Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂന്ന് സ്വകാര്യ...

മൂന്ന് സ്വകാര്യ സ്കൂളുകൾക്കായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

text_fields
bookmark_border
മൂന്ന് സ്വകാര്യ സ്കൂളുകൾക്കായി  സര്‍ക്കാര്‍ ഭൂമി അനുവദിച്ചു
cancel

ദോഹ: ഒരു ഇന്ത്യൻ സ്കൂൾ അടക്കം മൂന്നു സ്വകാര്യസ്കൂളുകളുടെ നിര്‍മാണത്തിനും വികസനത്തിനുമ ായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിക പ്രവ ര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തമാക്കുന്നതിനായി രൂപീകരിച്ച മന്ത്രിതലഗ്രൂപ്പിെൻറ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സ്വകാര്യസ്കൂളുകള്‍ക്ക് ഭൂമി അനുവദിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസ രംഗത്ത് നിലവിലേയും ഭാവിയിലേയും ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് സ്വകാര്യസ്കൂളുകള്‍ക്ക് ഭൂമി അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക്്്് വര്‍ധിപ്പിക്കുകയെന്ന സര്‍ക്കാറിെൻറ നയത്തിെൻറ ഭാഗമായിക്കൂടിയാണ് തീരുമാനം.സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്കൂളുകളുടെ വികസനപ്രവൃത്തികള്‍ക്ക് പാട്ടത്തിന് അനുവദിക്കുകയാണ് ചെയ്യുന്നത്.

മന്ത്രാലയത്തിെൻറ ടെക്നിക്കല്‍ കമ്മിറ്റിയുടെ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സ്കൂളുകള്‍ക്കാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നിര്‍ദേശത്തിനനുസൃതമായാണിത്. 2022ല്‍ 50000 സ്കൂള്‍ സീറ്റുകള്‍ ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിെൻറ കര്‍മപദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. സ്വകാര്യകമ്പനികള്‍, നിക്ഷേപകര്‍, ഡെവലപ്പേഴ്സ് സമര്‍പ്പിച്ച ബിഡുകള്‍ വിശദമായി പഠിച്ച് വിലയിരുത്തലുകൾ പൂര്‍ത്തിയാക്കിയശേഷമാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ആദ്യ സ്കൂളിെൻറ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനുമായി അല്‍ഖോര്‍ കേന്ദ്രമായ കാര്‍ഡിഫ് സ്കൂളിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ഇവിടെ ഇന്ത്യന്‍ കരിക്കുലമായിരിക്കും പിന്തുടരുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ടാകും. എല്ലാ ക്ലാസുകളിലുമായി 1134 സീറ്റുകളായിരിക്കും ഈ സ്കൂളിലുണ്ടാകുക. സ്കൂള്‍ സീറ്റിനായി നെട്ടോട്ടമോടുന്ന ഇന്ത്യന്‍ പ്രവാസി രക്ഷിതാക്കള്‍ക്ക് വലിയതോതില്‍ ആശ്വാസമാകും ഈ സ്കൂള്‍.

ഉംഖരനിലാണ് രണ്ടാമത്തെ സ്കൂള്‍ നിര്‍മിക്കുന്നതിന് ഭൂമി അനുവദിച്ചിരിക്കുന്നത്. മില്ലനിയം ഹോള്‍ഡിങ് കമ്പനിക്കാണ് ഭൂമി ലഭിച്ചത്. അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളില്‍ 1185 സീറ്റുകളുണ്ടാകും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ടാകും. അല്‍ഖോറില്‍ ഹസ്നസ്കോ സ്കൂളിനാണ് മൂന്നാമതായി ഭൂമി അനുവദിച്ചത്. ഇവിടെ 1053 സീറ്റുകളുണ്ടാകും. അമേരിക്കന്‍ കരിക്കുലമായിരിക്കും പിന്തുടരുക. എല്ലാ ഗ്രേഡുകളിലുമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ടാകും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിക്ഷേപകരില്‍ നിന്നും നിരവധി അപേക്ഷകളാണ് സാങ്കേതിക കമ്മിറ്റിക്കു ലഭിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ ആകര്‍ഷകമായ നിക്ഷേപാവസരങ്ങളാണുള്ളത്. സ്വകാര്യമേഖലയില്‍ മറ്റു പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ആറു സ്കൂളുകള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. ഈ സ്കൂളുകളിലായി 7,000 സീറ്റുകളായിരിക്കും ഉണ്ടായിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story