വക്റ സ്റ്റേഡിയം നാളെ മിഴി തുറക്കും
text_fieldsദോഹ: 2022 ലോകകപ്പ് ഫുട്ബാളിന് ഇനിയും മൂന്നുവർഷങ്ങൾ കൂടി ബാക്കിയുണ്ട്. എന്നാൽ ഖത്തർ ഒന്നിനെയും കാത്തിരിക് കുന്നില്ല. ലോകകപ്പിനുള്ള രണ്ടാമത്തെ സ്റ്റേഡിയം കൂടി തുറന്നുകൊടുത്ത് അത്ഭുതം കാണിക്കുകയാണ്. നാളെ അമ ീര് കപ്പ് ഫൈനല്‍ നടത്തി ലോകകപ്പിെൻറ മറ്റൊരു സ്റ്റേഡിയമായ അല്‍വഖ്റ സ്റ്റേഡിയം ലോകത്തിന് മ ുന്നിൽ മിഴിതുറക്കും. പുതിയ സ്റ്റേഡിയം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നാളെ കായികലോകത്ത ിന് സമര്‍പ്പിക്കും. സ്റ്റേഡിയം ഉദ്ഘാടനത്തിലും അമീര്‍ കപ്പ് ഫൈനലിലും പ്രമുഖരുടെ സാന്‍ നിധ്യമുണ്ടാകും.
മുന്‍ താരങ്ങള്‍, അംബാസഡര്‍മാര്‍, മേഖലാ അസോസിയേഷന് പ്രതിനിധിക ള്‍, ഫിഫ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും. ഫൈനല്‍ മത്സരത്തിെൻറ കിക്കോഫിന് മുമ്പ ായാണ് ഔദ്യോഗിക ഉദ്ഘാടനചടങ്ങുകള്‍ നടക്കുക. രാത്രി 10.30നാണ് കിക്കോഫ്. ഫുട്ബോള്‍ ആസ്വാദകരുടെയും സന്ദര്‍ശകരുടെയും കാഴ്ചാനുഭവം ഉയര്‍ത്തുന്നതിനുതകുന്ന വിവിധങ്ങളായ പരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസിയും സംയുക്തമായി അറിയിച്ചു. ഈ ഫുട്ബോള്‍ കാര്‍ണിവലിലേക്ക് ജനങ്ങളെ പങ്കാളികളാക്കാന്‍ വിപുലമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 20ലക്ഷം റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളാണ് ആകെ നല്‍കുന്നത്.
ഫൈനൽ: ദുഹൈലും അൽ സദ്ദും നേർക്കുനേർ
ദോഹ: നാളെ രാത്രി 10.30നാണ് അമീർ കപ്പ് ഫൈനലിെൻറ കിക്കോഫ് വിസിൽ ഉയരുക. ദുഹൈൽ ക്ലബ്, അൽ സദ്ദിനെയാണ് നേരിടുക. തുടർച്ചായ രണ്ടാം തവണയാണ് ദുഹൈൽ ക്ലബ് അമീർ കപ്പ് ഫൈനലിലെത്തുന്നത്. സെമിയിൽ സൈലിയയെ ഏകപക്ഷീയമായ മൂന്ന് ഗോളിെൻറ ജയത്തോടെയാണിത്. റയ്യാനെ രണ്ട് ഗോളിന് സെമിയിൽ തകർത്താണ് അൽ സദ്ദ് ഫൈനൽ പ്രവേശം നേടിയത്.
നാളെ രാത്രി ഏഴരക്ക് ഗേറ്റുകൾ തുറക്കും, മെട്രോ സ്റ്റേഷനിൽ നിന്ന് ബസ് സർവീസ്
വക്റ സ്റ്റേഡിയത്തിൽ നാളെ രാത്രി ഏഴരക്ക് ഗേറ്റുകളും ഫാന്‍സോണുകളും തുറക്കും. വിപുലമായ സാംസ്കാരിക പരിപാടികള്‍ മത്സരത്തിന് മുമ്പായി നടക്കും. ദോഹ മെട്രോയുടെ വഖ്റ സ്റ്റേഷനില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് ബസുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ടാക്സി സേവനവും ഉപയോഗപ്പെടുത്താം. സ്വകാര്യവാഹനങ്ങളില്‍ വരുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പാര്‍ക്കിങ് സ്ഥലത്തേക്ക് കൃത്യമായി എത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തെതന്നെ സ്റ്റേഡിയത്തിലെത്തണം.
