Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇസ്രായേലിെൻറ ...

ഇസ്രായേലിെൻറ അധിനിവേശത്തിനെതിരെ ഖത്തർ പ്രതിഷേധം

text_fields
bookmark_border
ഇസ്രായേലിെൻറ  അധിനിവേശത്തിനെതിരെ ഖത്തർ പ്രതിഷേധം
cancel

ദോഹ: ജറൂസലേമിലും ബൈത്തുൽ മുഖദ്ദസിലും ഇസ്രായേലി അധിനിവേശ സേന നടത്തുന്ന അടിച്ചമര്‍ത്തലിന െതിരെ ശക്തമായ വിമര്‍ശനവുമായി ഖത്തര്‍. അധിനിവേശ സേനയുടെ നയങ്ങള്‍ അപലപനീയമാണെന്നും തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കരുണയു ടെ വാതില്‍ അടച്ചതും വിശ്വാസികളുടെ വിശുദ്ധിക്കു നേരെയുള്ള ലജ്ജാരഹിതമായ ആക്രമണവുമാണ് ഇസ്രായേല്‍ നടത്തുന്നത്. ഇസ്രായേൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ഒടുവിലത്തെ പ്രകോപനമാണിത്.
അധിനിവേശ സേന വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഇതെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ജറുസലേം നഗരത്തിെൻറ അസ്തിത്വം മാറ്റുകയും വിശുദ്ധമാക്കപ്പെട്ട ആരാധാനാസ്ഥലം വിഭജിക്കുകയും മുസ്ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പടെയുളള ഫലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങള്‍ പിടിച്ചെടുക്കുകയെന്നതുമാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നിര്‍ബന്ധപൂര്‍വം തല്‍സ്ഥിതി നിലനിര്‍ത്തുകയാണ്. ഈ നിയമലംഘനങ്ങളെല്ലാം ഇസ്ലാമിക വിശുദ്ധിക്കും പവിത്രതക്കും നേരെയുള്ള അവഹേളനമാണ്. ലോകത്തൊട്ടാകെയുള്ള ഒന്നര ബില്യണിലധികം മുസ്ലിംകളുടെ വികാരങ്ങളെ ബാധിക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്ന് ഇസ്രായേൽ അധിനിവേശ സേനയും അവരെ പിന്തുണക്കുന്നവരും തിരിച്ചറിയണം. ഇസ്രായേൽ അധിനിവേശ സേന തുടരുന്ന നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണം. തങ്ങളുടെ ഭിന്നതകളും വ്യത്യാസങ്ങളുമെല്ലാം മറികന്ന് ഫലസ്തീനിയന്‍ ജനത ഒന്നിച്ചുനില്‍ക്കുകയും തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വം തുടരുകയും വേണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story