Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗള്‍ഫ് സംയുക്ത...

ഗള്‍ഫ് സംയുക്ത സൈനികാഭ്യാസം: ഖത്തരി സേന സൗദിയിൽ

text_fields
bookmark_border
ഗള്‍ഫ് സംയുക്ത സൈനികാഭ്യാസം:  ഖത്തരി സേന സൗദിയിൽ
cancel
camera_alt???????????????????????? ??????????????????????????? ????????? ?????? ???????? ????

ദോഹ: ഗള്‍ഫ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തരി സേന സൗദി അറേബ് യയില്‍. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ സൗദിയ ില്‍ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ ഖത്തര്‍ പങ്കെടുത്തതിന് സവിശേഷ പ്രാധാന്യമുണ്ട്. ‘ജോയൻറ് ഗള്‍ഫ് ഷീല്‍ഡ് 1’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 16വരെ സൗദിയില്‍ നടന്ന സംയുക്ത സൈനികാഭ്യാസത്തിലും ഖത്തര്‍ പങ്കെടുത്തിരുന്നു. അല്‍ജസീറ(പെനിന്‍സുല ഷീല്‍ഡ്) എക്സര്‍സൈസ്10ല്‍ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് ഖത്തരി സേന കിങ് അബ്ദുല്‍അസീസ് എയര്‍ബേസിലെത്തിയത്. റിസപ്ഷന്‍ കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ഇബ്രാഹിം അല്‍സലേം ഖത്തരി സേനയെ സ്വീകരിച്ചു.

സൈനികമേഖലയിലെ തന്ത്രപ്രധാന പദ്ധതികള്‍, ആശയങ്ങള്‍ എന്നിവയുടെ ഏകീകരണം, ജിസിസി രാജ്യങ്ങളില്‍ നിന്നും പങ്കെടുക്കുന്ന സേനകള്‍ക്കിടയിലെ യോജിപ്പ്, ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങൾ വര്‍ധിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് സംയുക്ത ഗള്‍ഫ് അഭ്യാസപ്രകടനം. ഇന്നലെ തുടങ്ങിയ സംയുക്ത അഭ്യാസം മാര്‍ച്ച് പന്ത്രണ്ടുവരെ തുടരും. പത്താമത് അല്‍ജസീറ ഷീല്‍ഡ് എക്സര്‍സൈസില്‍ പങ്കെടുക്കുന്ന ഖത്തരി സേനയുടെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് മുഹമ്മദ് ദബ്ലനാണ്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിെൻറയും ബന്ധത്തിെൻറയും കെട്ടുപാടുകളെ പിന്തുണക്കുന്നതാണ് ഈ അഭ്യാസപ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ തരത്തിലുള്ള വെല്ലുവിളികളും അപകടങ്ങളും നേരിടുന്നതിന് സൈനികമേഖലയിലെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story