Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി...

പ്രവാസി സമൂഹങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം ഈദാഘോഷം

text_fields
bookmark_border
പ്രവാസി സമൂഹങ്ങൾക്ക്  ആഭ്യന്തരമന്ത്രാലയം ഈദാഘോഷം
cancel

ദോഹ: രാജ്യത്തെ വിവിധ പ്രവാസി സമൂഹങ്ങൾക്കായുള്ള ആഭ്യന്തരമന്ത്രാ ലയത്തിെൻറ ഈദാഘോഷ പരിപാടികൾ ഇന്നും നാളെയുമായി വിവിധ ഇടങ്ങളി ലായി നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഏഷ്യൻ ടൗൺ, ഏഷ്യൻ അക്കമഡേ ഷൻ സിറ്റി (ലേബർ സിറ്റി), ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ ബറാഹ എന്നിവി ടങ്ങളിലായി ഇന്ന് വൈകിട്ട് അഞ്ച് മുതൽ 10 വരെയും അൽ ഖോറിലെ ബർവ വർക്കേഴ്സ് റിക്രിയേഷൻ കോംപ്ലക്സിൽ ഇന്നും നാളെയുമായും വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെയും ആഘോഷം നടക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.വിവിധ കമ്മ്യൂണിറ്റികൾ അവതരിപ്പിക്കുന്ന പരമ്പരാഗത സംഗീത, നൃത്ത പരിപാടികളും സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്നുണ്ട്. കൂടാതെ മാജിക് പ്രദർശനവും മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ അവതരിപ്പിക്കുന്ന സുരക്ഷാ ബോധവൽകരണ പ രിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളിലുടനീളം വിവിധ ഇനങ്ങളിലായി സദസ്സിൽ നിന്നും തെരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാന വിതരണവും തത്സമയം നടക്കും.

ഇൻഡസ്ട്രിയൽ ഏരിയ
ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിംഗ്, ലേബർ സിറ്റിയിലെ ഫുട്ബോൾ ഗ്രൗണ്ട്, ബർവ ബറാഹയിലെ ഫുട്ബോൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ പ്രമുഖ സംഗീത ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികൾ നടക്കും. ഹിന്ദി, ഉർദു, സിംഹള, നേപ്പാളി, മലയാളം, തമിഴ്, ബം ഗ്ലാദേശി ഭാഷകളിലായി ഗാനമേളകളും നടക്കും. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. എം ഇ എസ് ഇന്ത്യൻ സ്കൂൾ, ഭവൻസ് പബ്ലിക്് സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, ഒലിവ് ഇൻറർനാഷണൽ, ശാന്തിനികേതൻ സ്കൂളുകളാണ് പങ്കെടുക്കുന്നത്.

അൽഖോർ
ആഭ്യന്തരമന്ത്രാലയം സംഘടിപ്പിക്കുന്ന ഈദാഘോഷ പരിപാടികളുടെ ഭാഗമായി അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ വർക്കേഴ്സ് റിക്രിയേഷൻ കോംപ്ലക്സിൽ കായിക മത്സരങ്ങൾ, സംഗീത, നൃത്ത പരിപാടികൾ എന്നിവ ഇന്നും നാളെയുമായി നടക്കും. വിവിധ കമ്പനികളിലെ തൊഴിലാളികളും ജീവനക്കാരും പരിപാടികളിൽ പങ്കെടുക്കും. രാജ്യത്തെ വിദേശികളും ആഭ്യന്തരമന്ത്രാലയവും തമ്മിലുള്ള ആശയവിനിമയവും ബന്ധവും ശ ക്തിപ്പെടുത്തുകയാണ് ഇത്തരം ആഘോഷ പരിപാടികളുട മുഖ്യലക്ഷ്യം.

മന്ത്രാലയത്തിെൻറ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുഴുവൻ തൊഴിലാളികളെയും ജീവനക്കാരെയും കമ്പനി അധികൃതരെയും ആഭ്യന്തരമന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. ലേബർ സിറ്റിയിലൊഴികെ മറ്റെല്ലാ കേന്ദ്രങ്ങളിലും പ്രവേശനം സൗജന്യമാണ്. ലേബർ സിറ്റിയിൽ അവിടെ നിന്നുള്ളവർക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. രണ്ട് പെരുന്നാൾ, ഖത്തർ ദേശീയദിനം മറ്റു പൊതു അവധി ദിനങ്ങൾ തുടങ്ങിയ ദിവസങ്ങളിലായി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പ്രവാസി സമൂഹങ്ങൾക്കായി വൈവിധ്യമാർന്ന സാംസ്കാരിക, കലാ, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story