാക്കും
ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഹെല്‍ത്ത് ഇൻഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വികസനപാതയിൽ കുതിച്ച് ആശുപത്രികൾ
രാജ്യത്തെ ആശുപത്രികൾ എല്ലാ മേഖലയിലും വികസനകുതിപ്പിലാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ സ്പെഷ്യലൈസ്ഡ് സേവനങ്ങള്‍ ഹമദ് മെഡിക്കൽ കോർപറേഷെൻറ ജോലിഭാരം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. രോഗികളുടെ കാത്തിരിപ്പ് സമയം കുറച്ചു. വേഗത്തിൽ എച്ച്എംസിയുടെ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഡേകെയര്‍ സേവനങ്ങള്‍ക്ക് നേരത്തെ മാസങ്ങളാണ് കാത്തിരിക്കേണ്ടിവന്നത്. ഇപ്പോള്‍ ഇതിന് ഒരാഴ്ച മാത്രം മതിയാകും. ആരോഗ്യമേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തിനായി. എമര്‍ജന്‍സി ഏരിയയില്‍ 79ശതമാനം രോഗികളെയും നാലുമണിക്കൂറിനുള്ളില്‍ ചികിത്സിക്കാനാകുന്നുണ്ട്. 68ശതമാനം എച്ച്എംസി രോഗികളെയും ആശുപത്രിയിലെത്തിച്ച് 60 മിനുട്ടിനുള്ളില്‍തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കാനാകുന്നുണ്ട്. വിവിധ ആശുപത്രികളിൽ 200 കിടക്കകളുടെ വര്‍ധനവാണ് മൂന്ന് മാസത്തിനുള്ളിൽ ഉണ്ടായത്.

എട്ടു പുതിയ ആശുപത്രികള്‍ തുറന്നതിലൂടെ 2016^2018 കാലയളവില്‍ 1200 പുതിയ ആശുപത്രി കിടക്കകളാണ് രാജ്യത്ത് ലഭ്യമായത്. നിലവില്‍ ആകെ 2121 കിടക്കകളാണുള്ളത്. 41ശതമാനമാണ് വളര്‍ച്ചാനിരക്ക്. തൊഴില്‍ശക്തിയുടെ കാര്യത്തില്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ 11ശതമാനവും നഴ്സിങ് ജീവനക്കാരുടെ കാര്യത്തില്‍ 12ശതമാനവുമാണ് വര്‍ധനവുണ്ടായത്. ഹസംമുബൈരീഖ് ആശുപത്രി തുറന്നത് ഹമദിെൻറ മറ്റു ആശുപത്രികളുടെ ജോലിഭാരം കുറക്കാന്‍ സഹായകമായിട്ടുണ്ട്. ഹസംമുബൈരീഖ് ആശുപത്രിയുടെ സാധ്യതയുടെ മുപ്പത് ശതമാനം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പൊതു സ്വകാര്യ മേഖലയില്‍ പുതിയ സ്പെഷ്യലൈസ്ഡ് ആശുപത്രികളുടെ നിര്‍മാണം, ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്ന വിധത്തില്‍ പുതിയ സേവനങ്ങള്‍ എന്നിവ പുതിയ പദ്ധതികളുടെ ഭാഗമാണ്. ആരോഗ്യമേഖലക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയില്‍ നിന്നും ലഭിക്കുന്ന വൻപിന്തുണ ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.

അർബുദ ചികിൽസ വേഗത്തിൽ
രാജ്യത്തെ സ്വകാര്യ മേഖലയിലെ ആശുപത്രികിടക്കകളുടെ എണ്ണത്തില്‍ 25ശതമാനം വര്‍ധിപ്പിക്കും. പൊതു ദന്തല്‍ ക്ലിനിക്കുകളുടെ സമ്മര്‍ദ്ദം കുറക്കുന്നതിനായി സ്വകാര്യമേഖലയുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തും. ഖത്തറില്‍ അര്‍ബുദത്തിെൻറ വ്യാപനനിരക്ക് സാധാരണനിലയിലാണ്. അര്‍ബുദരോഗികള്‍ക്ക് മികച്ച ചികിത്സയാണ് ഉറപ്പാക്കുന്നത്. അര്‍ബുദമുണ്ടെന്ന് സംശയിക്കുന്നവരെ 48മണിക്കൂറിനുള്ളില്‍ റഫര്‍ ചെയ്യും, മറ്റു പല വികസിത രാജ്യങ്ങളിലും ഒരാഴ്ചവരെയാണ് ഇതിനായി എടുക്കാറുള്ളത്. രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ വേഗത്തില്‍തന്നെ ചികിത്സ ആരംഭിക്കും.

പുതിയ ഒമ്പത് ഹെല്‍ത്ത് സെൻററുകള്‍ തുറന്നു
2016^18 കാലയളവില്‍ ഒമ്പത് ഹെല്‍ത്ത് സെൻററുകള്‍ തുറന്നു. ഇതില്‍ ഏഴെണ്ണം പിഎച്ച്സിസി ഹെല്‍ത്ത് കെയര്‍ സെൻററുകളും രണ്ടെണ്ണം ഖത്തര്‍ റെഡ്ക്രസൻറ് നടത്തുന്ന പുരുഷന്‍മാര്‍ക്കായുള്ള ഹെല്‍ത്ത് സെൻററുകളുമാണ്. പ്രാഥമികാരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 27ശതമാനത്തിെൻറയും നഴ്സിങ് ജീവനക്കാരുടെ എണ്ണത്തില്‍ നാലു ശതമാനത്തിെൻറയും വര്‍ധനവുണ്ടായിട്ടുണ്ട്. സ്വകാര്യമേഖലയില്‍ മൂന്നു പുതിയ ആശുപത്രികളും നാലു ഡയഗ്നോസ്റ്റിക്, ചികിത്സാ കേന്ദ്രങ്ങളും തുറന്നു. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായി നാലു സെൻററുകളും 13 ഡയഗ്നോസ്റ്റിക് സര്‍വീസ് സെൻററുകളും 38 ഒഫ്താല്‍മോളജി യൂണിറ്റുകളും 60 മെഡിക്കല്‍, നഴ്സിങ് ഏജന്‍സികളും 303 ഫസ്റ്റ് എയഡ്ക്ലിനിക്കുകളും 139 ഫാര്‍മസികളും ഡ്രഗ് സ്റ്റോറുകളുമാണ് സ്വകാര്യമേഖലയിലെ പുതിയ സംരംഭങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story