സമാധാനവും സുരക്ഷയും: ഖത്തറിന് മികച്ച പങ്ക്
text_fieldsദോഹ: അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും പ്രദാനം ചെയ്യുന്നതില്‍ ഖത്തറിന് മി കച്ച പങ്കുണ്ടെന്ന് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ െസയ്ദ് അല്‍ മഹ്മൂദ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ യു എന്നിെൻറ പാര്‍ലമെൻററി ഹിയറിംഗില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മധ്യപൂര്‍വ്വ ദേശങ്ങളില്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ചില പ്രശ്നങ്ങളില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ലബനാനിലെ പ്രതിസന്ധി, ദാര്‍ഫുര്‍ സംഘര്‍ഷം, സുഡാനും ചാഡും തമ്മിലും ജിബൂട്ടിയും എരിത്രിയയും തമ്മിലുള്ള സംഘര്‍ഷങ്ങളിലും അഫ്ഗാന് പ്രതിസന്ധിയിലും ഖത്തറാണ് മധ്യസ്ഥത വഹിച്ചത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും പാര്ലമെൻറുകള്ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും.
സമാധാനമെന്നാല്‍ യുദ്ധമില്ലാതിരിക്കുക എന്നുമാത്രമല്ല അര്‍ഥമാക്കുന്നത്. നിയമത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ബഹുമാനം കല്‍പ്പിക്കുക എന്നുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുടെ താത്പര്യങ്ങളെ സന്തുലിതമാക്കിയും നീതി നടപ്പിലാക്കിയും മാത്രമേ സമാധാനം നേടാന്‍ സാധിക്കുകയുള്ളൂ. രാജ്യങ്ങളുടെ സമ്പത്ത്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ പരിഗണിക്കാതെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും നീതി നടപ്പാക്കിയുമാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാവാതെ പോകുന്നത് അന്താരാഷ്ട്ര സമൂഹത്തിനാണ് അതിെൻറ വില നല്‍കേണ്ടി വരുന്നത്. ശൂറാ കൗണ്‍സിലിലെ മറ്റ് അംഗങ്ങളോടൊപ്പം ഖത്തറിെൻറ യു എന്നിലെ സ്ഥിരം പ്രതിനിധി ശൈഖ ആലിയയും സെഷനില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.