Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്ഥിരം...

സ്ഥിരം താമസാനുമതിക്ക് അർഹതയുണ്ടോ? വീട്ടിലിരുന്ന് അറിയാം

text_fields
bookmark_border
സ്ഥിരം താമസാനുമതിക്ക് അർഹതയുണ്ടോ? വീട്ടിലിരുന്ന് അറിയാം
cancel

ദോഹ: പ്രവാസികള്‍ക്ക് പെര്‍മനൻറ് റസിഡന്‍സി(സ്ഥിരം താമസസൗകര്യം) കാ ര്‍ഡിന് അപേക്ഷിക്കാന്‍ യോ ഗ്യതയുണ്ടോയെന്ന് വീട്ടിലിരുന്ന് പരിശോധിക്ക ാം. ആഭ്യന്തരമന്ത്രാലയം ആണ് ഇതിന് സൗകര്യമൊരുക്കിയത്. പ്രവാസികള്‍ക ്ക് നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്കാണ് സ്ഥിരം റസിഡന്‍സി കാര്‍ഡ് അ നുവദിക്കുന്നത്. ഇതിനായി അപേക്ഷിക്കാന്‍ യോഗ്യമാണോയെന്ന് അപേക്ഷകര്‍ക്ക് മനസിലാക്കാനാണ് പുതിയ സൗകര്യം. ഇ തിനായി ആഭ്യന്തരമന്ത്രാലയം ഓണ്‍ലൈനില്‍ പ്രത്യേക ലിങ്ക് സജ്ജമാക്കിയിട്ടുണ്ട്.
ഇതില്‍ കയറി സ്ഥിരം റസി ഡന്‍സി കാര്‍ഡിനായി അപേക്ഷിക്കാന്‍ യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാം.

ഖത്തരി ഐഡി നമ്പരും കാലാവധി കഴിയുന്ന തീയതിയും ഫോമില്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ വെബ്സൈറ്റില്‍ നിന്നും അപേക്ഷി ക്കാന്‍ യോഗ്യനാണോ അല്ലയോ എന്നതില്‍ മറുപടി ലഭിക്കും. യോഗ്യതയില്ലെങ്കില്‍ ഖത്തര്‍ ഐഡി സ്ഥിരം റ സിഡന്‍സിക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന സന്ദേശമായിരിക്കും ലഭിക്കുക. യോഗ്യതയുണ്ടെങ്കില്‍ ഏതു വിഭാഗത്തിലാണ് യോഗ്യതയുള്ളതെന്നും അപേക്ഷിക്കുന്നതിനുള്ള ലിങ്കും ലഭിക്കും. സ്ഥിരം റസിഡന്‍സി കാര്‍ഡിനായുള്ള അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖേന ഇലക്ട്രോണിക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്.

യോഗ്യത ആർക്ക്
ഖത്തറിൽ സ്ഥിരം താമസസൗകര്യം ലഭിക്കാൻ നിരവധി കടമ്പകൾ കടക്കണം. വിദേശത്തു ജനിച്ചവരാണെങ്കില്‍ നിയമാനുസൃത സാധാരണ റസിഡന്‍സി പെര്‍മിറ്റില്‍ ഖത്തറില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്കാണ് അപേ ക്ഷിക്കാന്‍ യോഗ്യത. ഖത്തറില്‍ ജനിച്ചവരാണെങ്കില്‍ പത്തുവര്‍ഷം താമസം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്ത റിലെ താമസകാലയളവ് തുടര്‍ച്ചയായിട്ടായിരിക്കണം. അപേക്ഷസമര്‍പ്പിക്കുന്ന തീയതിക്കു മുമ്പായി ഈ യോ ഗ്യത പൂര്‍ത്തീകരിച്ചിരിക്കണം. ഒരു വര്‍ഷം 60 ദിവസത്തില്‍ കൂടുതല്‍ പുറത്ത് താമസിക്കുകയാണെങ്കില്‍ താമസ തുടര്‍ച്ചക്ക് തടസമുണ്ടാകില്ലെങ്കിലും ഖത്തറിലെ താമസകാലയയളവില്‍നിന്നും ഈ ദിവസങ്ങള്‍ കുറക്കും.

അതേസമയം ഖത്തരി വനിതയുടെ വിദേശ ഭര്‍ത്താവിന് സാധാരണ പ്രവാസികളുടെ നിബന്ധനകളാണ് ബാ ധകമാവുക. സ്ഥിരം റസിഡന്‍സി പെര്‍മിറ്റിനായി അപേക്ഷിച്ചശേഷം അപേക്ഷകന്‍ തുടര്‍ച്ചയായി ആറുമാസ ത്തിലധികം രാജ്യത്തിനു പുറത്താണെങ്കില്‍ അപേക്ഷകെൻറ ഖത്തറിലെ മുന്‍കാല താമസ കാലാവധിയില്‍ അയോഗ്യത കല്‍പ്പിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ടായിരിക്കും. നല്ല സ്വഭാവവും ബഹുമാന്യതയുമുള്ള, മുന്‍കാലയളവില്‍ മോശം കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടാത്ത ആളാവണം അപേക്ഷകനെന്നും നിബന്ധന യുണ്ട്. അറബിക് ഭാഷയില്‍ മതിയായ അറിവുണ്ടായിരിക്കണം. സ്വദേശികളല്ലാത്തവരെ വിവാഹം കഴിച്ച ഖ ത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, ഖത്തരി വനിതയെ വിവാഹം കഴിക്കുന്ന സ്വദേശിയല്ലാത്ത ഭര്‍ത്താവ്,

ഖത്തരി പൗരെൻറ വിദേശഭാര്യ തുടങ്ങിയവര്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ സ്ഥിര താമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് കൈമാറുക. പിന്നീട് രാജ്യത്തിന് പ്രത്യേക സംഭാവനകളും സേവനവുമര്‍പ്പിച്ചവരെയും പരിഗണിക്കും. ഇത്തരക്കാരില്‍ ഖത്തറിെൻറ വ്യാപാര, വാണിജ്യസാമ്പത്തിക മേഖലയില്‍ നിസ്തുലമായ സേവനമര്‍പ്പിച്ചവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. ശേഷം സാംസ്കാരിക, സാമൂഹിക തലത്തിലെ പുരോഗതിക്കായി പ്രയത്നിച്ചവരെ പരിഗണിക്കും. സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അ മീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story