എൻ.ഡി.എ ഭരണം വീണ്ടും; പ്രവാസം വിലയിരുത്തുന്നു
text_fieldsദോഹ: ഇന്ത്യയിൽ വീണ്ടും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണം. നാട്ടിലേതുപോലെ തന്നെ പ്രവാസലോകവും ചൂടും ചൂരുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. കഴിയ ുന്ന പ്രവർത്തകരെയൊക്കെ നാട്ടിലേക്ക് പ്രത്യേക സൗകര്യമൊരുക്കി വിമാനത്തിൽ അയച്ച് സംഘടനകൾ തങ്ങളുെട വോട്ടുകുത്തിച്ചു. വീണ്ടും ഒരു ബി.ജെ.പി സർക്കാർ കൂടി കേന്ദ്രത്തിൽ ഭരണത്തിലേറുേമ്പാൾ, കേരളത്തിൽ ഭരണകക്ഷിയായ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് ഒറ്റസീറ്റിൽ ഒതുങ്ങിയപ്പോൾ,സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോൾ പ്രവാസ ലോകത്തെ സംഘടനകൾ അതിനെ വിലിരുത്തുന്നു.
കെ.എം.സി.സി (മുസ്ലിം ലീഗ്)
ലോക്സഭാതെ രഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷവും ദുഖവും ഒരുപോലെയുണ്ടെന്ന് മുസ്ലിം ലീഗിെൻറ പ്ര വാസി സംഘടനയായ കെ.എം.സി.സിയുടെ സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ പറയുന്നു. വിഷയമ ാകേണ്ട പല വിഷയങ്ങളും തെരഞ്ഞെടുപ്പിൽ വിഷയമായില്ല. രാഹുൽ ഗാന്ധി ഉയർത്തികൊണ്ടുവന ്ന പ്രധാന കാര്യങ്ങൾ താഴെ തട്ടിൽ ചർച്ച ആയില്ല. താഴെ തട്ടിൽ കോൺഗ്രസ് ദുർബലമായിരുന് നു. പാർട്ടി സംവിധാനങ്ങൾ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കുന്നതിൽ പരാ ജയപ്പെട്ടു. ഒരു നേതാവ് എന്ന നിലയിൽ തനിക്ക് കഴിയുന്നതിെൻറ പരമാവധി രാഹുൽഗാന്ധി ചെയ്തിട്ടുണ്ട്. മുഖ്യധാരാമാധ്യമങ്ങൾ എല്ലാം സംഘ്പരിവാറിന് ഒപ്പം നിന്നു.
സർക്ക ാറിനെതിരായ ആരോപണങ്ങളും മറ്റ് അടിസ്ഥാനവിഷയങ്ങളും സർക്കാറിെൻറ ഭരണപരാജയവും മാധ്യമങ്ങൾ മുക്കി. ഇതോടെ വർഗീയതയും അന്ധമായ രാജ്യസ്നേഹവും മാത്രം ചർച്ചയാക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും പല ഘട്ടത്തിൽ ബി.ജെ.പിക്ക് അനുകൂലമായാണ് നിലപാടെടുത്തത്. കേരളത്തിൽ യു.ഡി.എഫിെൻറ ഗംഭീരവിജയം സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാ യു.ഡി.എഫ് സ്ഥാനാർഥികളും മികച്ചവർ ആയിരുന്നു. ന്യൂനപക്ഷങ്ങൾ സംഘ്പരിവാർ അജണ്ട മനസിലാക്കുകയും യു.ഡി.എഫിന് വോട്ടുനൽകുകയും ചെയ്തു. ഇത് ന്യൂനപക്ഷ ഏകീകരണം അല്ല. സംഘ്പരിവാർ –ഫാഷിസ്റ്റ് വിരുദ്ധ വികാരം ആയിരുന്നു അത്. സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതിെൻറ തെളിവ് കൂടിയാണ് കേരളത്തിലെ യു.ഡി.എഫ് വിജയം.
