Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്‍തസർ, അപകടവഴികൾ...

ഇന്‍തസർ, അപകടവഴികൾ താണ്ടിയെത്തിയ കുഞ്ഞുമാലാഖ

text_fields
bookmark_border
ഇന്‍തസർ, അപകടവഴികൾ താണ്ടിയെത്തിയ കുഞ്ഞുമാലാഖ
cancel
camera_alt???? ?????????????????? ????????? ????? ?????????? ?????????? ?????? ???????????? ?????? ????????????????

ദോഹ: ഇന്‍തസർ എന്നാണ് അവളുടെ പേര്‍. ഒരു മാസം പോലും പ്രായമായിട്ടില്ല എരിത്രിയന്‍ ദമ്പത ികളുടെ ഈ കുഞ്ഞുമാലാഖക്ക്. പക്ഷേ, അവള്‍ വലുതാകുമ്പോള്‍ സ്നേഹത്തോടെയും കരുതലോടെയും പ റഞ്ഞു കൊടുക്കാന്‍ ഒരു കഥ ആ മാതാപിതാക്കള്‍ കാത്തുവെച്ചിട്ടുണ്ട്. അവള്‍ ഭൂമിയിലേക്ക് പ ിറന്നുവീണതിെൻറ കഥ. എരിത്രിയക്കാരായ ഇബ്രാഹിമിേൻറയും മുന അബ്ദുല്‍അവേലിെൻറയും രണ്ട ാമത്തെ പെണ്‍കുഞ്ഞാണ് ഇന്‍തസര്‍. മൂത്ത മകള്‍ക്കിപ്പോള്‍ മൂന്ന് വയസ്സുകഴിഞ്ഞു. സൂര്യകിരണം പോലെ ജീവിതത്തിലേക്ക് പ്രകാശത്തിെൻറ നാളവുമായി കടന്നുവന്ന ഇന്‍തസറിനോട് പറയുന്ന ആ അവിശ്വസനീയ കഥ ഇങ്ങനെയായിരിക്കും:

പ്രസവ വേദനയെ തുടര്‍ന്നാണ് മുന അബ്ദുല്‍ അവേലിനേയും മകളേയും കൂട്ടി ഇബ്രാഹിം വിമന്‍സ് വെല്‍ത്ത് ആൻറ് റിസര്‍ച്ച് സെൻററിലേക്ക് കാറോടിച്ചു പോയത്. പോകുന്ന വഴിയില്‍ അവരുടെ വാഹനത്തിെൻറ പുറകില്‍ മറ്റൊരു വാഹനമിടിച്ചു. പൂര്‍ണ ഗര്‍ഭിണിയായ മുനയും മകളും കാറില്‍ നിന്ന് തെറിച്ച് വീണു. ഒരുനിമിഷം പകച്ച ഇബ്രാഹിം അടിയന്തര നമ്പറായ 999 ലേക്ക് വിളിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ ഹമദിെൻറ മെഡിക്കല്‍ സംഘം പാഞ്ഞെത്തി. കുതിച്ചെത്തിയ ആംബുലന്‍സിലെ പാരാമെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി അവരെ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവരുടെ പരിചരണത്തിെൻറ ഫലമാണ് ഇന്‍തസറെന്ന കുഞ്ഞുസുന്ദരി. യുവതിക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ലേബര്‍ ആൻറ് ഡെലിവറി സംഘത്തിെൻറ സഹായത്തോടെ സുരക്ഷിതമായ പ്രസവമാണുണ്ടായത്. ആശുപത്രിക്കും ഡോക്ടർമാർക്കും മറ്റ് അധികൃതർക്കും കുടുംബം നന്ദി പറയുകയാണ്, ഹൃദയം കൊണ്ട്.

ഒരിക്കലും മറക്കില്ല, ഫെബ്രുവരി 23
പ്രതിവര്‍ഷം കാല്‍ലക്ഷത്തിലേറെ പ്രസവം നടക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ അധികൃതർ ഫെബ്രുവരി 23ന് നടന്ന ആ സംഭവം ഒരിക്കലും മറക്കില്ല. കൃത്യമായ പദ്ധതികളോടെയും ആവശ്യമായ മുന്‍കരുതലോടെയുമാണ് ഓരോ പ്രസവവും കൈകാര്യം ചെയ്യുന്നതെങ്കിലും റോഡ് അപകടത്തില്‍ എത്തിച്ചേര്‍ന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ മുനയെയും കുഞ്ഞിനെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സംഭവം തീര്‍ത്തും വ്യത്യസ്തമായിരുന്നു. അടിയന്തര നമ്പറിൽ വിളി വന്നതിനാൽ ആവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കാന്‍ സാധിച്ചതായി ട്രോമ നഴ്സിംഗ് ഡയറക്ടര്‍ അസ്മ അല്‍ ആതി പറഞ്ഞു.

ഗൈനക്കോളജിസ്റ്റിനെ വളരെ വേഗത്തിൽ ഏര്‍പ്പെടാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. അതിനിടയില്‍ മൂന്നുവയസ്സുകാരിയായ മുനയുടെ മകളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിൽസ നൽകി.മുന അബ്ദുല്‍അവേല്‍ പ്രസവത്തിെൻറ ആദ്യ ഘട്ടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. വിശദമായ പരിശോധനകള്‍ നടത്തുകയും മുഖത്തല്ലാതെ ഗുരുതര പരുക്കുകളില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞ് ഇന്‍തസറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story