Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിരുദ്ധ...

ഖത്തർ വിരുദ്ധ ചാരപ്രവർത്തനത്തിന് അമേരിക്കൻ സഹായം

text_fields
bookmark_border
ഖത്തർ വിരുദ്ധ ചാരപ്രവർത്തനത്തിന് അമേരിക്കൻ സഹായം
cancel

ദോഹ: ‘അൽജസീറ’ ചാനൽ ചെയർമാെൻറ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനും അയൽരാജ്യത്തിന് അമേ രിക്കൻ ഹാക്കർമാരുെട സഹായം ലഭിച്ചുവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഇൻറലിജൻസ് ഏജൻസികളിമെുമ്പ് ജോലിചെയ്ത ിരുന്ന ഒരു കൂട്ടം ഹാക്കർമാരാണ് അൽജസീറ ചെയർമാൻ അടക്കമുള്ള, ഖത്തർ സർക്കാറുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ അയൽരാജ്യത്തിനെ സഹായിച്ചത്. ‘റോയിേട്ടഴ്സ്’ വാർത്താഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഇ തുമായി ബന്ധെപ്പട്ട വിവരങ്ങൾ ഉള്ളത്. 2017ൽ ഖത്തറിനെതിരായ ഉപരോധം വരുന്ന കാലത്താണ് സംഭവം നടന്നത്. ബി.ബി.സി ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ അൽജസീറ ചെയർമാൻ അടക്കം അറബ് മാധ്യമലോകത്തെ പ്രമുഖർ പെങ്കടുത്തിരുന്നു. ഇൗ പരിപാടിയിൽ അടക്കം ഇവരുടെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ശ്രമിച്ചു.

െഎ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്താനുള്ള സാേങ്കതിക കാര്യങ്ങളും ഇതിെൻറ തയാറാക്കി. അയൽരാജ്യത്തിലെ വിമതൻമാർ, എതിരാളികൾ, പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവർ എന്നിവരുമായി ബന്ധെപ്പട്ട വിവരങ്ങൾ ചോർത്താനുള്ള ആ രാജ്യത്തിെൻറ പ്രത്യേക ഇൻറലിജൻസ് പദ്ധതിയുെട ഭാഗമായാണ് ഇതും നടന്നിരിക്കുന്നത്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റ്, നിരവധി അമേരിക്കൻ മാധ്യമപ്രവർത്തകർ എന്നിവരും നിരീക്ഷക്കെപ്പെട്ടന്ന് റോയിേട്ടഴ്സിെൻറ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യു.എസ് ദേശീയ സുരക്ഷാ ഏജൻസി, യു.എസ് സേന എന്നിവിടങ്ങളിലെ കുറഞ്ഞത് ഒമ്പത് മുൻ ഉദ്യോഗസ്ഥർ ചാരപ്രവൃത്തികളിൽ പെങ്കടുത്തിട്ടുണ്ട്. ഖത്തറും അയൽരാജ്യവും തമ്മിലുള്ള പ്രതിസന്ധിയിൽ എങ്ങിനെയാണ് അമേരിക്കൻ ഇടപെടലുകൾ ഉണ്ടായതെന്നും ഇൗ സംഭവത്തിലൂടെ തെളിയുന്നുണ്ട്.

2017 ജൂണിലാണ് ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിക്കുന്നത്. അതുവരെ ഉപരോധരാജ്യങ്ങളുമായി ഖത്തർ നല്ല ബന്ധത്തിലായിരുന്നു. ഇതിനാൽ തന്നെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത് ഏവരെയും ഞെട്ടിച്ചു. എന്നാൽ ഇൗ ആഴ്ചകളിൽതന്നെ അയൽരാജ്യം ഖത്തറിനെതിരായ നീക്കം തുടങ്ങിയിരുന്നു എന്നാണ് ചാരപ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നത്. ഖത്തറുമായി ബന്ധമുണ്ടെന്ന് അയൽരാജ്യം കരുതിയിരുന്ന പത്ത് മാധ്യമപ്രവർത്തകരുടെയെങ്കിലും െഎ ഫോൺ വിവരങ്ങൾ ചോർത്താനുള്ള പ്രവൃത്തികൾ നടന്നിട്ടുണ്ട്. അൽജസീറയിലും മറ്റും നൽകാൻ പോകുന്ന പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ലക്ഷ്യമായിരുന്നുവെന്ന് ഇതിൽ പെങ്കടുത്തവർ റോയിേട്ടഴ്സിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അൽജസീറയുടെ ഒരു പ്രവർത്തനങ്ങളിലും ഖത്തർ സർക്കാർ ഇടപെടാറില്ലെന്നും ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കെതിരെയുള്ള പരിപാടികൾ നൽകണമെന്ന് സർക്കാർ പറയാറില്ലെന്നും വാഷിംഗ്ടണിലെ ഖത്തർ എംബസിയിലെ മാധ്യമവിഭാഗം ഉദ്യോഗസ്ഥനായ ജാസിം ബിൻ മൻസൂർ ആൽഥാനി പറഞ്ഞു. മറ്റ് മാധ്യമസ്ഥാപനങ്ങളെ പരിഗണിക്കുന്നതുപോലെ തന്നെയാണ് ഖത്തർ സർക്കാർ അൽജസീറയെയും പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മുൻ ഇൻറലിജൻസ് ഉദ്യോഗസ്ഥർ തന്നെസൗഹൃദരാജ്യമായ ഖത്തറിനെതിരായ ചാരപ്രവർത്തനത്തിൽ സഹായിച്ചതിനെ ഖത്തറിലെ മുൻ അമേരിക്കൻ അംബാസഡർ ദാന ഷെൽ സ്മിത്ത് വിമർശിച്ചു. മുൻഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവൃത്തികൾ യു.എസ് സർക്കാർ തന്നെ നിരീക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story