ലാറ്റിനമേരിക്കൻ കരീബിയൻ പാർലമെൻറ്: ഖത്തറിന് നിരീക്ഷക പദവി
text_fieldsദോഹ: ലാറ്റിനമേരിക്കൻ കരീബിയൻ പാർലമെൻറിൽ ഖത്തറിന് നിരീക്ഷക പദവി ലഭിച്ചു. ഖത്ത റും ലാറ്റിനമേരിക്കൻ കരീബിയൻ പാർലമെൻറും തമ്മിൽ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പു വെച്ചു. പനാമയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തറിനെ പ്രതിനിധികരിച്ച് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല് മഹ്മൂദും ലാറ്റിനമേരിക്കൻ കരീബിയൻ പാർലമെൻറ് പ്രസിഡൻറ് എലിയാസ് കാസ്റ്റില്ലോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഖത്തറിനും ലാറ്റിനമേരിക്കൻ കരീബിയൻ പാർലമെൻറിനുമിടയിൽ പാർലമെൻററി സഹകരണം ശക്തമാക്കുന്നതിനും സൗഹൃദം ഈട്ടിയുറപ്പിക്കുന്നതിെൻറയും ഭാഗമായി രാഷ്ട്രീയ ബന്ധം വിശാലമാക്കുന്നതിനും കരാറിെൻറ ഭാഗമായി ഇരുകക്ഷികളും ധാരണയായി.
ഖത്തറിന് മേലുള്ള ഉപരോധത്തെ മറികടക്കുന്നതിന് സംയുക്തമായി പ്രവർത്തിക്കുക, ഇരുകക്ഷികൾക്കുമിടയിലെ പാർലമെൻററി ബന്ധം ശക്തമാക്കുക, ജനങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുക, പാർലമെൻററി രംഗത്തെ അറിവും പരിചയസമ്പത്തും കൈമാറുക തുടങ്ങിയവയും കരാറിെൻറ ഭാഗമായി നടപ്പാക്കും. ലാറ്റിനമേരിക്കൻ കരീബിയൻ പാർലമെൻറ് 35ാമത് ജനറൽ അസംബ്ലി അജണ്ടയും യോഗത്തിനിടയിൽ പരിശോധിച്ചു. ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളിലെ ഖത്തർ ഫ്രണ്ട്ഷിപ്പ് കമ്മിറ്റി ചെയർമാൻ ഖാലിദ്ബിൻ അബ്ദുല്ല അൽ ബൂഐനൈൻ, കമ്മിറ്റി അംഗങ്ങൾ, പനാമയിലെ ഖത്തർ അംബാസഡർ സഅദ് ബിൻ മുബാറക് അൽ ജഫാലി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.