ശബരിമല വിഷയം ഹൈന്ദവവിശ്വാസികളെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനാൽ പരമ്പരാഗതമായി എൽ.ഡി.എഫിന് വോട്ടുചെയ്തിരുന്ന ഹിന്ദുവിശ്വാസികളുടെ വോട്ടുകൂടി യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാകാത്തത് പ്രതീക്ഷ നൽകുന്നു. സംഘ്പരിവാറിെൻറ വർഗീയ നയങ്ങൾക്ക് കേരളം ബാലികേറാമലയാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുകയും താഴെതട്ടിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയങ്ങൾ വിലയിരുത്തി തെറ്റുതിരുത്തി മുന്നോട്ടുപോവുകയുമാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും എസ്.എ.എം ബഷീർ പ്രതികരിച്ചു.
ഒ.എഫ്.െഎ (ബി.ജെ.പി)
എൻ.ഡി.എക്ക് ഇത്രയും വലിയ വിജയം പാർട്ടി പ്രവർത്തകർ പ്രതീക്ഷിച്ചതായിരുന്നുവെന്നും അതിൽ പ്രതിപക്ഷപാർട്ടികൾക്ക് മാത്രമായിരുന്നു സംശയം ഉണ്ടായിരുന്നത് എന്നും ബി.ജെ.പി പ്രവാസി സംഘടനയായ ഒാവർസീസ് ഫ്രണ്ട്സ് ഒാഫ് ഇന്ത്യ–ഒ.എഫ്.െഎയുടെ ജനറൽ സെക്രട്ടറി പ്രശാന്ത്കുമാർ പറഞ്ഞു. ബി.ജെ.പി ജയിക്കുേമ്പാഴൊക്കെ വോട്ടിങ് യന്ത്രത്തെ കുറ്റം പറയുകയാണ് കോൺഗ്രസ് ചെയ്തുവന്നിരുന്നത്. ഇപ്പോൾ അത്തരക്കാർ അതിനെ പറ്റി മിണ്ടുന്നില്ല. അതിശക്തമായ വിജയം ജനം ബി.ജെ.പിക്ക് നൽകിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ഇൗ വിജയം നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. നാട്ടിൽ നിന്ന് പാർട്ടി പ്രവർത്തകരിൽ നിന്ന് കിട്ടിയ വിവരങ്ങൾ ശരിെ വക്കുന്നതാണ് ബി.ജെ.പി വിജയം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കേണ്ടത് പ്രതിപക്ഷത്തിെൻറ ചുമതലയാണ്.
സർക്കാറിെൻറ അഞ്ചുവർഷത്തെ ഭരണകാര്യങ്ങൾ അവരാണ് ചർച്ചയാക്കേണ്ടിയിരുന്നത്. എന്നാൽ അതിന് പകരം റാഫേൽ പോലുള്ള വിഷയങ്ങളും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാര്യങ്ങളുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇക്കാരണത്താൽ പ്രധാനമന്ത്രിക്കും ചില കാര്യങ്ങളൊക്കെ തുറന്നുപറയേണ്ടി വന്നിട്ടുണ്ട്. കേരളത്തിൽ വിജയിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. തിരുവനന്തപുരത്ത് എന്തായാലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവിടെ ദുർബലനായ സ്ഥാനാർഥിയെ നിർത്തി ഇടതുപക്ഷം കോൺഗ്രസിനെ സഹായിച്ചു. വരുംദിവസം ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ പ്രശ്നങ്ങൾ ഉണ്ടാകും. ശബരിമല കേരളത്തിൽ പ്രധാനവിഷയമായിട്ടുണ്ട്. അതിൽ ബി.ജെ.പി ജയിച്ചോ എന്നതിനപ്പുറം കേരള സർക്കാറിെൻറ ഹൈന്ദവവിരുദ്ധ നിലപാടിനോടുള്ള എതിർപ്പാണ് ഫലം കാണിക്കുന്നത്. വിശ്വാസം വ്രണപ്പെട്ട ഹൈന്ദവ വിശ്വാസികളുടെ വോട്ട് ആണ് യു.ഡി.എഫിന് കേരളത്തിൽ കിട്ടിയത്. ഏതായാലും കേരളത്തിൽ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും പ്രശാന്ത്കുമാർ വിലയിരുത്തുന്നു.
