Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎക്സിറ്റ്...

എക്സിറ്റ് പെർമിറ്റ് പൂർണമായും ഒഴിവാക്കാൻ ആലോചന

text_fields
bookmark_border
എക്സിറ്റ് പെർമിറ്റ് പൂർണമായും ഒഴിവാക്കാൻ ആലോചന
cancel
camera_alt???????????????????????? ?????????? ??????????????????????? ???????????????? ??????? ?????? ?????????????? ????????????? ?????? ????????? ??????????????????? ????????? ????????????

ദോഹ: ഖത്തറിൽ എക്സിറ്റ് പെർമിറ്റ് ആവശ്യമുള്ള വിഭാഗം ജീവനക്കാെര കൂടി അതിൽ നിന് ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണനയിൽ. ഭരണവികസന–തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയ ലോകതൊഴിലാളി ദിനാഘോഷചടങ്ങിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ൈവസ് െചയർ തുൻസി മെവാബ ആണ് ഇക്കാര്യം പറഞ്ഞത്. തൊഴിലാളികളുടെ ക്ഷേമത്തി െൻറ കാര്യത്തിൽ ഖത്തർ നടപടികൾ ഏറെ പ്രധാനമാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും ഖത്തറിൽ നിന്ന് പുറത്തുപോകുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് റദ്ദാക്കൽ. ഖത്തറിൽ എക്സിറ്റ് പെർമിറ്റ് എടുത്തുകളഞ്ഞിട്ടുണ്ട്.

എന്നാൽ ഒരു കമ്പനിയിലെ പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന അഞ്ച് ശതമാനം ജീവനക്കാർക്ക് രാജ്യം വിടാൻ തൊഴിൽ ഉടമയുടെ അനുമതി ഇേപ്പാഴും വേണം. ഇതു കൂടി എടുത്തുകളയുന്നത് പരിഗണനയിലാണ്. തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രത്യേക ഫണ്ട് രൂപവത്കരിക്കൽ, അന്താരാഷ്ട്ര തൊഴിൽ സംഘടനയും ഖത്തറും തമ്മിലുള്ള സംയുക്ത കമ്മിറ്റി രൂപവത് കരിക്കൽ, എല്ലാ തൊഴിലാളികൾക്കും ഉചിതവും മാന്യവുമായ തൊഴിൽ നൽകൽ, മാന്യമായ അടിസ്ഥാന ശമ്പളം നൽകൽ തുടങ്ങിയ കാര്യങ്ങളും മുൻഗണനയിൽ ഉണ്ട്. ഇത്തരം കാര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ ഉടൻ തന്നെ സമ്മേളനം ചേരും. തൊഴിലാളികൾക്കായി ശിൽപശാലകൾ മന്ത്രാലയത്തിെൻറ സഹകരണത്തോടെ നടത്തുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

ലോകതൊഴിലാളി ദിനം ആഘോഷിച്ചു
ദോഹ: തൊഴിലാളികളുടെ പ്രാധാന്യവും അവരുെട സേവനവും വിളിച്ചുപറഞ്ഞ് രാജ്യം ആഗോള തൊഴിലാളി ദിനം ആഘോഷിച്ചു. വിവിധ ഭാഗങ്ങളിലായി നിരവധി പരിപാടികളാണ് നടത്തിയത്. സർക്കാർ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ആഘോഷ പരിപാടികൾ നടത്തി. ഭരണവികസന–തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ മേയ് ദിനാഘോഷം നടത്തി. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും (െഎ.എൽ.ഒ) ദാർ അൽ ശർഖ് ഗ്രൂപ്പിെൻറയും സഹകരണത്തോടെയായിരുന്നു പരിപാടി. വകുപ്പ് മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ ഉദ്ഘാടനം ചെയ്തു.

തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തുന്നതിലും നടപ്പിലാക്കുന്നതിലും ഖത്തർ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ൈവസ് െചയർ തുൻസി മെവാബ പറഞ്ഞു. എല്ലാ മേഖലയിലെയും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന രാജ്യമാണ് ഖത്തർ. ഇതിനായി അതത് കാലത്ത് നവീകരണനടപടികളും സ്വീകരിക്കുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘടന കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് അവർ പറഞ്ഞു. ലോകത്തിെൻറ എല്ലാ ഭാഗത്തുനിന്നുമുള്ള തൊഴിലാളികളുടെ ശബ്ദമാണ് നൂറുവർഷം പഴക്കമുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടന. തൊഴിൽ വിപണിയുടെ നെട്ടല്ലാണ് വിദഗ്ധതൊഴിലാളികൾ.

ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യമേഖലയിൽ വിദഗ്ധ പരിശീലനം നൽകുക വഴി മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. ശക്തമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിന് ആവശ്യം. ഒരു വർഷമായി ഖത്തറിൽ സംഘടനയുടെ ഒാഫിസ് പ്രവർത്തിക്കുന്നു. തൊഴിൽ രംഗത്ത് ഇൗ ഒാഫിസിെൻറ പ്രവർത്തനം നാഴികക്കല്ലാണ്. തൊഴിൽരംഗത്ത് സമൂലപുരോഗതി ഉണ്ടാക്കാനും അതുവഴി സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാനും ഖത്തർ ദേശീയ നയം ഏെറ ഉപകാരപ്രദമാണ്. വിവിധ പ്രശ്നങ്ങൾ ഉള്ള മേഖലകളിലും രാജ്യങ്ങളിലും പണിയെടുക്കുന്നവരുടെയും കുടുംബങ്ങളുടെയും ആശങ്കയിൽ പങ്കുചേരുന്നു. തൊഴിൽ മേഖലയിൽ സമൂലമായ പുരോഗതി ഉണ്ടാക്കാനുള്ള യഞ്ജത്തിലാണ് െഎക്യരാഷ്ട്ര സഭയെന്നും അവർ പറഞ്ഞു.

