ഇറാൻ-അമേരിക്ക സംഘർഷ സാധ്യത: ഖത്തറിലോ ഇറാഖിലോ ചർച്ച നടത്തണമെന്ന് ആവശ്യം
text_fieldsദോഹ: ഇറാൻ^അമേരിക്ക സംഘർഷ സാധ്യത ലഘൂകരിക്കുന്നതിന് ഇറാഖിലോ ഖത്തറിലോ വെച്ച് ചര്‍ച്ചകള്‍ നടത്ത ണമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ലെജിേസ്ലറ്റർ. ഇറാനിയന്‍ പാര്‍ലമെൻറിലെ ദേശീയ സുരക്ഷാ വി ദേശ നയ കമ്മിറ്റിയുടെ തലവന്‍ ഹഷ്മതുല്ല ഫലഹാത് പിഷെയാണ് ഇക്കാര്യം ആവശ്യപ്പെട്ടതെ ന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫില്‍ അമേരിക്കന്‍ സൈനിക വിന്യാസം ശക്തമാക്കുന്നതിനിടെ സമ്മര്‍ദ്ദം കുറക്കാൻ ഇറാനും അമേരിക്കയും തമ്മില്‍ ഇവിടങ്ങളിൽ എവിടെയും വച്ച് ചർച്ച നടത്തണം. ടെഹ്റാനിലെയും വാഷിങ്ടണിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യുദ്ധം തള്ളിക്കളയുമ്പോഴും ചില മൂന്നാംകക്ഷികള്‍ സംഘര്‍ഷത്തിനായി പ്രകോപനമുണ്ടാക്കുന്നുണ്ട്. ഇറാഖിലോ ഖത്തറിലോ ചര്‍ച്ചകള്‍ക്കായി ഒരു മേശയുണ്ടാവേണ്ടതുണ്ട്.
അതിലൂടെ രണ്ടു കൂട്ടര്‍ക്കും കൂടിക്കാഴ്ച നടത്തുകയും ഇപ്പോഴത്തെ സമ്മർദം അവസാനിപ്പിക്കുകയും ചെയ്യാം. സ്വതന്ത്ര ലെജിസ്ലേറ്ററായി പ്രവര്‍ത്തിക്കുന്ന ഹഷ്മതുല്ല ട്വിറ്ററില്‍ പോസ്റ്റ ചെയ്ത സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വ്യക്തികളുടെ പ്രസ്താവനകള്‍ നയ പ്രസ്താവനയായി കണക്കിലെടുക്കേണ്ടതില്ലെന്ന് ഇറാന് പ്രസിഡൻറ് ഹസന് റൂഹാനിയുടെ അധ്യക്ഷതയിലുള്ള സുപ്രീം നാഷണല്‍ കൗണ്‍സില്‍ വ്യക്തമാക്കിയതായും അല്‍ജസീറയുടെ സെയ്ന് ബസ്റവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.