സംസ്കൃതി (സി.പി.എം)
കേരളത്തിലെയും കേന്ദ്രത്തിലെയും തെരഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പരിക്കുണ്ടാക്കുന്നതാണെന്ന് സി.പി.എം പ്രവാസി സംഘടനയായ സംസ്കൃതി പ്രസിഡൻറ് സുനിൽ കുമാർ വിലയിരുത്തുന്നു. അതേസമയം, ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് വിജയം ആ അർഥത്തിൽ അംഗീകരിക്കേണ്ടതുണ്ട്. രാജ്യത്തെ വർഗീയമായി ചേരിതിരിച്ചുകൊണ്ടാണ് ബി.ജെ.പി മുന്നേറ്റം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണമാകെട്ട കൂടുതൽ കൂടുതൽ വർഗീയമാക്കി. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിലും വർഗീയമായി ജനങ്ങളെ ചേരിതിരിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ള ഹൈന്ദവ–ന്യൂനപക്ഷ കേന്ദ്രീകരണം മതേതരത്വത്തിന് ഭൂഷണമല്ല. ആ പ്രതിഫലനം മുതലെടുക്കാൻ കേരളത്തിൽ യു.ഡി.എഫിനും കഴിഞ്ഞു. കേരളത്തിലും ബി.ജെ.പി ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഇത് മതേതരപ്രസ്ഥാനത്തിന് ആഴത്തിൽ മുറിവേൽപ്പിക്കുന്ന കാര്യമാണ്. ആലത്തൂർ പോലുള്ള എൽ.ഡി.എഫിെൻറ ഉറച്ച മണ്ഡലത്തിലെ ഫലം പ്രത്യേകമായി എടുത്ത് നോക്കേണ്ട കാര്യമില്ല. ഏതെങ്കിലും മണ്ഡലം പ്രത്യേകമായി എടുത്ത് വിലയിരുത്തുന്നതിൽ കാര്യമില്ല. ഹിന്ദു–ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കെപ്പട്ടതിെൻറ ഗുണം എല്ലായിടത്തും കേരളത്തിൽ യു.ഡി.എഫിന് മുതലെടുക്കാനായി. അതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്നതെന്നും സുനിൽകുമാർ വിലയിരുത്തുന്നു.
ഇൻകാസ് (കോൺഗ്രസ്)
ബി.ജെ.പിക്കും സംഘ്പരിവാറിനും എതിരെ വിശാല സഖ്യത്തിന് കോൺഗ്രസ് മുൻകൈ എടുത്തപ്പോഴും മറ്റ് പാർട്ടികൾ ആത്മാർഥമായി അതിനെ സമീപിച്ചിെല്ലന്നും ഇതിനാലാണ് മൃഗീയമായ ഭൂഭിപക്ഷം എൻ.ഡി.എക്ക് ലഭിച്ചതെന്നും കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല. മായാവതി, മമതാബാനർജി തുടങ്ങിയ നേതാക്കൾ സ്വയംഅവരോധിത പ്രധാനമന്ത്രിമാരായി മാറി. ഇതിനാൽ വടക്കേ ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശാല െഎക്യം എന്ന മുന്നേറ്റം താഴെ തട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ന്യൂഡൽഹിയിൽ സഖ്യത്തിന് കോൺഗ്രസ് മുൻൈക എടുത്തപ്പോൾ ആം ആദ്മി പാർട്ടിക്ക് പറയത്തക്ക സ്വാധീനം ഇല്ലാത്ത പഞ്ചാബിലും സഖ്യം വേണമെന്ന നടക്കാത്ത കാര്യമാണ് കെജ്രിവാൾ ഉന്നയിച്ചത്. തമ്മിലടിച്ച പ്രതിപക്ഷ നേതാക്കൾ കൂടിയായപ്പോൾ വൻതോൽവി ഏറ്റുവാങ്ങേണ്ടിവന്നു.
