Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ രാജ്യാന്തര...

ദോഹ രാജ്യാന്തര പുസ്തകോത്സവം ഇത്തവണ ജനുവരിയിൽ

text_fields
bookmark_border
ദോഹ രാജ്യാന്തര പുസ്തകോത്സവം ഇത്തവണ ജനുവരിയിൽ
cancel
camera_alt???? ??????? ??? -??? ??????

ദോഹ: 30ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം 2020 ജനുവരി ഒമ്പത് മുതല്‍ 18 വരെ നടക്കും. രാജ്യത്ത ് നടകകുന്ന വിവിധ പരിപാടികളും അവയുടെ ഷെഡ്യൂളും വിശദമായി വിലയിരുത്തിയശേഷമാണ് പുസ്തകോത്സവത്തിെൻറ തീയതിയില്‍ മാറ്റംവരുത്തിയത്. പരിപാടികള്‍ ഒന്നിച്ചുനടക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഡിസംബര്‍ 18െൻറ ദേശീയദിനാഘോഷം, പൊതുസ്വകാര്യ സ്കൂളുകളിലെ പരീക്ഷകള്‍, ഫിഫ ലോകകപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് പുസ്തകോത്സവം ജനുവരിയിലേക്ക് മാറ്റുന്നത്. 2020 ഖത്തര്‍^ഫ്രാന്‍സ് സാംസ്കാരികവര്‍ഷാഘോഷത്തിലാണ് 2020ലെ പുസ്തകോത്സവം.
അതുകൊണ്ടുതന്നെ ഫ്രഞ്ച് പ്രസാധകരുടെ ഉള്‍പ്പടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകും.

ഖത്തറിലേയും അറബ്്, വിദേശ രാജ്യങ്ങളിലേയും ചിന്തകരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടുന്ന നിരവധി സാംസ്്കാരിക പരിപാടികളും അരങ്ങേറും. അറേബ്യന്‍ ഗള്‍ഫ്് മേഖലയിലെ ഏറ്റവും പ്രധാന പ്രദര്‍ശനങ്ങളിലൊന്നാണ് പുസ്തകമേള. അറബ്്, വിദേശ രാജ്യങ്ങളും നൂറ്്് കണക്കിന് പ്രസാധകരും പങ്കെടുക്കും. പുസ്തകോത്സവം പത്തുദിവസം തുടരും. മേഖലയിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നാണ് ദോഹയിലേത്. അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നും വര്‍ധിച്ച പങ്കാളിത്തം അനുഭവപ്പെടാറുണ്ട്. 1972ലായിരുന്നു പുസ്തകോത്സവത്തിെൻറ ആദ്യ സെഷന്‍ നടന്നത്. ഓരോവര്‍ഷവും സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഖത്തര്‍ സെൻറര്‍ ഫോര്‍ കള്‍ച്ചറല്‍ ആൻറ് ഹെറിറ്റേജ് ഇവൻറ്സിെൻറ മേല്‍നോട്ടത്തിലും സംഘാടനത്തിലുമായിരിക്കും പുസ്തകോത്സവം നടക്കുകയെന്ന് സാംസ്കാരിക കായിക മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story