വേനൽ അവധി അടുത്തു; ബാഗേജ് നിയമങ്ങൾ അറിയാം, വിമാനയാത്ര സുന്ദരമാക്കാം
text_fieldsദോഹ: ഇന്ത്യൻ സ്കൂളുകളിൽ വേനൽ അവധി അടുക്കാറായതോടെ ഖത്തറിൽ ഇനി ആളില്ലാതാകും. മ ലയാളി കുടുംബങ്ങൾ ഒഴിഞ്ഞുപോകുന്നതോടെ താമസസ്ഥലങ്ങളും ഏകദേശം കാലിയാകും. വാട കനിരക്കിലും കുറവ് വരുന്നുണ്ട്. നാട്ടിലെ സ്കൂൾ അവധി ഉള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ ഖ ത്തറിലേക്ക് മലയാളി കുടുംബങ്ങളുടെ ഒഴുക്കായിരുന്നു. നാട്ടിൽ നിന്ന് ഖത്തറിലേക്കു ള്ള വിമാനക്കൂലി ഇനത്തിലും വൻവർധനവാണ് ഉണ്ടായിരുന്നത്. ജെറ്റ് എയർവേയ്സ് സർവ ീസ് പൂർണമായി നിർത്തിയതോടെ മറ്റ് കമ്പനികൾ ഇരട്ടി ചാർജാണ് ഇൗടാക്കുന്നത്. ഖത്ത റിൽ ജൂലൈ ആദ്യവാരത്തിൽ ആണ് ഇന്ത്യൻ സ്കൂളുകൾ വേനൽ അവധിക്കായി അടക്കുന്നത്. ആഗസ് റ്റ് അവസാനത്തോടെയാണ് സ്കൂളുകൾ വീണ്ടും തുറക്കുക. എം.ഇ.എസ്. ഇന്ത്യൻ സ് കൂൾ ജൂലൈ നാ ലിന് അടച്ച് ആഗസ്റ്റ് 27നാണ് തുറക്കുക. മറ്റ് സ്കൂളുകൾക്ക് ഇതിൽ ചെറിയ വ്യത്യാസ മുണ്ട്. വിമാനടിക്കറ്റ് നിരക്കിലെ വൻവർധനവ് കണക്കിലെടുത്ത് ചില രക്ഷിതാക്കൾ സ് കൂൾ പൂട്ടുന്നത് കാത്തുനിൽകാതെ നേരത്തേ തന്നെ നാട്പിടിക്കാനുള്ള ഒരുക്കത്തിലാണ്. അ വധി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ടിക്കറ്റ് നിരക്ക് ഇനിയും കുത്തനെ ഉയരും എന്നതിനാലാ ണിത്.
എത്ര സ്വർണം? എത്ര കറൻസി?
അവധിക്കാല യാത്രക്കൊരുങ്ങുേമ്പാൾ ബാഗേജുമാ യി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വിമാനയാത്രയിൽ നന്നാകും. വിമാന ടിക്കറ്റ് നോക്കി യാത്രക്കാരന് എത്ര കിലോയുടെ സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാ മെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്ര രൂപയുടെ സാധനങ്ങൾ എന്നത് സംബന്ധിച്ചും എന് തൊക്കെ സാധനങ്ങൾ, അതിന് വേണ്ട നികുതി തുടങ്ങിയ കാര്യങ്ങൾ അറിയില്ല. അത്തരം കാര്യങ്ങൾ അറിയുന്നത് നല്ലതാണെന്നും യാത്രയിലെ ബുദ്ധിമുട്ടുകൾ അതുവഴി ഒഴിവാക്കാനാകുമെന്നും പ്രവാസി സാമൂഹികപ്രവർത്തകൻ അബ്ദുൽ റഉൗഫ് കൊണ്ടോട്ടി പറയുന്നു. ഇതിൽ എപ്പോഴും സംശയം വരുന്ന കാര്യം സ്വർണവുമായി ബന്ധപ്പെട്ടതാണ്. പുരുഷൻമാർക്ക് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം സ്വർണാഭരണം ആണ് നാട്ടിലേക്ക് ഗൾഫിൽ കൊണ്ടുപോകാൻ കഴിയുക. സ്ത്രീകൾക്ക് ഇത് 40 ഗ്രാം സ്വർണാഭരണമാണ്.
