കപ്പലുകൾക്കുള്ള നിരോധനത്തില്‍ യു.എ.ഇ ഭാഗികമായി ഇളവ് വരുത്തി
text_fieldsദോഹ: ഖത്തറിനെതിരായ ഉപരോധത്തോടനുബന്ധിച്ച് യുഎഇ ഏര്‍പ്പെടുത്തിയ ഷിപ്പിങ് നിരോധനത്തില്‍ ഭാ ഗികമായി ഇളവ് വരുത്തിയതായി റോയേട്ടഴ് സ് വാർത്താ ഏജൻസിയും അൽജസീറയും റിപ്പോർട്ട് ചെയ്തു. ഖത്തറുമായുള്ള കടല്‍ ബ ന്ധ നിയന്ത്രണങ്ങളിലാണ് യു എ ഇ ഇളവു വരുത്തിയിരിക്കുന്നത്. നിയന്ത്രണങ് ങ ളില്‍ അയവു വരുത്തിയതായി ഈ മാസം 12ന് ഇറക്കിയ സര്‍ക്കുലറിലാണ് യു എ ഇ വ്യക്തമാക്കിയത്.
അബുദാബി തുറമുഖ സര്‍ക്കുലര്‍ യു എ ഇയിലെ എല്ലാ തുറമുഖങ്ങളിലേക്കും അയച്ചിട്ടുണ്ട്. ഇതോടെ യു എ ഇയുടെ സമുദ്രാതിര്‍ത്തിയില്‍ ഖത്തറില്‍ നിന്നുള്ള കപ്പലുകള്‍ക്ക് പ്രവേശിക്കാനാവും. ഖത്തരി പതാക വഹിച്ചതോ ഖത്തര്‍ പൗരന്മാരുടേയോ ഖത്തരി കമ്പനികളുടേയോ ഉടമസ്ഥതയിലുള്ള കപ്പലു കള്‍ക്കും ഖത്തർ പതാക വഹിച്ച കപ്പലുകള്‍ക്കും നിയന്ത്രണങ്ങള്‍ തുടരും. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു.
ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നുള്ള എം എസ് സി എല്‍സ 3 കണ്ടയിനര്‍ കപ്പല്‍ ഖത്തറിലെ ഉംസൈദില്‍ നിന്നും കഴിഞ്ഞ ദിവസം ദുബൈയിലെ ജബല്‍ അലി തുറമുഖത്ത് എത്തിയിരുന്നു. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കപ്പല്‍ ഗതാഗതം തടഞ്ഞതിനെതിരെ 2017 ജൂലായ് മാസത്തില്‍ ഖത്തര്‍ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കിയിരുന്നു. യു എ ഇ ഉത്പന്നങ്ങള്‍ക്ക് ഖത്തര്‍ നിരോധനം ഏ ര്പ്പെടുത്തിയതായി യു എ ഇയും കഴിഞ്ഞ മാസം ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കിയിരുന്നു.
രാഷ്ട്രീയ കാരണങ്ങളാണോ യു എ ഇയുടെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്ന് റോയിട്ടേഴ്സ് പറയുന്നു. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത് ശുഭപ്രതീക്ഷ നൽകുന്നുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കപ്പല്‍ മാര്‍ഗമുള്ള വ്യാപാരത്തിന് നിലവിലുണ്ടായിരുന്ന വിലക്കിലാണ് ഭാഗികമായി ഇളവ് വരുത്തിയതെന്ന് പറയുന്ന വാർത്തയിൽ തുറമുഖ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നുള്ള ചരക്കുകള്‍ യുഎഇ സമു ദ്രാതിര്ത്തിയില് പ്രവേശിക്കുന്നതിനും യുഎഇയില്‍ നിന്നുള്ള ചരക്കുകള്‍ ഖത്തറില്‍ പ്രവേശിക്കുന്നതിനും വി ലക്കേര്പ്പെടുത്തിക്കൊണ്ട് അബുദാബി തുറമുഖം അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയി രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.