ചരിത്രത്തിെൻറ വലിയ ലോകത്തിലേക്ക് അൽപ ദൂരം മാത്രം
text_fieldsദോഹ: ഈ മാസം 28ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന ഖത്തര്‍ നാഷ ണല്‍ മ്യൂസിയത്തിെൻറ ക ലാപരമായ പ്രത്യേകതകൾ ഖത്തര്‍ മ്യൂസിയംസ് പുറ ത്തുവിട്ടു. മൂന്ന് അധ്യായങ്ങളിലായാണ് മ്യൂസിയം ചരിത്രത്തിലേക്ക് വാതാ യനങ്ങള്‍ തുറക്കുന്നത്. തുടക്കം, ഖത്തറിലെ ജീവിതം, രാജ്യം കെട്ടിപ്പടു ക്കല്‍ എന്നിവ 11 സ്ഥിരം ഗ്യാലറികളിലൂടെയാണ് അവതരിപ്പിക്കുക. സംഗീത ം, കഥാ കഥനം, ചിത്രങ്ങള്‍, വായ്മൊഴികള്‍, പൂര്‍വ്വകാല സ്മൃതികള്‍ തുടങ്ങി യവയിലൂടെയാണ് ഓരോ ഗ്യാലറിയും ക ടന്നുപോകുന്നത്. വ്യത്യസ്തമായ അ നുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്യാലറികളില്‍ പൗരാണികവും പാരമ്പര്യവും ഒത്തുചേരുന്ന കൈയ്യെഴുത്തു പ്രതികള്‍, രേഖകള്‍, ഫോട്ടോകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ കാണാം.
കഥയും ചരിത്രവും
ഖത്തറിെൻറ കഥയും ചരിത്രവും പറയാന്‍ ഖത്തറിലേയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെയും വിദഗ്ധരുടെ സഹായം തങ്ങള്‍ തേടിയതായി നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ ക്യൂറേറ്റോറിയല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ. ഹയ ആൽഥാനി പറഞ്ഞു. വ്യത്യസ്തതരം സാങ്കേതിക വിദ്യകളും വിശ്വസ്യയോഗ്യമായ വസ്തുക്കളും ഉ പയോഗപ്പെടുത്തിയാണ് ഖത്തറിെൻറ ഭൂതകാലത്തെ ബന്ധിപ്പിക്കുന്നത്. ജീവിതത്തിലേക്ക് വളരെ വേദനയോ ടെയാണ് ഇവയെല്ലാം തിരികെ കൊണ്ടുവരുന്നത്. നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിെൻറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആൽഥാനിയുടെ കൊട്ടാരമാണ് ഏറ്റവും വലുതും ഏറ്റവും ശ്രദ്ധേയവും വിശ്വസനീയവുമായ കലാ സൃഷ്ടി.
പുതിയ ഖത്തര്‍ നാഷണല്‍ മ്യൂസിയം പണിയുന്നതിന് മുമ്പ് കൊട്ടാരം പൂര്‍ണ്ണരൂപത്തില്‍ പുനര്‍നിര്‍മി ക്കുകയായിരുന്നു. ദോഹയുടെ ഏറ്റവും തിരിച്ചറിയപ്പെടുന്ന അടയാളങ്ങളിലൊന്നായ കൊട്ടാരം ഖത്തറിെൻറ മുന്‍കാല ജീവിതത്തിലേക്കുള്ള ചരിത്ര വഴിയായിരിക്കും. 1906ല്‍ പണിത കൊട്ടാരം പുനര്‍നിര്‍മ്മിക്കാന്‍ വിദഗ്ധ സംഘം പഴയകാലത്തേക്ക് മടക്കയാത്ര നടത്തിയാണ് യഥാര്‍ഥ രൂപം കണ്ടെത്തിയത്. കൊട്ടാരത്തിെൻറ കാലം പുനസൃഷ്ടിക്കുന്നതില് പ്രധാന വെല്ലുവിളിയായിരുന്ന മറ്റൊരു കാര്യം കടലുമായുള്ള സാമീപ്യമാണ്. പെട്ടെന്ന് തകരാറിലാവാനുള്ള സാധ്യതയുള്ളതിനാല്‍ കോണ്‍ക്രീറ്റ് തൂണുകള്‍ അടിയില്‍ പ ണിയേണ്ടി വന്നിട്ടുണ്ട്. പ്രകൃത്യായുള്ള കെട്ടിട നിര്‍മാണ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ് സുസ്ഥിര കെ ട്ടിട നിര്‍മാണം നിര്‍വഹിച്ചത്.
