ഉപരോധം മേഖലയിലെ മറ്റു തര്‍ക്കങ്ങള്‍ക്ക് ഇന്ധനമാകുന്നു
text_fieldsദോഹ: ഖത്തറിനതിരായ ഉപരോധം മേഖലയിലെ മറ്റു തര്‍ക്കങ്ങള്‍ക്ക് ഇന്ധനമാകുന്നതായും ആഫ് രിക്കൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വരെ ഇടപെടുന്ന തരത്തിലേക്കാണ് കാര്യങ്ങൾ മാറുന്നതെന്നും ഉപ പ്രധാ നമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പറഞ് ഞു. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് പ്രതിസന്ധി മേ ഖലയിലെ മറ്റു രാജ്യങ്ങളെ ബാധിച്ചുതുടങ്ങി.
ഉപരോധം മേഖലയിലാകെ മറ്റു തര്‍ക്കങ്ങള്‍ക്ക് ഇന്ധനമാവുകയാണ്.
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ഗള്‍ഫ് പ്രതിസന്ധി മേഖലയിലാകെ വ്യാപിക്കുന്നു. ഖത്തറിനെ പിന്തുണക്കുന്ന രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് അനുകൂല ഭരണം സ്ഥാപിക്കാനും ഖത്തറിനെ പിന്തുണക്കുന്ന വിഭാഗങ്ങളെ ദുര്‍ബലപ്പെടുത്തി ശിക്ഷിക്കാനുമാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നത്. മിഡില്‍ ഈസ്റ്റ്ആഫ്രിക്കന് മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിയാവുകയാണ് അയൽരാജ്യം. ഭീഷണിയും സാമ്പത്തിക സമ്മര്‍ദ്ദവും ഉപയോഗിച്ച് അവരുടെ ശൈലിയിലുള്ള ഏകാധിപത്യ നിയമങ്ങള്‍ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
സുഡാന്, ലിബിയ, സൊമാലിയ എന്നിവിടങ്ങളില്‍ ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ യൽരാജ്യത്തിനെതിരെ സമീപ ആഴ്ചകളിൽ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. സോമാലിയ, ലിബിയ, സുഡാന് എന്നിവ ഉദാഹരണങ്ങളാണ്. ഖത്തറിനെതിരെ തങ്ങള്‍ പിന്തുടരുന്ന അതേ നയം തുടരാന്‍ ഈ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആഫ്രിക്ക സബ്സഹാറന്‍ മേഖലയില്‍ അസ്ഥിരത വ്യാപിക്കാനാണ് ഇതിടയാക്കുന്നത്. ഖത്തറിനെതിരായ ശ്രമങ്ങള്‍ എല്ലായിടത്തും അവര്‍ നടത്തുന്നുണ്ട്. പ്രധാനമായും ആഫ്രിക്കയെയാണ് ഉന്നമിടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു സഹായവും പിന്തുണയും ആവശ്യമുള്ളതിനാലാണ് ആഫ്രിക്കയെ ലക്ഷ്യമിടുന്നത്. അവര്‍ എല്ലാവരോടും ശ്രമങ്ങള്‍ നടത്തുന്നു. ചില സ്ഥലങ്ങളില്‍ ഒരു പ്രത്യേകതലംവരെ വിജയിച്ചു. ചിലയിടത്ത് നൂറുശതമാനം വിജയിച്ചു.
ചിലയിടത്ത് പരാജയപ്പെട്ടുവെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. സുഡാനില്‍ ക്രൂരമായ നരഹത്യയാണ് കഴിഞ്ഞയാഴ്ച നടന്നത്. മേഖലക്കാകെ സുപ്രധാനമാണ് സുഡാന് എന്ന് വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഇറാനും യുഎസും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഖത്തറെന്നും ഇതാണ് ഖത്തറിെൻറ നയമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ ശക്തിയായും സുസ്ഥിരതയുടെ രക്ഷകരുമായാണ് സ്വയം ചിലർ അവതരിപ്പിക്കുന്നത്. എന്നാല്‍ വിദേശകാര്യമന്ത്രി ഇൗ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിലൂടെയാണ് രാഷ്ട്രീയ സുസ്ഥിരതയുണ്ടാകുന്നത്. ഏകാധിപത്യം പിന്തുടരാത്ത എല്ലാവരെയും അവര്‍ ഭീകരവാദികളാക്കുന്നു. അവരുമായി യോജിക്കാത്തവരെയെല്ലാം ഭീകരവാദികളാക്കുകയാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.