Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപേര് പ്രശസ്തം,...

പേര് പ്രശസ്തം, എന്നാൽ മുഖംകണ്ട് പലരും നെറ്റി ചുളിക്കുന്നു –ജോണി ലിവർ

text_fields
bookmark_border
പേര് പ്രശസ്തം, എന്നാൽ മുഖംകണ്ട്  പലരും നെറ്റി ചുളിക്കുന്നു –ജോണി ലിവർ
cancel
camera_alt?????????? ????????? ????????????? ??????????????????????????? ??????????????????

ദോഹ: ടെലിവിഷൻ സുപരിചതമല്ലാത്ത കാലത്ത് ദൂരദർശനിൽ ശനിയാഴ്ചകളിൽ വരുന്ന ഹിന ്ദി സിനിമകൾ കാണാൻ നാട്ടിലെ ടി.വിയുള്ള വീട്ടിൽ മുടങ്ങാതെ എത്തുമായിരുന്നു. മുഴുത്ത ക ണ്ണുകൾ തുറിപ്പിച്ചുനോക്കുകയും മുഖം കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത ജോണി ലിവറിനെ ഇതിനാൽ തന്നെ സുപരിചിതമാണ്. ഹിന്ദി സിനിമകളിലെ അവിഭാജ്യഹാസ്യതാരമായ ജോണിലിവ ർ. ‘മില്ലേനിയം എൻറർടെയ്ൻമെൻറ്’ ഇന്നലെ നടത്തിയ ലൈവ് ഷോയിൽ പെങ്കടുക്കാൻ ദോഹയിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുന്നു. കേരളത്തിൽ നിന്നാണെന്ന് പരിചയെപ്പടുത്തിയാണ് സംസാരം തുടങ്ങിയത്. ‘സുഖമല്ലേ’ എന്ന് മലയാളത്തിൽ അദ്ദേഹത്തിെൻറ അന്വേഷണം. ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ളതാണ് ഹാസ്യമെന്നും നല്ലവണ്ണം മെനക്കെട്ടാലേ ഇൗ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയൂവെന്നും ജോണി ലിവർ പറയുന്നു.

പഴയ കാലത്ത് ഏറെ നിരീക്ഷണങ്ങൾക്കൊടുവിൽ ആണ് ഒാരോ ഹാസ്യരംഗവും ഉരുത്തിരിഞ്ഞിരുന്നത്. ചില രംഗങ്ങൾ ജീവിതത്തിലെ പലവിധ അനുഭവങ്ങളിൽ നിന്ന് കിട്ടിയതാണ്. വിദേശരാജ്യങ്ങളിലെ മയക്കുമരുന്ന് സുലഭമായ കേന്ദ്രങ്ങളിൽ പോയി അതുപേയോഗിക്കുന്ന ആളുകളുടെ ജീവിതവും പ്രത്യേകതകളും മനസിലാക്കി അത് വരെ ഹാസ്യരംഗങ്ങളിൽ പ്രയോഗിക്കാനായിട്ടുണ്ട്. ശുദ്ധഹാസ്യം കാലത്തെ അതിജീവിക്കും. ഇന്ന് ഹാസ്യത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളാണ് പല സിനിമകളിലും ഉള്ളത്. ഇത് അത്ര നല്ലതല്ല. ആളുകളെ ചിരിപ്പിക്കാനായി അശ്ലീലം പറയുന്നത് ആരോഗ്യകരമല്ല. ഏറെ രാജ്യങ്ങളിൽ ‘ജോണിലിവർ ലൈവ്’ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ ആളുകളെ ചിരിപ്പിക്കാൻ തനിക്ക് കഴിയുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ആ രംഗത്ത് തുടരാൻ തീരുമാനിച്ചത്. ഒരിക്കൽ അമേരിക്കയിലെ ഉന്നതശ്രേണിയിലുള്ള ആളുകൾ മാത്രം അംഗങ്ങളായ ഒരു കൂട്ടായ്മയുടെ പരിപാടിയിൽ ഷോ അവതരിപ്പിക്കാൻ ക്ഷണം കിട്ടി. സംഘാടകർക്ക് ഒരൊറ്റ നിർബന്ധമേയുള്ളൂ.