ബറോഡയിലെ കമ്പളം
ഇന്ത്യന്‍ ഉപഭൂഖണ്ഡവും അറേബ്യന്‍ ഗള്‍ഫും തമ്മിലുള്ള മുത്തുവ്യാപാര ബന്ധത്തിെൻറ പ്രധാന തെളിവുക ളിലൊന്നാണ് ബറോഡയില്‍ നിന്നുള്ള കമ്പളം. ബറോഡ മഹാരാജാവ് 1865ല്‍ മുഹമ്മദ് നബിയുടെ ഖബര്‍ മൂ ടാനായി നൽകിയ കമ്പളമാണിതെന്നാണ് കരുതുന്നത്. ഇത് കലയുടെ മികച്ച ഉദാഹരണമായാണ് കണക്കാ ക്കുന്നത്. നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചാണ് വിദഗ്ധ സംഘം കമ്പളം പഴയ രൂപത്തിലേക്ക് കൊണ്ടുവന്നത്. ഒന്നര മി ല്യന് അറേബ്യന്‍ ഗള്‍ഫ് മുത്തുകള്‍, മാണിക്യം, മരതകം, ഇന്ദ്രനീലം, വജ്രം തുടങ്ങിയ ഉപയോഗിച്ചാണ് കമ്പളം നിര്‍മിച്ചത്. പേള്‍സ് ആൻറ് സെലിബ്രേഷന്‍സ് എന്ന സ്ഥിരം ഗ്യാലറിയിലാണ് കമ്പളം പ്രദര്‍ശിപ്പിക്കുന്നത്.
മുത്തുവ്യാപാരിയുടെ വലിയ പെട്ടി
ഖത്തറിെൻറ പാരമ്പര്യത്തെ കുറിച്ചുള്ള അറിവും പഴയകാല വിജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്ത് പ്രാദേശികവും അന്തര്‍ദേശീയതലത്തിലുമുള്ള വിദഗ്ധര്‍ ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. അല്‍ സുബാറ ഉത്ഖനന പ്രദേശത്തു നിന്നും കണ്ടെത്തിയ 19ാം നൂറ്റാണ്ടിലെ മുത്തുവ്യാപാരിയുടെ വലിയ പെട്ടി മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പഴയകാല പെട്ടിയുടെ മികവ് ഒട്ടും നഷ്ടപ്പെട്ടു പോകാ തെയാണ് ഇത് കണ്ടെടുത്തിട്ടുള്ളത്.
അല്‍ സുബാറ ഖുര്‍ആന്‍ പ്രതി
പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതിയ അല്‍ സുബാറ ഖുര്‍ആന്‍ പ്രതി മറ്റൊരു ശ്രദ്ധേയ ഇനമാണ്. അഹ്മദ് ബിന്‍ റാഷിദ് ബിന്‍ ജുമാ ബിന്‍ ഹിലാല്‍ അൽ മുറൈഖി എഴുതിയ ഖുര്‍ആന്‍ പ്രതിയാണ് ഖത്തറില്‍ കണ്ടെ ടുത്തതില്‍ ഏറ്റവും പഴയത്. ഖുര്ആനിെൻറ അവസാന പേജില്‍ അഹ്മദിെൻറ ജന്മസ്ഥലം അല്‍ സുബാറ യാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് സുബാറ മതപരമായ കാര്യങ്ങളില്‍ എത്രമാത്രം വികസിച്ചിരു ന്നുവെന്നതിന് വലിയ തെളിവാണ് ഈ കണ്ടെത്തല്‍. രണ്ടുവര്‍ഷം നീണ്ട പ്രയത്നത്തിലൂടെയാണ് ഖുര്‍ആന്‍ പ്രതി ഖത്തര്‍ മ്യൂസിയം സംഘം വീണ്ടെടുത്തത്. മാത്രമല്ല, പഴയ മറ്റൊരു ഖുര്‍ആന്‍ ഉപയോഗിച്ചാണ് ഇതിന് ക വറുണ്ടാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പഴയതോ നാശം നേരിട്ടതോ ആയ ഖുര്‍ആന്‍ പ്രതികള്‍ ഉപയോഗ പ്പെടുത്തുന്ന അംഗീകരിക്കപ്പെട്ട മാര്‍ഗ്ഗമാണ് അല്‍ സുബാറ ഖുര്‍ആന്‍ പ്രതിയിലും ഉപയോഗിച്ചിരിക്കുന്നത്. പഴ യകാല ഖുര്‍ആന്‍ നിര്‍മാണ രീതിയിലെ കലാപരമായ കഴിവുകളിലേക്കുള്ള വാതിലുകള്‍ കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.