സിദ്റയുടെ കൈകളിൽ നിങ്ങൾ സുരക്ഷിതർ
text_fieldsദോഹ: പത്ത് ദിവസത്തിെൻറ ഇടവേളയില്‍ സിദ്റ മെഡിസിനില്‍ നടന്നത് രണ്ട് പ്രധാനപ്പെട്ട നാ ഡീവ്യൂഹ ശസ്ത്രക്രിയകള്‍. അപസ്മാര രോഗബാധിതരായ രണ്ടു പേര്‍ക്കാണ് ശസ്ത്രക്രിയ നടത്ത ിയത്. ഖത്തറിലെ ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാണിത്. സിദ്റ മെഡിസിനിലെ പുതിയ ന്യൂറോസര്‍ജറി ഇന്‍ട്ര ഓപറേറ്റീവ് എം ആര് ഐ തിയേറ്റര്‍ സൂട്ടിലാണ് ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. രണ്ടു വയസ്സുകാരിക്കായിരുന്നു ഇത്. മേഖലയില്‍ വനിതകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഇന്‍ട്ര ഓപറേറ്റീവ് എം ആര് ഐ തിയേറ്റര്‍ സൂട്ടുള്ള ഏതാനും ആശുപത്രികളിലൊന്നാണ് സിദ്റ. ഒരുദിവസം തന്നെ നിരവധി തവണ അപസ്മാരമുണ്ടാകുന്ന കുട്ടിയാണ് അല. അതുകൊണ്ടുതന്നെ അപകടത്തിനും സാധ്യത കൂടുതലായിരുന്നു.
അപസ്മാരത്തിനുള്ള മരുന്നിനോട് പെണ്‍കുട്ടി കൃത്യമായി പ്രതികരിച്ചിരുന്നില്ല. മാത്രമല്ല, ഉറക്കത്തിനിടയില്‍ അപസ്മാരമുണ്ടായാല്‍ രോഗി മരിക്കുന്ന അവസ്ഥവരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് അസുഖത്തിെൻറ പ്രയാസങ്ങളും വര്‍ധിക്കും. അലയുടെ ശസ്ത്രക്രിയക്ക് മുമ്പുള്ള പരിശോധനയില്‍ തലച്ചോറിെൻറ വലതുഭാഗത്താണ് അപസ്മാരത്തിന് കാരണമാകുന്ന അസാധാരണമായ കോശങ്ങളുള്ളതെന്ന് കണ്ടെത്തിയിരുന്നു. സിദ്റയിലെ പീഡിയാട്രിക്ക് ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. ഇയാന്‍ പോപ്ള്‍, ന്യൂറോസര്ജന് ഡോ. ഖാലിദ് അല്‍ ഖരാസി എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ മെഡിക്കല്‍ സംഘമാണ് നേതൃത്വം നൽകിയത്. നിരവധി മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഒരു മണിക്കൂര്‍ ഇന്‍ട്രാ ഓപറേറ്റീവ് എം ആര് ഐ ഉപയോഗപ്പെടുത്തുകയുണ്ടായി.
അലയുടെ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരുന്നുവെന്ന് ഡോ. പോപ്പ്ള് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സിദ്റയില്‍ ചേര്‍ന്ന ഡോ. പോപ്പ്ള് ബ്രിസ്റ്റളിലെ ഫ്രഞ്ചറി ഹോസ്പിറ്റലിലായിരുന്നു മുമ്പ് ജോലി ചെയ്തിരുന്നത്. തലച്ചോറിലെ അസാധാരണ കോശങ്ങള്‍ നീക്കം ചെയ്തതിന് ശേഷം എം ആര് ഐ സൂട്ടില് തലച്ചോര്‍ സ്കാന്‍ ചെയ്ത് അസുഖത്തിന് കാരണമായ മറ്റൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി. രണ്ടാമത്തെ ശസ്ത്രക്രിയ 12കാരിയായ പെണ്‍കുട്ടിക്കാണ് നടത്തിയത്. നിരവധി വര്‍ഷങ്ങളായി അപസ്മാര രോഗംകൊണ്ട് ബുദ്ധിമുട്ടുന്ന പെണ്‍കുട്ടിയാണ് ശസ്ത്രക്രിയയിലൂടെ രക്ഷനേടിയത്. പ്രതിദിനം ഒന്നിലേറെ തവണ അപസ്മാര ബാധയാകുന്ന പെണ്‍കുട്ടിക്ക് അപകടത്തിനും സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഏറെ സുഖപ്പെട്ടിട്ടുണ്ട്. ഏതാനും മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇനിയും വലിയ മാറ്റമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.