ആള്‍മാറാട്ടം തടയും; ബയോമെട്രിക് തിരിച്ചറിയല്‍ നിയമത്തിന് അംഗീകാരം
text_fieldsദോഹ: ബയോമെട്രിക് വിവരശേഖരം ഉപയോഗപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് സിഗ്നേച്ചര്‍ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയില്‍ അമീരിദീവാനില്‍ മന്ത്രിസഭാ യോഗമാണ് കരടുനിയമത്തിന് അംഗീകാരം നല്‍കിയത്. ശൂറ കൗണ്‍സിലിെൻറ പരിഗണനക്ക് നിയമം കൈമാറി. ആള്‍മാറാട്ടങ്ങള്‍ തടയുക, സംശയാതീതമായി വ്യക്തികളെ തിരിച്ചറിയുക എന്നതാണ് നിയമത്തിെൻറ ലക്ഷ്യം. ഖത്തറിലേക്കുള്ള അനധികൃത കുടിയേറ്റം ഇതിലൂടെ തടയും. വിപുലമായ ബയോമെട്രിക് വിവരശേഖരണത്തിന് അധികൃതര്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശബ്ദം, കൃഷ്ണമണി, മുഖം, വിരലടയാളം, കൈപ്പത്തികള്‍, പല്ലുകള്‍ എന്നിവയുടെ പ്രത്യേകതകളാണ് ശേഖരിക്കുക.
ആവശ്യമെങ്കില്‍ ഇതിലേറെ ബയോമെട്രിക് വിവരങ്ങളും വ്യക്തികളില്‍ നിന്ന് ശേഖരിക്കാന്‍ കരടുനിയമം അധികൃതര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. പാസ്പോര്ട്ടുകള് സംബന്ധിച്ച 1993ലെ 14ാം നമ്പര്‍ മന്ത്രാലയ ഉത്തരവിലെ ഏതാനും വ്യവസ്ഥകളുടെ ഭേദഗതിയും ലഹരി വിരുദ്ധ പോരാട്ട ദേശീയ സമിതി സംബന്ധിച്ച 2017ലെ 40ാം നമ്പര്‍ നിയമത്തിലെ ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു. ഇവയും ശൂറാകൗൺസിലിെൻറ പരിഗണനക്ക് കൈമാറി. ഖത്തറിലേക്കുള്ള എല്ലാവിധ ലഹരിക്കടത്തും തടയാനും ഇതിനായി ആഭ്യന്തരമന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ ആവശ്യമായ നയനടപടികള്‍ സ്വീകരിക്കാനും പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ലഹരിക്കടിമകളായവരുടെ ചികില്‍സയും പുനരധിവാസവും ഉറപ്പാക്കുന്നതിനുമാണ് 2017ലെ 40ാം നമ്പര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. 2020, 21, 22, 23 വിദ്യാഭ്യാസ വര്‍ഷങ്ങളിലെ സ്കൂള്‍ അവധിദിനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.