Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒരുങ്ങി, ഉം...

ഒരുങ്ങി, ഉം അല്‍ഹൗല്‍ ഊര്‍ജ പദ്ധതി

text_fields
bookmark_border
ഒരുങ്ങി, ഉം അല്‍ഹൗല്‍  ഊര്‍ജ പദ്ധതി
cancel
camera_alt????????????????????????????? ??????????? ????????????????? ????????????????? ??????????????????? ??????? ?????? ??????????

ദോഹ: ഖത്തറിലെയും മേഖലയിലെയും ഏറ്റവും വലിയ ഊര്‍ജപദ്ധതികളിലൊന ്നായ ഉം അല്‍ഹൗല്‍ ഊര്‍ജ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ മാസം അവസാനം അ മീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ഊര്‍ജസഹ മന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സിഇഒയുമായ സഅദ് ശരീദ അൽകഅബി അറിയിച്ചു. ഖത്തര്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയാണ് അല്‍കഅബി. കഴിഞ്ഞ വേനലില്‍ ഉംഅല്‍ഹൗല്‍ ഊര്‍ജപദ്ധതി കമ്മീഷന്‍ ചെയ്തതാണ്, 11 ബില്യണ്‍ ഖത്തര്‍ റിയാലിെൻറ പദ്ധതിയാണിത്. പ്രതിദിനം 2520 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 13.6 കോടി ഗാലണ്‍ കടല്‍ ജല ശുദ്ധീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലെ വൈദ്യുതി ഉത്പാദനത്തില്‍ നിന്നും 22ശതമാനവും കടല്‍ജലശുദ്ധീകരണത്തില്‍ 25ശതമാനത്തിെൻറ വര്‍ധനവുമാണ് ഇതിലൂടെ സാധ്യമാകുക. അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് ഉം അല്‍ ഹൗലില്‍ പദ്ധതി നടപ്പാക്കുന്നത്. ഖത്തറിനു പുറമെ പശ്ചിമേഷ്യക്ക് ആകെ തന്നെ പ്രയോജനപ്രദമായ പദ്ധതിയാണിതെന്ന് ഖത്തര്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കമ്പനി വ്യക്തമാക്കി. 60 മില്യണ്‍ ഗാലന്‍ കടല്‍വെള്ള ശുദ്ധീകരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 60 ശതമാനം ഓഹരിയും കമ്പനിക്കാണ്. ഖത്തര്‍ പെട്രോളിയത്തിനും ഖത്തര്‍ ഫൗണ്ടേഷനും അഞ്ച് ശതമാനം വീതം ഓഹരിയുണ്ട്. ബാക്കി വരുന്ന 30 ശതമാനം ഓഹരി മിറ്റ്സുബിഷി, ടിബ്കോ കമ്പനിക്കാണ്. രാജ്യത്തിെൻറ വൈദ്യുതി ആവശ്യകതയുടെ 30ശതമാനവും വെള്ള ആവശ്യകതയുടെ 40ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് പദ്ധതി.

രാജ്യത്തിെൻറ വൈദ്യുതി, വെള്ളം ഉപഭോഗത്തെ പിന്തുണക്കുന്നതായിരിക്കും ഉംഅല്‍ഹൗല്‍ പവര്‍ സ്റ്റേഷന്‍. നിലവില്‍ ലഭ്യമാകുന്ന ശേഷിയില്‍ 25ശതമാനം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പുതിയ പ്ലാൻറിലൂടെ സാധിക്കും. ഖത്തറിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതിയാണ് ഉം അല്‍ ഹൗലിലേത്. ഗള്‍ഫ് മിഡില്‍ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഊര്‍ജ, കടല്‍ജല ശുദ്ധീകരണ പ്ലാൻറായിരിക്കുമിത്. പ്രത്യേകിച്ചും റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തിെൻറ കാര്യത്തില്‍. ഖത്തറില്‍ വലിയതോതില്‍ സാമ്പത്തിക–നിര്‍മാണകുതിച്ചുചാട്ടം നടക്കുന്ന സാഹചര്യത്തില്‍ ജല, വൈദ്യുതി ആവശ്യം നിറവേറ്റുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story