പ്രഥമ റമദാൻ രാജ്യാന്തര ഈത്തപ്പഴമേള
text_fieldsദോഹ: വിശുദ്ധ റമദാൻ പടിവാതിലിൽക്കലെത്തി നിൽക്കെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന ്ത്രാലയം സംഘടിപ്പിക്കുന്ന ഈത്തപ്പഴമേള ഇന്ന് മുതൽ സൂഖ് വാഖിഫിൽ ആരംഭിക്കും. സൂഖിലെ ക ൂറ്റൻ ടെൻറിൽ 11 ദിവസം നീണ്ടുനിൽക്കുന്ന മേളയും പ്രദർശനവും മെയ് 4ന് അവസാനിക്കും. റമദ ാനിലെ ഈത്തപ്പഴത്തിെൻറ വർധിച്ച ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം. റമദാെൻറ മുന്നോടിയായി ഇതാദ്യമായാണ് അന്താരാഷ്ട്രതലത്തിൽ ഈത്തപ്പഴമേളയും പ്രദർശനവും സംഘടിപ്പിക്കുന്നത്.
വ്യത്യസ്ത രുചികളിലും ഇനങ്ങളിലുമുള്ള പ്രാദേശികവും അന്തർദേശീയവുമായ 150ഓളം വരുന്ന സ്റ്റാളുകളാണ് സന്ദർശകർക്കായി കാത്തിരിക്കുന്നത്.89 പ്രാദേശിക കമ്പനികളും 59 വിദേശകമ്പനികളും അണിനിരക്കുന്ന പ്രഥമ രാജ്യാന്തര ഈത്തപ്പഴമേളയിൽ 10 രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങളാണ് പ്രദർശനത്തിനും വിൽപനക്കുമായി എത്തുന്നത്. റമദാന് മുമ്പായി കൂടുതൽ ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം റമദാനിലെ ആവശ്യങ്ങൾ നിറവേറ്റുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ കാർഷികവിഭാഗം ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.
കാർഷിക വകുപ്പാണ് മേളയുടെ സംഘാടകർ. രാജ്യത്തെ ഈത്തപ്പഴം ഉൽപാദനം വർഷത്തിൽ 29000 ടൺ എത്തുന്നുണ്ട്. പ്രാദേശിക മാർക്കറ്റുകളിലെ 86 ശതമാനത്തിനും ഇത് മതിയാകും. രാജ്യാന്തര കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും പ്രദർശിപ്പിക്കാനുമുള്ള സുവർണാവസരം കൂടിയാണ് മേളയിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൂഖ് വാഖിഫ് ആക്ടിംഗ് ഡയറക്ടർ അലി ഷബീബ് അൽ മന്നാഇയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.