പെേട്രാൾ വിലവർധനവ്, തൊഴിലില്ലായ്മ, അഴിമതി, നോട്ടുനിേരാധം മൂലം ഉണ്ടായ പ്രശ്നങ്ങൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങൾ ഒന്നും ചർച്ച ആയില്ല. പകരം ബി.ജെ.പിയുടെ ഉൗതിവീർപ്പിച്ച ഹിന്ദുത്വയും രാജ്യസ്നേഹവും മാത്രം പ്രചാരണവിഷയങ്ങളായി. എങ്കിലും ചില മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ വൻഭൂരിപക്ഷം വോട്ടിങ് യന്ത്രത്തിലെ തിരിമറി മൂലം ഉണ്ടായതെന്ന് ന്യായമായും സംശയിക്കുന്നുണ്ട്. ഭീകരവാദകേസിൽ ജയിലിലായ പ്രജ്ഞാ സിങ്, ഗാന്ധിയെ അവഹേളിച്ച ഹെഗ്ഡ എന്നിവർെക്കാെക്ക വൻഭൂരിപക്ഷമാണ് ലഭിച്ചത്. ഇവ വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നു. അമേഠിയിലും ഇതിനാണ് സാധ്യത കൂടുതൽ. എന്നാൽ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് എതിരാണ് തങ്ങളെന്ന് പ്രബുദ്ധരായ മലയാളികൾ ഒരിക്കൽ കൂടി തെളിയിച്ചെന്നും സമീർ ഏറാമല പറഞ്ഞു.
കൾച്ചറൽ ഫോറം (വെൽഫെയർ പാർട്ടി)
കേരളത്തിലെ യുഡിഎഫ് വിജയം ‘ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താൻ യു.ഡി.എഫിനെ വിജയിപ്പിക്കുക’ എന്ന വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച നിലപാടിനുള്ള മതേതര കേരളത്തിെൻറ അംഗീകാരമാണെന്ന് കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരെ കേരള ജനത തീര്‍ത്ത പ്രതിരോധം മൂലമാണ് ഇത്തരമൊരു വിജയം നേടാന്‍ യു.ഡി.എഫിനായത്. മതന്യൂനപക്ഷങ്ങളുടെ മതേതര ജാഗ്രതയും മതേതര കൂട്ടായ്മയുമാണ് ബി.ജെ.പിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനനുവദിക്കാത്തത്. കേരള ഭരണത്തോട് പൊതുവായ അതൃപ്തിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖിലേന്ത്യ തലത്തിൽ മതേതര സഖ്യം രൂപവത്കരിച്ചിരുന്നുവെങ്കില് സ്ഥിതി മാറുമായിരുന്നുവെന്നതാണ് കേരളവും തമിഴ്നാടും നല്കുന്ന സൂചന. സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ അവരുടെ നിലനില്പ് തന്നെ ഇല്ലാതാകും എന്നും ഈ തെരഞ്ഞെടുപ്പ് സൂചന നല്കുന്നു. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് പോരാടണം. വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടികളുടെ ഐക്യത്തെ നിരുപാധികം പിന്തുണക്കും. ഫാഷിസ്റ്റുകൾ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഈ ഘട്ടത്തിൽ മതേതര ജനാധിപത്യ ഇന്ത്യക്ക് കാവലിരിക്കുന്നതിൽ കേരളത്തിലെ എം.പിമാർ കൂടുതൽ ജാഗ്രത കാണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.