മസിൽപിടിച്ചിരിക്കുന്ന അതിലെ അംഗങ്ങളെ ചിരിപ്പിക്കണം. ആ വെല്ലുവിളി ഏെറ വലുതായിരുന്നു. എന്നാൽ തനിക്ക് ഉറപ്പുണ്ടായിരുന്നു. ആദ്യമൊക്കെ മസിൽ പിടിച്ചിരുന്ന അവർ ഷോ മുറുകിയതോടെ കൂട്ടച്ചിരിയിലായി. ആളുകെള ചിരിപ്പിക്കാൻ കഴിയുക എന്നത് അത്ര സുഖമുള്ള കാര്യമല്ല.തെൻറ മകൾ ജാമി ലിവർ ഗായികയായിരുന്നു. അവളെ ഒരിക്കലും ഒരു ഹാസ്യകലാകാരിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അവൾ മികച്ച ഗായിക ആകണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഹാസ്യപരിപാടികളിലെ താൽപര്യം അവൾ അറിയിച്ചപ്പോൾ ഒരു ഷോ നടത്തി അത് തെളിയിക്കണമെന്നാണ് ആവശ്യെപ്പട്ടത്. അങ്ങനെയാണ് ലണ്ടനിൽ മകൾ ആദ്യമായി ഹാസ്യപരിപാടി നടത്തിയത്. ഇത് ആളുകൾക്ക് ഏെറ ഇഷ്ട്ടപ്പെട്ടതോടെയാണ് ഇൗ മേഖലയിൽ തുടരാൻ തീരുമാനിക്കുന്നത്. ജോണി ലിവർ എന്ന പേര് പ്രസിദ്ധമാണെങ്കിലും തന്നെ നേരിട്ടുകാണുേമ്പാൾ ചില ആളുകൾ എങ്കിലും  െനറ്റിചുളിച്ചിരുന്നു. സ്റ്റേജ് ഷോകളിൽ താൻ വരുന്നുണ്ടെന്ന് അനൗൺസ്മെൻറ് വരും. തുടർന്ന് സ്റ്റേജിലെത്തി മൈക്ക് ശരിയാക്കുേമ്പാൾ താൻ മൈക്ക് ഒാപറേറ്റർ ആണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. ജോണി ലിവർ പിന്നാലെ വരുമെന്നാണ് പലരും തെറ്റിദ്ധരിച്ചതെന്നും തെൻറ സുന്ദരമല്ലാത്ത മുഖമാണ് ഇതിന് കാരണമാകുന്നതെന്നും പറഞ്ഞ് അപ്പോഴും അദ്ദേഹം ചിരിപ്പിച്ചു.

300ലധികം ഹിന്ദി ചിത്രങ്ങൾ
ഹിന്ദി സിനിമയിലെ ഏറ്റവും ശ്രദ്ധേയ കൊമേഡിയനാണ് ജോണി ലിവര്‍. മികച്ച കോമിക് വേഷങ്ങള്‍ക്ക് 13 ഫിലിം ഫെയര്‍ പുരസ്ക്കാരങ്ങളുടെ നോമിനേഷന്‍ ലഭിക്കുകയും രണ്ടെണ്ണം അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 97ലെ ‘ദീവാന മസ്താന’, 98ലെ ‘ദുൽഹേ രാജ’ എന്നിവക്കാണ് ഇത്. 300ൽ അധികം ഹിന്ദി ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ ആയിരുന്നു തുടക്കം. 82ൽ അമിതാബ് ബച്ചൻ പ െങ്കടുത്ത ഒരു ഷോയിലെ ജോണി ലിവറിെൻറ പ്രകടനം കണ്ട് സുനിൽ ദത്ത് ആണ് തെൻറ ‘ദർദ് ക രിഷ്ത’ സിനിമയിൽ അവസരം നൽകുന്നത്. മകൾ ജാമി ലിവറും അറിയപ്പെടുന്ന ഹാസ്യതാരമാണ്. ഇരുവരും ചേർന്ന് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകൾ ഏറെ പ്രസിദ്ധമാണിന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story