പരിസ്ഥിതി സംരക്ഷണം: പുതുതലമുറയിൽ പ്രതീക്ഷയുണ്ട്
text_fieldsദോഹ: പച്ചപ്പില്ലാത്ത ഗൾഫ്രാജ്യങ്ങൾ വരെ മരങ്ങൾ നട്ട് പച്ചപ്പുണ്ടാക്കുേമ്പാൾ കേ രളത്തിൽ പശ്ചിമഘട്ടമടക്കം ഇടിച്ചുനിരത്തുന്നതിലാണ് അധികാരമുള്ളവർക്ക് താൽപര്യമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്റർ പറയുന്നു. പച്ചപ്പിെൻറ കാര്യത്തിൽ ഇല്ലായ്മ കണ്ട് അനുഭവിച്ചവരാണ് ഗൾഫ്നാടുകൾ. എന്നാൽ നമ്മുടെ നാട്ടിൽ മരങ്ങളും കാടുകളും കുളങ്ങളും പുഴകളും ഉണ്ട്. ഇതിനാൽ അതിെൻറ പ്രാധാന്യം മനസിലാകുന്നില്ല. ^ ഇന്ന് ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ ൈവകുന്നേരം ആറിന് മൈൻറ് ട്യൂൺ നടത്തുന്ന ‘മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം’ പരിപാടിയിൽ പെങ്കടുക്കാൻ േദാഹയിൽ എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുന്നു. തിരുവാതിര ഞാറ്റുവേലകാലത്ത് 14 ദിവസം പോയിട്ട്, ഒറ്റ ദിവസം പോലും മഴ ലഭിക്കാതായി. ഇനി പുതിയ തലമുറയിലാണ് പ്രതീക്ഷ. മാലിന്യം വലിച്ചെറിയരുതെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ഒരു തലമുറ വളർന്നുവരുന്നുണ്ട്. വിദ്യാർഥികൾ ഇതിൽ ബോധവാൻമാരാണ്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സ്റ്റുഡൻറ്സ് ആർമി ഇൻ വിവിഡ് എൻവയോൺമെൻറ് –സേവ്’ എന്ന കൂട്ടായ്മ ഇത്തരത്തിലുള്ളതാണ്. 1119 സ്കൂളുകളെ കൂട്ടിയോജിപ്പിച്ചുള്ള പരിസ്ഥിതി പ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്. പരിസ്ഥിതിയെ നശിപ്പിച്ചാൽ വരൾച്ച ഉണ്ടാകുമെന്നും കാലാവസ്ഥ തകിടം മറിയുമെന്നുമൊക്കെ പരിസ്ഥിതി പ്രവർത്തകർ പണ്ട് പറഞ്ഞപ്പോൾ ആരും ചെവികൊണ്ടില്ല. ഇന്ന് അതെല്ലാം കൺമുന്നിൽ യാഥാർഥ്യമായി. പ്രളയം വന്നിട്ടും ആരുമൊന്നും പഠിച്ചിട്ടില്ല. പ്രളയമെന്നല്ല, ഒന്നുകൊണ്ടും ഇക്കൂട്ടർ പഠിക്കില്ല. പശ്ചിമഘട്ട മലനിര ഭൂമിയുടെ രൂപം തന്നെയാണ്. എല്ലാകാലത്തും ഭൂമി എങ്ങിെനയാണ് നിലനിൽക്കുന്നത് എന്നത് ആ മലനിരകളെയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ അതിനെ അധികാരമുള്ളവരുടെ പിൻബലത്തോടെ ഇടിച്ചുനിരത്തുകയാണ്. ഇതിൽ കൂടുതൽ ഒന്നും വരാനില്ല. രാഷ്ട്രീയക്കാർക്ക് ക്വാറി മുതലാളിമാരുെട കൈയിൽ നിന്ന് കിട്ടുന്ന പണമാണ് പ്രധാനം. സാമ്പത്തിക താൽപര്യങ്ങളാണ് എല്ലാത്തിനും പിന്നിൽ. അതിനാലാണ് പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ മതമേലധ്യക്ഷൻമാരുെട നേതൃത്വത്തിൽ പോലും സംഘർഷങ്ങൾ ഉണ്ടാക്കിയത്.
മതം അല്ല, അതിനുള്ളിലുള്ളവരുടെ സാമ്പത്തിക താൽപര്യങ്ങളാണ് ഇതിനൊക്കെ കാരണം. ജലം, വായു, മണ്ണ് എന്നിവയാണ് മനുഷ്യെൻറയും ഭൂമിയുടെയും നിലനിൽപ്പിെൻറ അടിസ്ഥാന ഘടകങ്ങൾ. ഇവയാെക മനുഷ്യെൻറ പ്രവർത്തനഫലമായി മലിനമാക്കപ്പെട്ടു. ഒാസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടായി. കാലാവസ്ഥ തകിടം മറിഞ്ഞു. പ്രളയത്തിന് ശേഷം കനത്ത വരൾച്ച വരുന്നു. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും ആസ്ത്മ, ശ്വാസതടസം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നു. സസ്യങ്ങൾക്ക് ജീവവായു കിട്ടുന്നില്ല. എല്ലാത്തിെൻറയും നിലനിൽപ്പിന് ഒാക്സിജൻ വേണം. മണ്ണിലെ ജീവാണുക്കൾ നശിക്കുന്നു. ഏത് സർക്കാറുകൾ വന്നാലും ഇതാണ് സ്ഥിതി. പരിസ്ഥിതി പ്രവർത്തകരുടെ പ്രവർത്തനങ്ങളെല്ലാം ആശാവഹമല്ല. എങ്കിലും ഇവരുടെ വലിയ കൂട്ടായ്മ രൂപപ്പെടുത്തണം. ഒറ്റക്കുള്ള പ്രവർത്തനത്തേക്കാൾ കൂട്ടായ പ്രവർത്തനം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.