ഖത്തർ കരുത്തിൽ ലോകകപ്പ് നിയന്ത്രിക്കാൻ വനിതാ റഫറിമാർ
text_fieldsദോഹ: ഖത്തർ നൽകിയ കരുത്തിൽ ലോകകപ്പ് വനിതാഫുട്ബാൾ നിയന്ത്രിക്കാൻ വനിതാറഫറിമാർ. ജൂണ്‍ ഏഴു മുതല്‍ ജൂലൈ ഏഴു വരെ ഫ്രാന്‍സില്‍ ആണ് ഫിഫ വനിതാ ലോകകപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള മത്സരങ് ങള് നിയന്ത്രിക്കുന്ന വനിതാ റഫറിമാരുടെ മെഡിക്കല്‍ സ്ക്രീനിങ് സെഷന് ആസ്പെയറിെൻറ കീഴിലുള്ള കായിക ആശുപത്രിയായ ആസ്പെറ്ററില് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അമേരിക്ക, കാനഡ, മെക്സിക്കോ, ഫ്രാന്‍സ്, ജര്‍മ്മനി, ഉക്രെയ്ന്, ചൈന, ജപ്പാന്, കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, എത്യോപ്യ, കെനിയ, റുവാണ്ട രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാരായിരുന്നു ഇത്. ഫിറ്റ്നസ് ലെവല്‍, സാങ്കേതിക ശേഷി, ഫുട്ബോളിനെക്കുറിച്ചുള്ള മനസിലാക്കല്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറിമാരെ തെരഞ്ഞെടുക്കുന്നത്.
അതിനാൽ ആസ്പെറ്ററിലെ ആരോഗ്യപരിശോധന അനിവാര്യമാണ്. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സമഗ്രമായ പരിശോധനയാണിത്. ഫിഫ സെമിനാറുകളില്‍ പങ്കെടുക്കുന്നതിനായാണ് റഫറിമാര്‍ ദോഹയിലെത്തിയത്. രാജ്യാന്തര പ്രശസ്തനായ മുന്‍ റഫറിയും ഫിഫ റഫറീസ് കമ്മിറ്റി ചെയര്‍മാനുമായ പീയര്ല്യൂജി കോളീന ഇവര്‍ക്കൊപ്പം ആസ്പെറ്ററിലുണ്ടായിരുന്നു. ഹൃദയപരിശോധന, വിശദമായ മെഡിക്കല്‍ ഇന്‍ജ്വറി ചോദ്യാവലി, ലബോറട്ടറി പരിശോധനകള്‍, പല്ലുകളിലെ പരിശോധനയും വിലയിരുത്തലും, ബയോഡെക്സ് മസില് വിലയിരുത്തല്‍, ഫിസിയോതെറാപ്പി ഫംഗ്ഷനല്‍ അസസ്മെൻറ്, സ്പിറോമെട്രി, കാഴ്ചാ കൃത്യതാ വിലയിരുത്തല്‍, പൊതുവായ ആരോഗ്യ മാംസപേശികളുടെയും അസ്ഥികളുടെയും പരിശോധന തുടങ്ങിയ വിവിധ ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 27 റഫറിമാരും 48 അസിസ്റ്റൻറ് റഫറിമാരും ഉള്‍പ്പടെ 75പേര് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.