ആ സകാത്ത് ഞങ്ങൾക്ക് അവകാശപ്പെട്ടതായിരുന്നില്ലേ?
text_fieldsഖത്തറിലെത്തിയിട്ട് രണ്ടുപതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഇൗ റമദാനിൽ അൽപം പഴയകാ ല ഒാർമകളിലേക്ക് നടക്കുകയാണ്. പ്രവാസത്തിലേക്ക് കാലെടുത്തുവച്ച ആദ്യവർഷം. മാസ ങ്ങൾക്കകം റമദാൻ വന്നെത്തി. ജോലിയും കൂലിയുമില്ലാതെ പരിവട്ടമായിരുന്നു എല്ലാ ദിവസ വുമെന്ന് പറയാം. ഞാനും കൂട്ടുകാരൻ നൗഫലും ഒരേ സ്ഥിതിയിൽ. റൂമിൽ ഇരുന്നും കിടന്നും സങ്കടങ്ങളെ മാത്രം ഒപ്പംകൂട്ടി കഴിഞ്ഞ നാളുകൾ. ഇതിനാൽ തന്നെ റമദാൻ എന്തുകൊണ്ടും സന്തോഷം നിറഞ്ഞതായിരുന്നു. വീട്ടുകാരെയും കൂട്ടുകാരെയും പിരിഞ്ഞ വേദന അലട്ടുന്നു. ഏക സമാധാനം ഇവിടുത്തെ സമൂഹനോമ്പുതുറകൾ ആയിരുന്നു. അങ്ങിനെ വിവിധ സംഘടനകൾ നടത്തിയിരുന്ന ഇഫ്താറിലൊക്കെ പെങ്കടുത്താണ് നാട്ടിലെ ഭക്ഷണത്തിെൻറ ആ വിടവ് നികത്തിയത്.
അങ്ങിനെ ആ വർഷത്തെ റമദാെൻറ അവസാനദിനങ്ങൾ. ഫിത്വർ സകാത്ത് പിരിക്കുന്നതിനെ പറ്റിയും വിതരണം ചെയ്യുന്നതിനെ പറ്റിയും റൂമിലുള്ളവരും അടുത്തുള്ളവരും ചർച്ച ചെയ്യുന്നത് കേട്ടു. പ്രയാസം അനുഭവിക്കുന്നവർ കൂടെയുണ്ടെങ്കിൽ ഫിത്വർ സകാത്തിെൻറ സഹായം അവർക്കായിരിക്കും നൽകേണ്ടത് എന്നാണല്ലോ. അതിനാൽ ജോലിയില്ലാതെ വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഞാനും നൗഫലും ന്യായമായും ആഗ്രഹിച്ചു സകാത്തിെൻറ സഹായം ഞങ്ങൾക്ക് കിട്ടുമെന്ന്. ജോലിയൊന്നുമില്ലാത്തവർ ഉണ്ടെങ്കിൽ അവർക്ക് നൽകാമല്ലോ എന്ന് ചിലർ അഭിപ്രായം പറയുന്നത് കേൾക്കുക കൂടി ചെയ്തപ്പോൾ പ്രതീക്ഷകൾക്ക് കനംകൂടി വന്നു. 15 റിയാൽവച്ച് അവിടെയുള്ളവർ എല്ലാം കൂടി നൽകിയാൽ നല്ലൊരു തുക കിട്ടും, അത് വലിയൊരു സഹായവുമാകും. അങ്ങനെ സഹായം കിട്ടുമെന്നപ്രതീക്ഷയിൽ ഞങ്ങൾ ഉറങ്ങാതെ കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഞങ്ങൾക്ക് കിട്ടിയത് രണ്ടുപേരുടെ സഹായം മാത്രം. പിന്നീട് ഒരു കമ്പനിയിൽ പണി കിട്ടി. ദീർഘകാലം അവിടെയായിരുന്നു.
കാറ്ററിങ് കമ്പനിക്ക് വേണ്ടി നൂറുകണക്കിന് ചാക്ക് അരി ചുമലിലേറ്റി പലപ്പോഴും. കനത്ത ചൂടിൽ ഞാനും ഹെൽപർ ആയ അമ്മദ്ക്കയും തളർന്നുപൊരിഞ്ഞു. കമ്പനിയിലെ അന്നത്തെ സമൂഹ നോമ്പുതുറ മറക്കാനാവാത്തതായിരുന്നു. പലഭാഷക്കാർ, പല രാജ്യക്കാർ എല്ലാവരും ഒരുമിച്ചിരുന്നു നോമ്പുതുറന്നു. കനത്ത ക്ഷീണംകാരണം ഭക്ഷണത്തിനൊക്കെ ഏെറ രുചി ആയിരുന്നു. കാലമേറെ കഴിഞ്ഞു. ഞങ്ങളുടെ മഹല്ല് റിലീഫ് കൂട്ടായ്മയായ ക്യുഡിഎംആർസി എത്രയോ നോമ്പുതുറകൾ നടത്തി. കൂട്ടായ്മയുടെ പ്രസിഡൻറ് ആയിരുന്ന ആർ.ഡി കോവിൽ എന്ന റഷീദ്ക്ക ആയിരുന്നു എല്ലാത്തിനും മുന്നിൽ. അദ്ദേഹം ഇന്നില്ല. എല്ലാവർക്കും സ്നേഹം മാത്രം നൽകിയ അദ്ദേഹത്തിെൻറ വേർപാട് ഉണ്ടാക്കിയ വിടവ് അതേ പോലെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.