Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ടുവർഷത്തിനുള്ളിൽ...

രണ്ടുവർഷത്തിനുള്ളിൽ 32,000 പുതിയ കമ്പനികള്‍; ഫാക്ടറികളിലും വർധന

text_fields
bookmark_border

ദോഹ: ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉപരോധം തുടങ്ങിയശേഷം രാജ്യത്ത് പുതിയതായി സ്ഥാപിക്കെപ്പട്ടത ് 32,000 കമ്പനികള്‍. ഖത്തര്‍ ചേംബര്‍ ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്. വലിയ വെല്ലുവിളികള െ കൈകാര്യം ചെയ്യുന്നതില്‍ പ്രാദേശിക സ്വകാര്യ മേഖല തങ്ങളുടെ വലിയ ശേഷി തെളിയിച്ചതായി ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആൽഥാനി ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷം മുമ്പ് ഖത്തറിനെതിരെ ഉപരോധം തുടങ്ങിയശേഷം ഇതുവരെയായി 32,000 പുതിയ കമ്പനികള്‍ സ്ഥാപിക്കപ്പെട്ടു. ഉപരോധത്തിന് തൊട്ടുമുമ്പുള്ള രണ്ടുവര്‍ഷങ്ങളില്‍ 24,000 കമ്പനികളാണ് സ്ഥാപിക്കപ്പെട്ടത്. 34 ശതമാനമാണ് വര്‍ധന.

2017ല്‍ 15,000 കമ്പനികളും 2018ല്‍ 17,000 കമ്പനികളും രൂപീകരിക്കപ്പെട്ടു. കൃഷി, ഗതാഗതം, നിർമാണം ഉള്‍പ്പടെ വിവിധ മേഖലകളിലാണ് ഈ കമ്പനികള്‍. 2015ല്‍ 11,000 കമ്പനികളും 2016ല്‍ 13,000 കമ്പനികളുമാണ് രൂപീകരിക്കപ്പെട്ടത്. 2016ല്‍ 707 ഫാക്ടറികളാണുണ്ടായിരുന്നത്.2019ല്‍ ഫാക്ടറികളുടെ എണ്ണം 823 ആയി വര്‍ധിച്ചു. 116 പുതിയ ഫാക്ടറികളാണ് ഈ കാലയളവില്‍ സ്ഥാപിക്കപ്പെട്ടത്. 17ശതമാനം വര്‍ധന. ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനായി 613 പെര്‍മിറ്റുകളാണ് അനുവദിച്ചത്. 34 ബില്യണ്‍ റിയാലാണ് ആകെ നിക്ഷേപം. 2016ല്‍ 466 പെര്‍മിറ്റുകളാണ് അനുവദിച്ചത്. 31 ബില്യണ്‍ റിയാലായിരുന്നു 2016ലെ നിക്ഷേപം. ഫാക്ടറികള്‍ തുടങ്ങുന്നതിന് നിയന്ത്രണങ്ങളില്ല.

നേരത്തെ ജിസിസി സാമ്പത്തിക സംയോജനത്തിെൻറ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഖത്തറിെൻറ എണ്ണയിതര കയറ്റുമതി 2017ല്‍ 18.05 ബില്യണ്‍ റിയാലായിരുന്നത് 2018ല്‍ 24.4 ബില്യണ്‍ റിയാലായി വര്‍ധിച്ചു. 35.1 ശതമാനത്തിെൻറ വര്‍ധനവാണ് ഇൗ മേഖലയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തിെൻറ സാമ്പത്തിക, നിയമനിര്‍മാണ പരിതസ്ഥിതി, തന്ത്രപ്രധാന കര്‍മ്മപദ്ധതി, എല്ലാ ഏജന്‍സികളുമായുള്ള സഹകരണം തുടങ്ങിയവയെല്ലാം ഉപരോധത്തെ പരാജയപ്പെടുത്താന്‍ സഹായകമായി. ഉപരോധം ഖത്തറിെൻറ സമ്പദ്ഘടനയില്‍ യാതൊരു പ്രത്യാഘാതവും സൃഷ്ടിച്ചിട്ടിെലന്നെും ഖത്തർ ചേംബർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story