Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻറര്‍...

ഇൻറര്‍ പാര്‍ലമെൻററി യൂണിയന്‍ ജനറല്‍ അസംബ്ലി ഏപ്രിലിൽ

text_fields
bookmark_border
ഇൻറര്‍ പാര്‍ലമെൻററി യൂണിയന്‍ ജനറല്‍ അസംബ്ലി ഏപ്രിലിൽ
cancel
camera_alt?????????? ????????? ????? ??????????????? ??????????? ????????? ?????????????? ???????? ??????? ???????????????? ????????????????????????? ??????????? ???????????????????? ????? ???????????? ???????????? ?????????????? ????????????

ദോഹ: ഏപ്രില്‍ ആറ് മുതല്‍ 10 വരെ ഖത്തറില്‍ നടക്കുന്ന ഇൻര്‍ പാര്‍ലമെൻററി യൂണിയന്‍ ജനറല്‍ അസംബ്ലിയുടെ 140ാം സെഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല്‍ മഹ്മൂദ് പറഞ്ഞു. ‘സമാധാനം^സുരക്ഷ^നിയമം എന്നിവക്കായി വിദ്യാഭ്യാസം വര്‍ധിപ്പിക്കാനുള്ള നിലങ്ങളാണ് പാര്‍ലമെൻറുകള്‍’ എന്ന പ്രമേയത്തിലാണ് ഇൻറര്‍ പാര്‍ലമെൻററി യൂണിയന്‍ ജനറല്‍ അസംബ്ലിയുടെ 140ാം സെഷന്‍ നടക്കുന്നത്. വിദ്യാഭ്യാസത്തിെൻറ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരിക്കും പാര്‍ലമെൻറ്. ഒരുക്കങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായും നയതന്ത്ര തലവന്മാരുമായും ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും ലോകത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താനും പരിപാടി ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിെൻറന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ അവസ്ഥകള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള ഉന്നതതല പങ്കാളിത്തം സഹായിക്കും. ഇൻറര്‍ പാര്‍ലമെൻറ് യൂണിയനിലൂടെ ജനറല്‍ അസംബ്ലിയുടെ ക്ഷണപത്രങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും വിവിധ എംബസികള്‍ വഴിയും നയതന്ത്ര രീതികളിലൂടേയും ഖത്തറും ക്ഷണപത്രങ്ങള്‍ നൽകിയിട്ടുണ്ട്. ഇൻറര്‍ പാര്‍ലമെൻറ് യൂണിയന്‍ ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിെൻറ നിലപാടിനെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പ്രകീര്‍ത്തിച്ചു. എല്ലാ രാജ്യങ്ങളുടേയും പ്രാധാന്യം എടുത്തുകാണിക്കുന്ന വലിയ പരിപാടിയാണ് ഇതെന്നും പ്രസ്തുത പരിപാടിക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഫിക്റത് ഒസിര്‍ പറഞ്ഞു.

സ്വീഡനില്‍ നിന്നും 11 മുതല്‍ 12 വരെ അംഗങ്ങളുള്ള സംഘമായിരിക്കും ജനറല്‍ അംബ്ലിക്ക് എത്തിച്ചേരുകയെന്ന് സ്വീഡന്‍ അംബാസഡര്‍ ഈവ പൊളാനോ പറഞ്ഞു. മാത്രമല്ല, ഖത്തറിലെത്തുന്ന സ്വീഡിഷ് സംഘം ഖത്തറിലെ മന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്താനും സാധ്യതയുണ്ട്. നെതര്‍ലാൻറില്‍ നിന്നും അഞ്ചംഗ സംഘം ഖത്തറിലെത്തുമെന്ന് ഖത്തറിലെ നെതര്‍ലാൻറ് അംബാസഡര്‍ ബാഹിയ തഹ്സിബ് ലി പറഞ്ഞു. എട്ടു മുതല്‍ പത്തുവരെ പേര്‍ അടങ്ങുന്ന ജര്‍മ്മന്‍ സംഘത്തില്‍ പാര്‍ലമെൻറിലെ വൈസ് പ്രസിഡൻറ് കൂടി പങ്കെടുക്കുമെന്ന് ജര്‍മന്‍ അംബാസഡര്‍ ഹന്‍സ് ഉഡോ മുസെയ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story