ദുരന്തവേളകളിലെ രക്ഷാപ്രവർത്തനം: ഖത്തർ^തുർക്കി സഹകരണം
text_fieldsദോഹ: ദുരന്തസമയങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനും പരസ്പരം സഹകരിക്കാൻ ഖത്തറും തുർക്കിയു ം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻറ് റെസ്ക്യൂ ഇനീഷ്യേറ്റീവ് (കോർപസ് സർസറ്റ ് പ്രോഗ്രാം) 33ാം യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും സഹകരണ പത്രങ്ങളിൽ ഒപ്പുവെച്ചത്. ദോഹ ജോയിൻറ് റെസ്ക്യൂ കോഒാർഡിനേഷൻ സെൻറർ, തുർക്കിഷ് സെർച്ച് ആൻറ് റെസ്ക്യു സെൻറർ എന്നീ സ്ഥാപനങ്ങളാണ് ഇതിന് മുൻകൈ എടുക്കുന്നത്.
ഖത്തറിലെ തുർക്കി അംബാസഡർ ഫിക്റത്ത് ഒസിറിെൻറ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ദുരന്തങ്ങളിൽ തിരച്ചിൽ നടത്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന 2013ലെ 147ാം നമ്പർ അമീരി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഇതെന്ന് ദോഹ സെൻറർ കമാൻറർ ബ്രിഗ്രേഡിയർ ജനറൽ മുഹമ്മദ് ഹമദ് അൽ ഷഹ്വാനി പറഞ്ഞു. ഇൗ രംഗത്തെ പ്രവൃത്തി പരിചയങ്ങളുടെ കൈമാറ്റം, പരിശീലനം, മറ്റ് നടപടികൾ എന്നിവയിലുള്ള പരസ്പര സഹകരണം എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉപഗ്രഹവുമായി ബന്ധപ്പെട്ട പരസ്പരമുള്ള വികസനവും ലക്ഷ്യമിടുന്നു.
അമേരിക്കൻ കമ്പനിയായ മെക്മർഡോയുമായുള്ള മൂന്നുവർഷത്തെ അറ്റകുറ്റപ്പണി കരാറിെൻറ ഒപ്പുവെക്കൽ ചടങ്ങും ഇതോടൊപ്പം നടന്നു. നിലവിൽ ആറ് വർഷത്തെ കരാർ ഇൗ കമ്പനിയുമായി ഉണ്ടായിരുന്നു. അടുത്ത വർഷം ഇൗ കരാർ അവസാനിക്കാനിരിക്കെയാണ് മൂന്നുവര്‍ഷത്തേക്കു കൂടി പുതുക്കുന്നത്. ദോഹ ജോയിൻറ് റെസ്ക്യൂ കോഒാർഡിനേഷൻ സെൻററിന് വിവിധ ഉപകരണങ്ങൾ നൽകി പദ്ധതികളിൽ സഹകരിക്കുന്ന കമ്പനിയാണ് മെക്മർഡോ. ഉപഗ്രഹങ്ങളുമായി ബന്ധെപ്പട്ട ഉപകരണങ്ങൾ നൽകുക, അവയുടെ അറ്റകുറ്റപ്പണി എന്നിവയാണ് കരാറിലൂടെ സാധ്യമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.