എൻഡോസൾഫാൻ: സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും സമരം –ദയാബായി
text_fieldsദോഹ: കാസർകോെട്ട എൻഡോസൾഫാൻ ഇരകളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുമെന്ന ഉറപ് പ് സർക്കാർ പാലിച്ചില്ലെങ്കിൽ താൻ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രശസ്ത മനുഷ്യാ വകാശപ്രവർത്തക ദയാബായി പറഞ്ഞു. എൻഡോസൾഫാൻ ഇരകേളാട് സർക്കാർ കാണിക്കുന്നത് നീതിനിഷേധമാണ്. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. കുറ ച്ചുസമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നടപടികൾ തൃപ് തികരമെല്ലങ്കിൽ വീണ്ടും അവരോടൊപ്പം സമരത്തിനിറങ്ങുകയല്ലാതെ നിവൃത്തിയില്ല. ഇന ്ന് ഫോക്കസ് ഖത്തർ നടത്തുന്ന ഹീലിംഗ് സമ്മിറ്റിൽ പ െങ്കടുക്കാനായി ഖത്തറിൽ എത്തിയ ദയാബായി സംസാരിക്കുന്നു.
നയിച്ചത് ഏതോ അദൃശ്യ ശക്തി
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തിലേക്ക് താൻ എത്തിപ്പെട്ടത് ഏതോ അദൃശ്യശക്തി നയിച്ചതുകൊണ്ടാണ്. കാസർ കോട്ട് എൻഡോസൾഫാൻ വിതച്ച ദുരിതങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇതിെൻറ ഭാഗമായി അവിടം സന്ദർശിച്ചതിെൻറ ഫലമായി തനിക്കും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ പിന്നെ അവിടെ സ്ഥിരമായി താമസിക്കുന്നവരുടെ അവസ്ഥ പറയാനുണ്ടോ?. 2017 ജനുവരി 10ലെ സുപ്രീം കോടതി വിധി നടപ്പാക്കുക, 2017 ഏപ്രിലില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ അര്‍ഹമായ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പു വരുത്തുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരസമിതി പട്ടിണി സമരം നടത്തിയത്. എല്ലാ രോഗികളെയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തണം. അതിന് പകരം രണ്ട് കിലോമീറ്റർ പരിധിയിലുള്ളവരെ മാത്രമേ ഉൾെപ്പടുത്തൂ എന്നതായിരുന്നു സർക്കാർ നിലപാട്. ഹെലിക്കോപ്റ്ററിൽ വിഷം തളിക്കുേമ്പാൾ രണ്ട് കിലോമീറ്റർ പരിധിയിൽ മാത്രമേ അത് വീഴൂ എന്നാണോ? ആ അമ്മമാരുടെ ദുരിതം ഏറെയാണ്. അസുഖബാധിതരായ മക്കൾ ഇഴജന്തുക്കളെ പോലെയാണ് ജീവിക്കുന്നത്. ഇവർക്ക് ജീവിക്കാനുള്ള സാമാന്യ സാഹചര്യമാണ് സൃഷ്ടിക്കെപ്പടേണ്ടത്.
ഫണ്ട് പറ്റുന്നുവെന്ന ആരോപണം
ആദിവാസി പ്രശ്നങ്ങളിലടക്കം ഇടപെടാൻ തുടങ്ങിയതോടെ താൻ പുറത്തുനിന്നുള്ള ഫണ്ട് പറ്റിയിട്ടാണ് ഇതൊെക്ക ചെയ്യുന്നുവെന്നതാണ് ചിലരുടെ ആരോപണം. ബാങ്ക് അക്കൗണ്ടെടുത്ത് കണക്കുകൾ ഒക്കെ ശരിയാക്കുന്ന തരത്തിലുള്ള ജീവിതം പോലുമല്ല തേൻറത്. മധ്യപ്രദേശിലെ തോട്ടത്തിൽ കൂലിപ്പണിയെടുത്താണ് ആദ്യകാലങ്ങളിൽ കാര്യങ്ങൾ ചെയ്തിരുന്നത്. അങ്ങിനെയാണ് ആദിവാസികളെയും പിന്നാക്കവിഭാഗങ്ങളെയുമൊക്കെ സംഘടിപ്പിച്ച് അവകാശസമരങ്ങൾക്കിറങ്ങുന്നത്. അപ്പോെഴാന്നും കേരളത്തിൽ അറിയെപ്പട്ടിരുന്നില്ല. പിന്നീട് അവാർഡുകൾ ഒക്കെ കിട്ടിതുടങ്ങിയപ്പോഴാണ് കേരളത്തിൽ വിവിധ പരിപാടികളിൽ പെങ്കടുക്കാൻ തുടങ്ങിയത്. സംഘാടകർ തരുന്ന പ്രതിഫലം കൊണ്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സർക്കാറിന് തെൻറ സാമ്പത്തികകാര്യങ്ങൾ എപ്പോഴും പരിശോധിക്കാം.
