Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅയൽരാജ്യത്തെ...

അയൽരാജ്യത്തെ ജയിലുകളിലുള്ള ഖത്തരികളെ മോചിപ്പിക്കണമെന്ന് ഖത്തർ

text_fields
bookmark_border
അയൽരാജ്യത്തെ ജയിലുകളിലുള്ള ഖത്തരികളെ മോചിപ്പിക്കണമെന്ന് ഖത്തർ
cancel
camera_alt????? ??????????? ????? ?????????????? ??.? ???? ?????? ???????? ????????????

ദോഹ: അയൽരാജ്യത്തിലെ ജയിലുകളിൽ കഴിയുന്ന ഖത്തരികളെ മോചിപ്പിക്കണമെന്ന് ഖത്തർ. ഇതടക്കം ഖത്തറിനെതിരായ ഉപരോധ വുമായി ബന്ധപ്പെട്ടുള്ള ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഖത ്തർ നടപടികള്‍ കൂടുതൽ ശക്തമാക്കി. ഉപരോധത്തിെൻറ ഇരകളുടെ അവകാശങ്ങള്‍ നേടുന്നതിനും നിയ മലംഘനങ്ങൾ പ്രതിരോധിക്കുന്നതിനും ആഗോള സഖ്യം രൂപീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി (എന്‍എച്ച്ആര്‍സി) ചെയര്‍മാന്‍ ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റി ആവശ്യപ്പെട്ടു. അയൽരാജ്യത്തെ ജയിലുകളിലുള്ള രണ്ട് ഖത്തരി സ്വദേശികളെ മോചിപ്പിക്കുന്നതിനായി എല്ലാ ശ്രമങ്ങളും തുടരും. ഇക്കാര്യത്തില്‍ യാതൊരുതരത്തിലുമുള്ള പിന്നോട്ടുപോക്കുമില്ല.

ഖത്തരികളെ മോചിപ്പിക്കണമെന്നും ഡോ.അല്‍മര്‍റി ആവശ്യപ്പെട്ടു. ഖത്തരി പൗരന്‍മാരെ മോചിപ്പിക്കുന്നതിനായി എല്ലാ രാജ്യാന്തര സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും എന്‍എച്ച്ആര്‍സി തുടര്‍ച്ചയായി ബന്ധപ്പെട്ടുവരികയാണ്. അയൽരാജ്യത്തിെൻറ അധികൃതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി മോചനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനും രാജ്യാന്തര ഏജന്‍സികള്‍ക്കും കത്തയിച്ചിട്ടുണ്ട്. 2017 ജൂണ്‍ അഞ്ചിന് ശേഷം ഇതുവരെയായി 4234 പരാതികള്‍ ഉപരോധരാഷ്ട്രങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സമിതിക്ക് മുമ്പാകെ ലഭിച്ചിട്ടുണ്ട്. ഇതില്‍ 853 പരാതികള്‍ ഖത്തറില്‍ താമസിക്കുന്ന വിദേശികളുടേതാണ്.

സൗദി അറേബ്യക്കെതിരെ 2234 പരാതികളാണ് ലഭിച്ചത്. യുഎഇക്കെതിരെ 1126 പരാതികളും ബഹ്റൈനെതിരെ 527 പരാതികളും ഈജിപ്തിനെതിരെ 338 പരാതികളും മറ്റു രാജ്യങ്ങള്‍ക്കെതിരെ ഒമ്പത് പരാതികളും ലഭിച്ചു. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും ഡോ. അല്‍മര്‍റി പറഞ്ഞു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെതിരായ ഉപരോധരാജ്യങ്ങളുടെ വംശീയ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സംഘടനകളിൽ സമ്മര്‍ദ്ദം ചെലുത്തും. ഇതിനായി പുതിയ രീതിശാസ്ത്രങ്ങളും നടപടികളും ചര്‍ച്ച ചെയ്യും. മതപരമായ അവകാശങ്ങളെ പോലും രാഷ്ട്രീയലാഭത്തിനായി ഉപരോധരാജ്യം ഉപയോഗപ്പെടുത്തുകയാണ്. സ്വദേശികളും വിദേശികളുമടങ്ങുന്ന ഖത്തര്‍ ജനതക്ക് ഹജ്ജും ഉംറയും ചെയ്യുന്നതിനുള്ള അനുമതി വ്യത്യസ്ത തടസ്സവാദങ്ങളുന്നയിച്ച് നീട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആേരാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story