സാസാനിയന്‍, ഉമവി കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെടുത്തു
text_fieldsദോഹ: രാജ്യത്തിെൻറ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പുരാതന ഇസ്ലാമിക കാ ലഘട്ടത്തിെൻറ ശേഷിപ്പുകള്‍ കണ്ടെടുത്തു. മേഖലയില്‍ കണ്ടെത്തുന്ന പ ഴക്കമേറിയ ശേഷിപ്പുകളിലൊന്നാണിതെന്ന് കരുതുന്നു. ക്രിസ്താബ്ദം 538നും 670നും ഇടയിലുള്ള സാസാനിയന്‍ കാലഘട്ടത്തിലുള്ളതാണ് കണ്ടെടുത്ത ശേഷിപ്പുകളെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാനിയന്‍ പീഠഭൂമിയില്‍ അധികാരത്തിലിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യമാണ് സാസാനിയന്‍. മാത്രമല്ല ഉമവി കാലഘട്ടത്തിലെ വാസ്തുശില്പ മാതൃകകളും കണ്ടെത്തിയിട്ടുണ്ട്. ക്രിസ്താബ്ദം 661 മുതല്‍ 750 വരെയുള്ള കാലഘട്ടമാണ് ഉമവി. ഖത്തര്‍ മ്യൂസിയംസും യു സി എല്‍ ഖത്തറും കഴിഞ്ഞ മൂന്ന് വര്‍ഷമായി സംയുക്തമായി നടത്തുന്ന ഉത്ഖനന പദ്ധതിയിലാണ് പുതിയ കണ്ടെത്തല്‍ ലഭിച്ചത്. മരുഭൂമിയിലെ ജനസമൂഹം എന്ന പേരിട്ടിരിക്കുന്ന പദ്ധതി സു ബാറക്ക് സമീപമുള്ള മെലീഹയേയും ഉം അല്‍ മായേയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
യു സി എല്‍ ഖത്തറിെൻറ ഡോ. ജോസ് കര്‍വജാല്‍ ലോപസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഉത്ഖനനം നടത്തുന്നത്. ഖത്തറിെൻറ പൂര്‍വ്വകാല ഇസ്ലാമിക കാലഘട്ടം കണ്ടെത്തുകയാണ് ലക്ഷ്യം. ഏഴ്, എട്ട് സെഞ്ച്വ റികള്ക്കിടയിലുള്ള സെറാമിക്കുകള്‍, സ്ഫടിക തുണ്ടുകള്‍, ലോഹം, കല്വീപ്പകള്, മീന്‍പിടുത്ത ഉപകരണങ്ങള്‍ തുടങ്ങി ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ വസ്തുക്കളാണ് കണ്ടെടുത്തത്. മരുഭൂമിയിലെ ജനസമൂഹം പദ്ധതി ശ്രദ്ധേയമാണെന്ന് ഖത്തര്‍ മ്യൂസിയംസ് ആര്‍ക്കിയോളജി ഡയറക്ടര്‍ ഫൈ സല് അല്‍ നഈമി പറഞ്ഞു. ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ടാണ് ഇതിനുള്ള തുക വിനിയോഗിക്കുന്നത്. പ്രദേശത്ത് ഒരുകാലത്ത് ജീവിച്ചിരുന്ന നാടോടികളുടേയും മറ്റും ജീവിതത്തെ കുറിച്ച് അറിയാനും അവര്‍ക്ക് ദൂര ദേശങ്ങളുമായുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന് കണ്ടെത്താനുമാണ് പ്രസ്തുത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയിലെ ജനസമൂഹം പദ്ധതി അപ്രതീക്ഷിതമായ ഫലങ്ങളാണ് നൽകുന്നതെന്ന് ഡോ. കാര്‍വജാല്‍ ലോ പസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.