സകലവിവരങ്ങളും അമീർ കപ്പ് ആപ്പിൽ
സ്റ്റേഡിയത്തിലേക്കും പാര്‍ക്കിങ് ഏരിയയിലേക്കും കൃത്യമായി പ്രവേശിക്കുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ അമീര്‍ കപ്പ് ആപ്പിലുണ്ട്. ടിക്കറ്റെടുത്തവര്‍ അമീര്‍കപ്പ് ആപ്പിെൻറ സേവനം പ്രയോജനപ്പെടുത്തണം. ആപ്പിൾസ്റ്റോറിലും ഗൂഗിള്പ്ലേയിലും ആപ്പ് ലഭ്യമാണെന്ന് സുരക്ഷാകമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് മേജര്‍ അബ്ദുല്ല അല്‍ഗാനിം പറഞ്ഞു. ടിക്കറ്റില്‍ പാര്‍ക്കിങ് സ്ഥലം സംബന്ധിച്ച് വര്‍ണ സൂചന നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് അതിനനുസരിച്ച് പാര്‍ക്ക് ചെയ്യാം. മത്സരത്തിനുള്ള 90ശതമാനം ടിക്കറ്റുകളും വിറ്റുപോയി. മേയ് 15വരെ ടിക്കറ്റുകള്‍ ലഭ്യമായിരിക്കും. ഓണ്‍ലൈനായി ടിക്കറ്റ് നേടിയവര്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഔട്ട്ലെറ്റുകളിലെത്തി യഥാര്‍ഥ ടിക്കറ്റ് മാറ്റിവാങ്ങണം. വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, സിറ്റി സെൻറര്‍, സൂഖ് വാഖിഫ്, എസ്ദാന്‍ മാള്‍ വഖ്റ എന്നിവയിലെല്ലാം ഔട്ട്ലെറ്റുകളുണ്ട്. ഉരീദുവുമായി സഹകരിച്ച് സൗജന്യ വൈഫൈ സേവനവും സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നുണ്ട്.
മൽസര സംപ്രേഷണത്തിന് 52 ക്യാമറകൾ, ഇത് റെക്കോർഡ്
മത്സരം കവര്‍ ചെയ്യുന്നതിനായി 52 ക്യാമറകളാണ് സ്ഥാപിക്കുന്നത്. അസാധാരണമാണിത്. റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ പോലും 37 ക്യാമറകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ടിവി കാഴ്ചക്കാര്‍ക്ക് നൂതനമായ അനുഭവമായിരിക്കും ഇത് സമ്മാനിക്കുകയെന്ന് സുപ്രീംകമ്മിറ്റി മീഡിയ റിലേഷന്‍സ് സീനിയര്‍ ഓഫീസര്‍ ഖാലിദ് അല്‍നാമ പറഞ്ഞു. സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. ഖത്തരി ഫുട്ബോളിെൻറ ഷോപീസ് മത്സരത്തിനായി വഖ്റ സ്റ്റേഡിയം പൂര്‍ണമായും സജ്ജമായിട്ടുണ്ട്. 40,000 ആണ് സ്റ്റേഡിയത്തിെൻറ ഇരിപ്പിടശേഷി. 2017ലെ അമീര്‍ കപ്പ് ഫൈനല്‍ നടന്നത് നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു.
നമസ്കാരത്തിന് സൗകര്യം
സ്റ്റേഡിയത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ഇഷാഅ്, തറാവീഹ് നമസ്കാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഫുഡ് ഔട്ട്ലെറ്റുകളുമുണ്ടാകും. സ്റ്റേഡിയത്തിനു ചുറ്റും ശക്തമായ സുരക്ഷാവലയമുണ്ടാകും. എല്ലാ പ്രായത്തിലുമുള്ള കാണികള്‍ക്കും ആസ്വദിക്കാന്‍ പര്യാപ്തമായ പരിപാടികളായിരിക്കും സ്റ്റേഡിയത്തിനു ചുറ്റുമായി ഒരുക്കുക. പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്കും റസ്റ്റോറൻറുകള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.