അതായത് ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണാഭരണം സ്ത്രീകൾക്ക് കൊണ്ടുപോകാം. വിദേശത്ത് കുറഞ്ഞത് ആറുമാസത്തെ താമസത്തിന് ശേഷം മടങ്ങുന്നവർക്ക് ഒരു കിലോ സ്വർണം വരെ കൊണ്ടുപോകാം. പക്ഷേ പത്ത് ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്നുശതമാനം സെസ്സും നൽകണം. ആറുമാസം തികയാതെ മടങ്ങുന്നവർക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്നുശതമാനം വിദ്യാഭ്യാസ സെസും അടക്കേണ്ടിവരും. സ്വർണം കൊണ്ടുപോകുന്നതിൽ സ്വർണനാണയം ഉൾപ്പെടില്ല. ആഭരണങ്ങൾക്ക് മാത്രമാണ് അനുമതി. കസ് റ്റംസ് വകുപ്പിൽ സ്വർണം സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ട്. ഒരു മാസത്തിനുള്ളിൽ നികുതി അടച്ച് സ്വർണം വീണ്ടെടുക്കാം. നാട്ടിലേക്ക് പോകുന്ന ഒരു യാത്രക്കാരന് പരമാവധി 25,000 ഇന്ത്യൻ രൂപ വരെ കൈവശം വെക്കാം. അയ്യായിരം ഡോളർ അല്ലെങ്കിൽ അതിന് തത്തുല്ല്യമായ വിദേശ കറൻസികളും കൊണ്ടുപോകാമെന്നും നിയമം പറയുന്നു.
ബാഗേജ് എങ്ങിനെ?
ഒരു യാത്രക്കാരന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാം. രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് അനുവദിച്ചിരിക്കുന്ന ബാഗേജിൽ കുട്ടികളുടേതായ സാധനങ്ങൾ മാത്രമേ കൊണ്ടുപോകാവൂ. ബാഗേജുകൾ പരസ്പരം കൈമാറ്റം ചെയ്യാൻ പാടില്ല. ഒരു ടിക്കറ്റിൽ അനുവദിച്ചിരിക്കുന്ന ബാഗേജ് അലവൻസ് കൊണ്ടുപോകാനേ ആ യാത്രക്കാരന് അനുമതി ഉള്ളൂ എന്ന് സാരം. വിസ റദ്ദാക്കി നാട്ടി ലേക്ക് തിരിച്ചുപോകുന്ന പ്രവാസികൾക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാർക്ക് ‘ട്രാൻസ്ഫർ ഒാഫ് റെസിഡൻസ്’ എന്ന പേരിൽ കുറച്ചധികം സാധനങ്ങൾ കൊണ്ടുപോകാം. മൂന്നുമുതൽ ആറുമാസം വരെ ഗൾഫിൽ നിന്ന വ്യക്തിക്ക് 60,000 രൂപ വരെ മൂല്യമുള്ള സാധനങ്ങളാണ് കൊണ്ടുപോകാൻ കഴിയുക. ആറുമാസം മുതൽ ഒരു വർഷം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപയുടേയും കൊണ്ടുപോകാം. രണ്ട് വർഷത്തിൽ കൂടുതൽ നിന്നവർക്ക് അഞ്ചുലക്ഷത്തിേൻറയും സാധനം കൊണ്ടുപോകാം.
എൽസിഡി, പ്ലാസ്മ ടിവികൾ ബാഗേജിൽ പെടില്ല
എൽസിഡി, പ്ലാസ്മ ടിവികൾ ബാഗേജിൽ പെടാത്തവയാണ്. ഇവക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്നുശതമാനം വിദ്യാഭ്യാസസെസും നൽകണം. ലാപ്ടോപ്പുകളും ബാഗേജിൽ ഉൾപ്പെടില്ല. ഇവക്ക് പക്ഷേ നിക ുതി നൽകേണ്ട. 18 വയസിന് മുകളിൽ ഉള്ളവർക്കാണ് ലാപ്ടോപ്പ് കൊണ്ടുപോകാൻ അനുമതിയുള്ളത്.
കസ്റ്റംസ് നിയമം; ചില പൊതുസംശയങ്ങൾ
ചോദ്യം1: ഒരു യാത്രക്കാരനും കുടുംബവും നാട്ടിൽ പോവുകയായിരുന്നു. ഒരാളുടെ ബാഗേജിൽ അനുവദനീയ പരിധിയായ 50,000 രൂപക്ക് മേലെ മൂല്യമുള്ള സാധങ്ങളും മറ്റേ ബാഗേജിൽ 50,000 രൂപയിൽ താഴെ മൂല്യമുള്ള സാധനങ്ങളും ആയിരുന്നു. എന്നാൽ രണ്ടും കൂടെ കൂട്ടിയാൽ ഒരു ലക്ഷം കവിയുകയുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ഡ്യൂട്ടി അടക്കേണ്ടി വരുമോ?
