ഉപരോധം നിലനിൽക്കെ ഉച്ചകോടി തീരുമാനം ഫലപ്രദമല്ലെന്ന് ഉപപ്രധാനമന്ത്രി
text_fieldsദോഹ: ഖത്തറിനെതിരായ ഉപരോധം നിലനിൽക്കെ ഗൾഫ് ഐക്യത്തിന് ആഹ്വാനം ചെയ്തുള്ള മക്ക ജി സി സി ഉച്ചകോടി തീരുമാനം ഫലപ്രദമല്ലെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. മുൻകൂട്ടി തയ്യാറാക്കിയതനുസരിച്ചാണ് മക്ക ഉച്ചകോടി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഖത്തറുമായി ബന്ധപ്പെട്ടതൊന്നും ചർച്ച ചെയ്തില്ലെന്നും ശൈഖ് മുഹമ്മദ് ആരോപിച്ചു.
ഖത്തറിന് കൂടി സംവരണമുള്ള അറബ്, ജി സി സി ഉച്ചകോടി പ്രസ്താവനകളിലെ തീരുമാനങ്ങളിൽ ചിലത് ദോഹയുടെ വിദേശനയങ്ങൾക്ക് എതിരാണ്. ഫലസ്തീൻ, ലിബിയ, യമൻ തുടങ്ങിയ പ്രധാന പ്രശ്നങ്ങളെ അവഗണിച്ച് കൊണ്ടാണ് മക്ക ഉച്ചകോടി അവസാനിച്ചതെന്നും ഖത്തർ ഉപപ്രധാനമന്ത്രി ‘അൽ അറബി ടി വി’ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
മക്ക ഉച്ചകോടിയിൽ ഫലസ്തീൻ പ്രശ്നം അവഗണിക്കപ്പെട്ടെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലും മന്ത്രി ആരോപിച്ചു. ഖത്തറിനെതിരായ ഉപരോധം നിലനിൽക്കെ ഗൾഫ് ഐക്യമെന്ന ഉച്ചകോടി ആഹ്വാനം പ്രഹസനമാണ്. വാഷിംഗ്ടണിെൻറ നയങ്ങളാണ് ഉച്ചകോടിയിൽ നടപ്പാക്കിയതെന്നും അയൽപക്കബന്ധത്തിന് പ്രാധാന്യം നൽകിയില്ലെന്നും തെഹ്റാനുമായി ചേർന്ന് മധ്യസ്ഥചർച്ചകൾക്ക് പ്രാമുഖ്യം നൽകാതെയുള്ള പ്രസ്താവനകളാണ് ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.