Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്തീന്‍ ...

ഫലസ്തീന്‍ രാജ്യാന്തരസമൂഹത്തിേൻറത് ഇരട്ട നിലപാടെന്ന് ഖത്തർ

text_fields
bookmark_border
ഫലസ്തീന്‍  രാജ്യാന്തരസമൂഹത്തിേൻറത് ഇരട്ട നിലപാടെന്ന് ഖത്തർ
cancel

ദോഹ: ഫലസ്തീന്‍ മേഖലകളില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തില്‍ രാജ്യാന്തരസമൂഹ ം ഇരട്ടനിലപാടാണ് പുലര്‍ത്തുന്നതെന്ന് ഖത്തര്‍. ഇൗ നിലപാടില്‍ നിന്നും രാജ്യാന്തരസമൂ ഹം വിട്ടുനില്‍ക്കണം. രാജ്യാന്തര നിയമങ്ങളുടെ കീഴില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ മേഖലകളിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണം. ഇതിനായി രാജ്യാന്തരസമൂഹം ശക്തമായി പ്രവര്‍ത്തിക്കണം. ഫലസ്തീനിയന്‍ ജനങ്ങള്‍ക്കെതിരായ നിയമലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണക്കാരായ ഉദ്യോഗസ്ഥരെയും നേതാക്കളെയും രാജ്യാന്തര നീതീനിയായ സംവിധാനത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികളുമുണ്ടാകണം. ജനീവയില്‍ യുഎന്നിലെ ഖത്തറിെൻറ സ്ഥിരംപ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫന്‍ അല്‍മന്‍സൂരിയാണ് രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിയന്‍ മേഖലകളിലെ മനുഷ്യാവകാശസാഹചര്യങ്ങള്‍ സംബന്ധിച്ച് യുഎന്‍ സ്പെഷ്യല്‍ റാപ്പോര്‍ട്ടറുമായുള്ള ആശയവിനിമയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അധിനിവേശ ഫലസ്തീന്‍ മേഖലകളിലെ മനുഷ്യാവകാശസാഹചര്യങ്ങള്‍ സംബന്ധിച്ച് സ്പെഷ്യല്‍ റാപ്പോര്‍ട്ടര്‍ മൈക്കല്‍ ലിങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഖത്തറിെൻറ നിലപാടും വ്യക്തമാക്കി. ജറൂസലേം ഉള്‍പ്പടെ ഫലസ്തീനിയന്‍ അധിനിവേശ മേഖലയുടെ ഭൗമശാസ്ത്രപരവും ജനസംഖ്യാപരവുമായ സ്വഭാവസവിശേഷതകള്‍ മാറ്റുന്നതിനായി ഇസ്രായേലി അതോറിറ്റികള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നിയമപരമായി യാതൊരു അടിസ്ഥാനവുമില്ല. രാജ്യാന്തര നിയമങ്ങളുടെയും കണ്‍വന്‍ഷനുകളുടെയും ലംഘനവുമാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുള്ള നിഗമനങ്ങളെയും ശുപാര്‍ശകളെയും ഖത്തര്‍ സ്വാഗതം ചെയ്തു. അധിനിവേശ ഫലസ്തീന്‍ മേഖലകളിലേക്ക് ലിങ്കിനെ പ്രവേശിപ്പിക്കാത്ത ഇസ്രായേലി അതോറിറ്റികളുടെ നടപടിയെ അപലപിക്കുകയും ചെയ്തു. 51 വര്‍ഷത്തിലധികമായി അധിനിവേശത്തില്‍ കഴിയുന്ന ഫലസ്തീനിയന്‍ ജനത നേരിടുന്ന അനീതിയും വിവിധ പ്രതിസന്ധികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യാവകാശ കൗണ്‍സിലിെൻറ അജണ്ടയില്‍ ഏഴാമതായിട്ടായിരുന്നു സംവാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story