ഖത്തറിേൻറത് വിലപ്പെട്ട ചുവടുകൾ
ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഖത്തർ അടുത്തിടെ കൈകൊണ്ട നടപടികൾ ചരിത്രപരം. തൊഴിൽമന്ത്രാലയം സംഘടിപ്പിച്ച മേയ്ദിനാഘോഷത്തിൽ മന്ത്രാലയത്തിലെ അന്താരാഷ്ട്ര തൊഴിൽ ബന്ധവുമായി ബന്ധപ്പട്ട വകുപ്പിെൻറ ഡയറക്ടർ ഫഹദ് അൽ ദോസരി ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നിരവധി നിയമങ്ങളും ചട്ടങ്ങളുമാണ് തൊഴിലാളികളുടെ ക്ഷേമത്തിനായി ഖത്തർ ഇൗയടുത്ത് നടപ്പിൽ വരുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിൽ നിയമം, തൊഴിൽ തർക്ക പരിഹാര കമ്മിറ്റി, എക്സിറ്റ് പെർമിറ്റ് റദ്ദാക്കൽ, കരാറിെൻറ അടിസ്ഥാനത്തിൽ തൊഴിൽ ഉടമയെ മാറ്റൽ എന്നിവയാണ് ഇവ.

ആഭ്യന്തര മന്ത്രാലയത്തിെൻറ തൊഴിൽ റിക്രൂട്ട്മെൻറ് വിഭാഗം തലവൻ നാസർ അലി മറ്റ് രാജ്യങ്ങളിൽ തുറക്കുന്ന ഖത്തർ തൊഴിൽ ഒാഫിസുകളുടെ പ്രധാന്യം വിവരിച്ചു. വിവിധ വിദേശ രാജ്യങ്ങിൽ ആകെ 20 ഖത്തർ തൊഴിൽ ഒാഫിസുകളാണ് തുറക്കുന്നത്. ഇതിൽ 12 എണ്ണം തുറന്നുകഴിഞ്ഞു. ബംഗ്ലാദേശിൽ രണ്ട്, ശ്രീലങ്ക ഒന്ന്, ഫിലിപ്പീൻസിൽ നാല്, കെനിയ, എത്യോപ്യ, തുനിഷ്യ എന്നിങ്ങനെയാണ് തുറന്ന ഒാഫിസുകൾ. തൊഴിലാളികൾക്ക് തൊഴിൽകരാറുകൾ, മറ്റ് നടപടികൾ എന്നിവ സുഗമമാക്കുന്നതിനായാണ് ഇൗ ഒാഫിസുകൾ. നടപടികൾ തൊഴിലാളികളുടെ സ്വന്തംഭാഷയിൽ തന്നെ മനസിലാക്കാനും തയ്യാറാക്കാനും ഇൗ ഒാഫിസിലൂടെ കഴിയും.

അന്താരാഷ്ട്ര തൊഴിൽസംഘടനക്ക് നൂറുവയസ്
ദോഹ: ഇത്തവണത്തെ ലോക തൊഴിലാളി ദിനാഘോഷം ഏറെ പ്രധാനപ്പെട്ട സന്ദർഭത്തിൽ ആണെന്ന് തൊഴിൽമന്ത്രാലയം നടത്തിയ ദിനാഘോഷ പരിപാടിയുടെ സംഘാടകകമ്മിറ്റി ചെയർമാൻ ശൈഖ് ഥാനി ബിൻ അലി ആൽഥാനി പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് ഖത്തറിെൻറ വളർച്ചയുടെ കാരണം. ‘ദേശീയ നയം 2030’ ഇതിെൻറ നല്ല ഉദാഹരണമാണ്. ഇൗ നയത്തെ അടിസ്ഥാനമാക്കിയാണ് ഖത്തർ വിവിധ മേഖലകളിൽ കുതിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽസംഘടന (െഎ.എൽ.ഒ) അതിെൻറ നൂറുവർഷം പൂർത്തിയാക്കുന്ന വേളയാണിത്.

ലോകം തൊഴിൽ മോഖലയിൽ കടുത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഖത്തർ വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ഇന്ന് ലോകത്തെ പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ബന്ധെപ്പട്ട് ഖത്തർ വിവിധ മേഖലകളിൽ സ്തുത്യർഹമായ പങ്കാണ് വഹിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിെൻറ കാര്യത്തിൽ ഖത്തർ മുൻപന്തിയിലാണ്. ഖത്തർ ചേംബറിെൻറ നേതൃത്വത്തിൽ സ്വകാര്യമേഖല തൊഴിലാളികളുടെ സുരക്ഷക്കായി കനപ്പെട്ട സംഭാവനകൾ അർപ്പിക്കുന്നു. വേതന സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ വിജയിച്ചു. തൊഴിൽ മേഖലകളിലും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വൻനേട്ടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story