സ്റ്റേഡിയം ശീതീകരണം: ലോകമാതൃകയായി ആസ്പയർ സോൺ
text_fieldsദോഹ: സ്റ്റേഡിയം ശീതീകരണ സംവിധാനത്തിൽ ആസ്പയർ സോൺ ഫൗണ്ടേഷെൻറ കൂളിംഗ് പ്ലാൻറ് ലോകത്തിന് മാതൃകയാണെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ കോർപറേഷൻ (കഹ്റ മ) വ്യക്തമാക്കി. അതിനൂതന സംവിധാനത്തിലൂടെ സ്റ്റേഡിയം ശീതീകരിക്കുന്നതോടൊപ്പം തി കച്ചും പ്രകൃതി സൗഹൃദ സംവിധാനമെന്നതും ഡിസ്ട്രിക്ട് കൂളിംഗ് സിസ്റ്റം സാേങ്കതികവിദ്യയെ മറ്റു സംവിധാനങ്ങളിൽ നിന്നെല്ലാം വേറിട്ടുനിർത്തുന്നുവെന്നും കഹ്റമ അധികൃതർ ചൂണ്ടിക്കാട്ടി.
ഏറ്റവും കാര്യക്ഷമമായ ഉൗർജ സംരക്ഷണ സംവിധാനമാണ് ആസ്പയർ സോൺ ഫൗണ്ടേഷൻ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിനകത്തെ താപനില 10 ഡിഗ്രി സെൽഷ്യസിലേക്ക് വരെ എത്തിക്കാൻ ഇതിന് കഴിയും. ഇൻറലിജൻറ് എയർ ഹാൻഡ്ലിംഗ് ആൻഡ് കൺേട്രാൾ യൂണിറ്റുകൾ വഴിയാണ് പ്രവർത്തനം സാധ്യമാക്കുന്നതെന്നും കഹ്റമ വ്യക്തമാക്കി. ഖലീഫ സ്റ്റേഡിയത്തിന് പുറമേ, ആസ്പയർ അക്കാദമി, ആസ്പയർ സോൺ ഫൗണ്ടേഷെൻറ പ്രധാന കെട്ടിടം എന്നിവയിലേക്കുള്ള ശീതീകരണവും ഡിസ്ട്രിക്ട് കൂളിംഗ് സിസ്റ്റം ടെക്നോളജിയാണ് നിർവഹിക്കുന്നത്.
ആസ്പയർ സോൺ മേഖലയിലെ 12 കെട്ടിടങ്ങൾക്ക് കൂടി ഇതിൽ നിന്നും ശീതീകരണ സംവിധാനമേർപ്പെടുത്താനുള്ള പദ്ധതിയിലാണ് കഹ്റമ. ഖലീഫ സ്റ്റേഡിയം, ആസ്പയർ സോൺ എന്നിവക്ക് ശീതീകരണ സംവിധാനത്തിന് 81600 ടൺ കൂളിംഗ് കപ്പാസിറ്റി ആവശ്യമാണ്. എന്നാൽ നിലവിൽ 52200 ടൺ കപ്പാസിറ്റിയാണുള്ളത്. ഉപയോഗിച്ച ജലത്തിൽ നിന്നുമാണ് പൂർണമായും ഇതിെൻറ പ്രവർത്തനമെന്നും കഹ്റമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.