ആദിവാസി പ്രശ്നങ്ങൾ നെഞ്ചിലെ തീ
കേരളത്തിലെയും മധ്യപ്രദേശിലെയും ആദിവാസികളുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. കേരളത്തിൽ ആദിവാസികൾ സ്വന്തം ഭൂമിയിൽ നിന്ന് പിഴുതെറിയപ്പെട്ടവരാണ്. മധ്യപ്രദേശിൽ ആദിവാസിയുടെ ഭൂമി മറ്റൊരാൾക്ക് വിൽക്കാൻ നിയമം അനുവദിക്കുന്നില്ല. കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ കെട്ടിക്കൊടുത്ത ആദിവാസി വീടുകളുടെ കാര്യം ദയനീയമാണ്. പലതും പൂർത്തിയായിട്ടില്ല. പലതിെൻറയും മേൽക്കൂരയിൽ ഷീറ്റുകൾ വലിച്ചുകെട്ടിയിരിക്കുന്നു. എന്നാൽ സ്വകാര്യവ്യക്തികളും മറ്റും പ്രാദേശിക ജനങ്ങളുെട സഹായത്തോടെ നിർമിച്ചുകൊടുത്ത വീടുകൾ നല്ലതാണ്. കുത്തകകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിനാലാണ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആദിവാസികൾക്ക് പ്രതികൂലമായ വിധികൾ കോടതികളിൽ നിന്ന് ഉണ്ടാകുന്നത്.വനാവകാശനിയമം കൃത്യമായി നടപ്പിലാക്കണം. എന്നാൽ അതിനൊന്നും മുതിരാത്ത സർക്കാർ ശബരിമല പോലുള്ള വിഷയങ്ങളിലാണ് സമ്പത്തും ശക്തിയും ഉപയോഗിക്കുന്നത്. ഇത് വിരോധാഭാസമാണ്.
കൊലപാതക രാഷ്ട്രീയം
ആളുകളുടെ മനസിൽ സ്നേഹവും സൗഹാർദവുമൊക്കെ നഷ്ടപ്പെടുകയാണോ എന്ന ആശങ്കയാണ് കാസർകോെട്ട യൂത്ത് കോൺഗ്രസുകാരുടെ ദാരുണമായ കൊലപാതകം ഉയർത്തുന്നത്. ബന്ധങ്ങളുടെ വില ആളുകൾ മനസിലാക്കുന്നില്ല. ചെറിയ പ്രശ്നങ്ങൾ പോലും കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിക്കുന്നു. ചെറുപ്പക്കാർ മാറിചിന്തിക്കണം. അമ്മമാർക്കും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. ബന്ധങ്ങളുടെയും സ്നേഹത്തിെൻറയും മാനുഷികമൂല്യങ്ങളുടെയുമൊക്കെ പ്രധാന്യം മക്കൾക്ക് ചെറുപ്രായത്തിലേ പഠിപ്പിക്കണം.
കശ്മീർ
എത്ര കാലമായി കശ്മീരിൽ പ്രശ്നങ്ങൾ തുടരുകയാണ്. അത് ശാശ്വതമായി രമ്യമായി പരിഹരിക്കാൻ കഴിയണം. പാകിസ്താൻ, ചൈന തുടങ്ങിയ നിരവധി കാര്യങ്ങളിൽ കുഴഞ്ഞുമറിയുന്ന പ്രശ്നമാണിത്. ജവാൻമാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ദാരുണമായാണ്. അതിെൻറ പേരിൽ സാധാരണ ജനങ്ങൾക്ക് നേരെ ൈകയേറ്റം നടക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.