വേണ്ട, തൊഴിലിന് പണം
text_fieldsദോഹ: തൊഴിൽ റിക്രൂട്ട്മെൻറിനെത്തുന്ന തൊഴിലാളികളിൽ നിന്ന് പണം ഇൗടാക്കുന്നതി നെതിരെ ഖത്തർ. ഇത്തരത്തിലുള്ള പ്രവണതകൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ഭരണനി ർവഹണ വികസന, തൊഴിൽ സാമൂഹി കകാര്യമന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ പറഞ്ഞു. റിക്രൂട്ട്മെൻറുകളിലെ ചതിക്കുഴികൾക്കെതി രെയും മനു ഷ്യക്കടത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കുന്നതിനും ഏറ്റവും ന്യായമായ റിക്രൂട്ട്മെ ൻറ് നടപടികൾ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി സർക്കാർ ഇപ്പോഴും പദ്ധതികളാവിഷ്കരിക്കുകയാ ണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും അമേരിക്കൻ വിദേശകാര്യ വകുപ്പിെൻറയും പങ്കാളിത്തത്തോടെ ഖത്തർ ചേംബറുമായും ഖത്തർ ഫൗണ്ടേഷനുമായും സഹകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച ഫെർ റിക്രൂട്ട്മെൻറ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ റിക്രൂട്ട്മെൻറുകളിൽ തൊഴി ലാളികളിൽ നിന്നും പണം ഈടാക്കുന്നത് തിരിച്ച് കൊടുക്കുന്നതിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ തീരുമാനം മാതൃകയാണ്. 52.5 മില്യൻ റിയാലാണ് ഇത്തരത്തിൽ തൊഴിലാളികൾക്ക് തിരിച്ചുന ൽകിയതെന്നും കമ്പനികളുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നതെന്നും യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ചൂണ്ടിക്കാട്ടി. തൊഴിൽ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങളിൽ ഖത്തർ ലോകത്തിന് മാതൃകയാണ്. ഒരു കൂട്ടം നിയമ പരിഷ്കരണങ്ങളിലൂടെയും ഭേദഗതികളിലൂടെയുമാണ് റിക്രൂട്ട്മെൻറ് നടപടികളിലെ പരിവർത്തനം സാധ്യമാ ക്കിയത്. റിക്രൂട്ട്മെൻറ് നടപടികളിൽ തൊഴിലാളികളിൽ നിന്നും പണമീടാക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മേഖലാ, അന്തർദേശീയ തലങ്ങളിൽ നിന്ന് നിരവധി പേരാണ് ഫോറത്തിൽ പങ്കെടുത്തത്.
മേഖലാ, അന്തർദേശീയ തലത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വലിയ പരിപാടി നടക്കുന്നത്. റിക്രൂട്ട്മെൻറ് നടപടികൾ ന്യായവും നൈതികവുമാണെന്ന് ഉറപ്പുവരുത്തുക, തൊഴിലാളികളിൽ നിന്ന് റിക്രൂ ട്ട്മെൻറ് ഇനത്തിൽ ഫീസ് നിർബന്ധമാക്കുന്നത് നിരോധിക്കുന്ന ഖത്തർ തൊഴിൽ നിയമം സംബന്ധിച്ച് ബോധ വൽകരണം ശക്തിപ്പെടുത്തുക, ഏജൻസികളും റിക്രൂട്ട്മെൻറ് കമ്പനികളും തൊഴിലാളികളിൽ നിന്നും നിശ്ചിത പണം ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, തൊഴിൽ നടപടികൾ സുതാര്യവും നിയമപ്രകാരവുമുള്ളതാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഫോറത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. അന്താരാഷ്ട്ര, മേഖലാ മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിൽ റിക്രൂട്ട്മെൻറ് നടപടികൾ ഉന്നത നിലവാര ത്തിലാക്കുന്നതിെൻറ ഭാഗമായി നിരവധി തൊഴിലാളി കയറ്റുമതി രാജ്യങ്ങളുമായി ഖത്തർ കരാറുകളും ധാര ണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, റി ക്രൂട്ട്മെൻറ് ഫീ നിരോധിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി നിയമനിർമാണങ്ങളും നിയമപരിഷ്ക രണ–ഭേദഗതികളുമാണ് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ ലോകത്തിന് തന്നെ മാതൃ കയാകുകയാണ് ലക്ഷ്യമെന്നും വിശദീകരിച്ചു. തൊഴിൽ റിക്രൂട്ട്മെൻറിൽ തൊഴിലാളികളിൽ നിന്നും നിർബന്ധിതമായി ഫീസ് ഈടാക്കുന്നതിനെതിരെ ബോധ വൽകരണവുമായി കൂടുതൽ സെമിനാറുകളും ശിൽപശാലകളും നടത്താനാണ് പദ്ധതിയെന്നും മന്ത്രി സൂചി പ്പിച്ചു. ഫെർ റിക്രൂട്ട്മെൻറ് ഫോറം അതിെൻറ ലക്ഷ്യം കൈവരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അ ദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരി, ഖത്തറിലെ അമേരിക്കൻ എംബസി ചുമതലയുള്ള വില്യം ഗ്രാൻറ്, ഇന്തർനാഷണൽ കോൺഫെഡറേഷൻ ഓഫ് േട്രഡ് യൂണിയൻ സെക്രട്ടറി ജനറൽ ഷരാൺ ബൊറോ തുടങ്ങിയവരും ഫോറത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.