Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.എഫ് ഹുസൈൻ,...

എം.എഫ് ഹുസൈൻ, രാഷ്ട്രാന്തരീയ നാടോടി

text_fields
bookmark_border
എം.എഫ് ഹുസൈൻ, രാഷ്ട്രാന്തരീയ നാടോടി
cancel

ദോഹ: ജൻമനാട്ടിൽ കഴിയാനാകാതെ ഒടുവിൽ നാടുവിടേണ്ടി വന്ന കലാകാരന് അഭയമൊരുക്ക ിയ നാട്. വിശ്വപ്രസിദ്ധ ചിത്രകാരെൻറ വിയോഗത്തിന് എട്ട് വർഷം പൂർത്തിയാകുേമ്പാൾ അദ്ദേഹത്തിെൻറ പെയിൻറിങ് പ്രദർശനത്തിലൂടെ ആദരമർപ്പിക്കുകയാണ് ഖത്തർ എന്ന രാ ജ്യം. ഇന്ത്യൻ പിക്കാസോ എന്ന് അറിയപ്പെടുന്ന എം.എഫ്. ഹുസൈന് ഫാഷിസ്റ്റുകളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ മാതൃരാജ്യമായ ഇന്ത്യ വിടേണ്ടിവന്നു. പിന്നീട് വർഷങ്ങളോളം അഭയം നൽകിയതും പൗരത്വം നൽകി ആദരിച്ചതും ഖത്തറായിരുന്നു. 2011ൽ ലണ്ടനിലായിരുന്നു അന്ത്യം. എജ്യൂക്കേഷന്‍ സിറ്റി സെൻററിലെ മതാഫ് അറബ് മ്യൂസിയം ഒാഫ് മോഡേൺ ആർട്ടിൽ ആണ് ‘എം.എഫ് ഹുസൈൻ, സൂര്യെൻറ കുതിരകൾ’ എന്ന പ്രദർശനം നടക്കുന്നത്. നൂറോളം പെയിൻറിങ്ങുകളാണുള്ളത്. മാർച്ച് 21ന് തുടങ്ങിയ പ്രദർശനം ജൂലൈ 31ന് അവസാനിക്കും. കലാകാരൻ സ്വയം വിശേഷിപ്പിച്ചിരുന്നത് ‘രാഷ്ട്രാന്തരീയ നാടോടി’ എന്നാണ്.

അത് അന്വർഥമാക്കുന്നവയാണ് രചനകൾ. ആറ് പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിെൻറ കലാവിഷ്കാരത്തിെൻറ സാക്ഷിപത്രം കൂടിയാണ് പ്രദർശനം. വീടെന്ന സങ്കൽപം, സർഗാത്മകതയുടെ ആഗോള അഭിനിവേശം, ബഹുസ്വരത തുടങ്ങിയ മൂന്ന് ഇനങ്ങളിലായി മ്യൂസിയത്തിലെ മുന്നുഹാളുകളിലാണ് പെയിൻറിങുകൾ ഉള്ളത്. ആദ്യകാല ആവിഷ്കാരങ്ങളിലൊന്നായ ‘പാവക്കുട്ടിയുെട വിവാഹം’ എന്ന ഒായിൽപെയിൻറിങ് അദ്ദേഹത്തിെൻറ കുട്ടിക്കാല കുസൃതികളെയും പരമ്പരാഗത ഇന്ത്യൻ വിവാഹങ്ങളിലെ ആചാരങ്ങളെയും കോർത്തിണക്കുന്നതാണ്. 1950ലെ ഇൗ പെയിൻറിങ് ഖത്തർ ഫൗണ്ടേഷെൻറ ശേഖരത്തിലുള്ളതാണ്. 2008ലെ ‘ചുവന്ന മരുഭൂമിയിലെ അവസാന അത്താഴം’ എന്ന പെയിൻറിങ് ഡാവിഞ്ചിയുടെ പ്രസിദ്ധമായ ‘അവസാന അത്താഴ’ത്തിെൻറ ഇന്ത്യൻ–അറബ് പുനരാവിഷ്കാരമാണ്. രഹസ്യം, വിശുദ്ധ സൗഹൃദം, ദുരന്തപൂർണമായ ചതി തുടങ്ങിയ പ്രമേയങ്ങളാണ് ഇതിൽ എം.എഫ് ഹുസൈൻ വരച്ചിടുന്നത്.

ഖത്തര്‍ ദേശീയ മ്യൂസിയത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. രജ്ഞിത്ത് ഹോസ്കോട്ടെയാണ് ക്യുറേറ്റര്‍. വദ അല്‍അഖീദി അസിസ്റ്റൻറ് ക്യുറേറ്റര്‍. എല്ലാ പെയിൻറിംഗുകളിലും അതിെൻറ ആശയം മലയാളത്തിൽ വായിക്കാം. മലയാളം പരിഭാഷ തയാറക്കിയിരിക്കുന്നത് ഹുസൈൻ കടന്നമണ്ണയാണ്. ‘പടയാളികളും കവികളും‘, ‘ഷേബാസ് രാജ്ഞി’, ‘ഹാദാ മിൻ ഫദ്ലി റബ്ബി’ (എെൻറ വാതിലുകൾ മലർെക്ക തുറന്നിട്ടിരിക്കുന്നു), ‘ലോകമതങ്ങൾ’, ക്രിസ് താബ്ദം എട്ടാം നുറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിലെ ഉചിതമായ കാലഘട്ടത്തെ ഒാർത്തെടുക്കുന്ന ‘ജാബിറുബിനു ഹയ്യാനും ഇഖ്വാനുസ്സഫയും’, ‘സൗന്ദര്യമുള്ളത് എക്കാലത്തും അങ്ങിനെതന്നെ’ തുടങ്ങിയ പെയിൻറിങുകളെല്ലാം അത്യാകർഷകങ്ങളാണ്. ഖത്തറിൽ ജീവിച്ചിരിക്കേ വരച്ചവയും പ്രത്യേകമായുണ്ട്. പൊതുജനങ്ങൾക്ക് പ്രദർശനം സൗജന്യമായി കാണാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story