കരീമിെൻറ ‘സിസർകട്ടി’ൽ മുഇസ് അലി വീണു
text_fieldsദോഹ: കരീം കക്കോവ് എന്ന മലയാളി കാലിഗ്രഫി കലാകാരെൻറ തകർപ്പൻ ‘സിസർകട്ടി’ൽ സാക്ഷ ാൽ മുഇസ് അലി ഒടുവിൽ വീണു. ഖത്തർ ദേശീയ ഫുട്ബാൾ ടീമിെൻറ മുൻനിര പോരാളിയാണ് അൽ മു ഇസ് അലി. യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിലെ തകർപ്പൻ പ്രകടനം ഇപ്പോഴും എല്ലാവരെയും കോ രിത്തരിപ്പിക്കുന്നു. ആ ബൂട്ടിെൻറ കരുത്തിൽ ഖത്തർ ആദ്യമായി ഏഷ്യൻകപ്പ് തന്നെ ഖത്തറിലേക്ക് കൊണ്ടുവന്നു, അതും കരുത്തരായ ജപ്പാനെ തുരത്തി. ഫൈനലിെൻറ തുടക്കത്തിൽ ആ കാലുകളിലെ മാന്ത്രികസിസർകട്ടാണ് കളിയുെട ഗതി തന്നെ മാറ്റിയത്. അന്ന് ഫൈനൽ മൽസരം കാണാൻ കുടുംബസമേതം ഇരുന്നപ്പോഴാണ് കരീം കക്കോവിെൻറ മനസ്സിൽ ലഡുപൊട്ടിയത്. പിെന്ന ഒന്നും ആലോചിച്ചില്ല.
പതിവ് ശൈലി വിട്ട് ‘ഖത്തർ’ എന്ന് അറബിയിൽ എഴുതിയ രൂപത്തിലുള്ള ഒരു കാലിഗ്രഫി...വരച്ച് തീർന്നപ്പോൾ മുഇസ് അലിയുടെ സുപ്രസിദ്ധ ഫൈനൽ സിസർകട്ടിെൻറ രൂപമായി. നിമിഷനേരം കൊണ്ട് അത് സാമൂഹികമാധ്യമങ്ങളിൽ വൈറലായി. നൂറുകണക്കിനാളുകൾ ഷെയറോട് ഷെയർ. അങ്ങനെ സാക്ഷാൽ മുഇസ് അലി സ്വന്തം ട്വിറ്ററിലും അത് പങ്കുവെച്ചു. പക്ഷേ കലാകാരെൻറ മനസിന് തൃപ്തിയായില്ല. മുഇസ് അലിയെ നേരിൽ കണ്ട് കാലിഗ്രഫി ൈകമാറണം. വഴിയായ വഴിയൊക്കെ അന്വേഷിച്ചു. താരത്തിെൻറ നമ്പർ തപ്പിയെടുത്ത് വിളിച്ചു, മറുപടിയില്ല. വാട്സ് ആപിൽ സന്ദേശം അയച്ചു, അതിനും ആദ്യം നിശബ്ദത തന്നെ. രണ്ടുദിനം കഴിഞ്ഞു മറുപടി വന്നു, അറബിയിൽ... ‘സംഗതി സൂപ്പറാണെന്നും ഒത്തിരി ഇഷ്ടമായെ’ന്നുമായിരുന്നു അതിെൻറ മലയാളം.
പക്ഷേ നേരിൽ കാണാനായി താരം പിടികൊടുക്കുന്നില്ല. അങ്ങിനെയിരിക്കുേമ്പാഴാണ് മുഇസ് അലി ഗറാഫയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ദിവസം എത്തുന്നുവെന്ന വിവരമറിഞ്ഞത്. ഫോേട്ടാഗ്രാഫറായ ഇബ്രാഹിം ഒരുമനയൂർ എന്ന സുഹൃത്ത് വഴിയാണ് വിവരം അറിയുന്നത്. കേട്ട പാതി അങ്ങോട്ട് പാഞ്ഞു. ഏറെ നേരമായിട്ടും വീട് കണ്ടെത്താനായില്ല. അപ്പോഴതാ വരുന്നു വിളി, ഇന്നതാണ് സ്ഥലമെന്നും കേറി വാ എന്നും... കാത്തിരിപ്പിന് വിരാമം, വാതിൽ തുറന്ന് താരം പുറത്തേക്ക്. വന്നപാടെ കരീമിനെ കെട്ടിപ്പിടിച്ചു, സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി. കൈയിൽ കരുതിയ ‘സിസർകട്ട് കാലിഗ്രഫി’ കരീം മുഇസിന് സമ്മാനിച്ചു. കരീമിെൻറ മകൻ അഹ്മദ് കാഷിഫും മകൾ െഎഷ ഇഷാലും ഒപ്പമുണ്ടായിരുന്നു. മുഇസ്സിെൻറ കൊച്ചുആരാധകനാണ് കാഷിഫ്. ഒപ്പം ഒരു ഫോേട്ടാ കൂടി എടുത്തതോടെ എല്ലാവർക്കും പെരുത്ത്സന്തോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.