ഉത്തരം: തീർച്ചയായും ഡ്യൂട്ടി അടക്കേണ്ടി വരും. കസ്റ്റംസ് നിയമ പ്രകാരം കുടുംബമാണെങ്കിൽ പോലും ഒരാ ളുടെ ബാഗ്ഗേജ് മറ്റൊരാളുടെ ബാഗ്ഗേജുമായി ഒരു കാരണവശാലും പൂൾ ചെയ്യാൻ അനുവദിക്കില്ല. ബാഗ്ഗേജ് തയ്യാറാക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ചോദ്യം 2: ഡ്യൂട്ടി അടക്കാതെ (അനുവദനീയ പരിധിക്കുള്ളിൽ) സ്വർണം കൊണ്ടുപോവാൻ ആറു മാസ കാലാ വധി വിദേശത്ത് താമസിക്കണമെന്നാണല്ലോ ചട്ടം. എന്നാൽ ഈ ആറുമാസ കാലാവധിക്കുള്ളിൽ ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. അങ്ങിനെയെങ്കിൽ സ്വർണ്ണം കൊണ്ടുപോവാൻ അവധി കഴിഞ്ഞ് തിരിച്ചെത്തി ഇനിയും ആറു മാസം കഴിയണമോ?
ഉത്തരം: ഇതുപോലെയുള്ള ചുരുങ്ങിയ ദിവസ അവധികൾക്ക് ഇളവ് ലഭിക്കും. അതു കൊണ്ട്, ഒരാഴ്ച അവധി കണക്കാക്കാതെ അനുവദനീയ സ്വർണ്ണം കൊണ്ടു പോകാം.
ചോദ്യം 3: ഇവിടെ നിന്ന് സ്വർണ്ണം കൊണ്ടുപോയി, എയർപോർട്ടിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കാൻ കയ്യിൽ പണ മില്ല. എന്ത് ചെയ്യും?
ഉത്തരം: ഇത്തരം സാഹചര്യത്തിൽ സ്വർണ്ണം എയർപോർട്ടിൽ തന്നെ സൂക്ഷിച്ച് കസ്റ്റംസ് വിഭാഗം അനുവദി ക്കുന്ന സമയപരിധിക്കുള്ളിൽ പണം അടച്ച് സ്വർണ്ണം തിരിച്ചുകൈപ്പറ്റാം. അല്ലെങ്കിൽ അതേ സ്വർണ്ണം അവധി കഴിഞ്ഞ് വരുമ്പോൾ തിരികെ വിദേശത്തേക്ക് തന്നെ കൊണ്ടുവരാവുന്നതുമാണ്.
ചോദ്യം 4: ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വർണ്ണം ഗോൾഡ് എക്സ്പോർട്ട് ലൈസൻസ് ഇല്ലാതെ അവധിക്ക് നാട്ടിലേക്ക് കൊണ്ടുപോവുമ്പോൾ ഡ്യൂട്ടി അടക്കേണ്ട സാഹചര്യത്തിൽ എന്താണ് ചെയ്യുക?
ഉത്തരം: ഇത്തരം സാഹചര്യത്തിൽ സ്വർണ്ണം എയർപോർട്ടിൽ സൂക്ഷിക്കാം. അവധിക്ക് ശേഷം തിരികെ പോ രുമ്പോൾ വിദേശത്തേക്ക് തന്നെ കൊണ്ടുവരാവുന്നതുമാണ്.
ചോദ്യം 5: ഗൾഫിലെ ഒരു ജ്വല്ലറിയിൽ അവരുടെ പദ്ധതി പ്രകാരം പണം ഉണ്ട്. ഈ പണത്തിന് തതുല്യമായ സ്വ ർണ്ണാഭരണങ്ങളോ സ്വർണ്ണ നാണയങ്ങളോ മാത്രമായാണ് ലഭിക്കുക. ലഭിക്കാനുള്ള സ്വർണ്ണം കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ട പരിധിയിൽ ആണ് എന്ത് ചെയ്യും?
ഉത്തരം: അനുവദനീയ പരിധിക്കപ്പുറത്തുള്ള സ്വർണത്തിന് കസ്റ്റംസ് തീരുവ അടച്ചേ പറ്റൂ. ഇത്തരം പദ്ധതിക ളിൽ അംഗങ്ങൾ ആവുമ്പോൾ ലാഭം കണക്ക് കൂട്ടുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി കൂടെ പരിഗണിക്കുക.
ചോദ്യം 6: എൽ.സി.ഡി, പ്ലാസ്മ പോലുള്ള ടി.വികൾക്ക് ഡ്യൂട്ടി കണക്കാക്കുമ്പോൾ വിദേശത്ത് നിന്ന് വാങ്ങിയ വില തെളിയിക്കുന്ന ബില്ല് കൈവശം ഉണ്ട്. അപ്പോൾ അതിന് അനുസരിച്ചാണോ ടി.വിയുടെ വില കണക്കാ ക്കുന്നത്?
ഉത്തരം: ഇത്തരം ടി.വികൾക്ക് വില കണക്കാക്കുന്നത് ‘അസസ്ഡ് വാല്യു’ അടിസ്ഥാനത്തിലാണ്. ഈ വില നി ർണയം നടത്തുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അധികാരം അനുസരിച്ചായിരിക്കും, ബില്ലിലെ വിലക്ക് അനു സരിച്ചായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.
(വിവരങ്ങൾക്ക് കടപ്പാട്: റഉൗഫ് കൊണ്ടോട്ടി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.