സൂക്ഷിക്കണം, തൈറോയ്ഡ് വില്ലനാകാം
text_fieldsദോഹ: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽ ഥാനിയുടെ മുഖ്യരക്ഷാകര്തൃത്വത്തില് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി തൈറോയ്ഡ് കാന്‍സര്‍ സ മ്മേളനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19, 20 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ രണ്ട ായിരത്തോളം മെഡിക്കല്‍, നഴ്സിംഗ് ജീവനക്കാരും ഖത്തറിലും പുറത്തുമുള്ള അര്‍ബുദ മേഖലയിലെ പ്രമുഖ പ്രഭാഷകരും പങ്കെടുക്കും. ഖത്തറില്‍ വനിതകള്‍ക്ക് പിടിപെടുന്ന അര്‍ബുദങ്ങളില്‍ രണ്ടാം സ്ഥാനമാണ് തൈറോയ്ഡ് കാന്സറിനുള്ളതെന്ന് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ചെയര്മാന് ഖാലിദ് ബിന്‍ ജബര്‍ ആൽഥാനിയും വൈസ് ചെയര്മാന് ഡോ. അബ്ദുല്‍ അസിം അബ്ദുല്‍ വഹാബും വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് പിടിപെടുന്ന അര്‍ബുദങ്ങളില്‍ സ്തനാര്‍ബുദത്തിനാണ് ഒന്നാം സ്ഥാനം. ഈ വര്‍ഷം ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി തൈറോയ്ഡ് കാന്‍സറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. രാജ്യത്ത് കൂടുതലായി ഈ രോഗം കാണപ്പെട്ടതിനെ തുടര്‍ന്നാണിത്. രോഗത്തിെൻറ കാരണങ്ങളും സ്ത്രീകളില്‍ വര്ധിക്കുന്നതിെൻറ വസ്തുതകളും അറിയേണ്ടതുണ്ട്. കണക്കുകള്‍ പ്രകാരം 2015ല്‍ 73 പേര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ ബാധിച്ചതില്‍ 53 എണ്ണവും വനിതകള്‍ക്കായിരുന്നു. ഇതുപ്രകാരം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് രോഗം കൂടുതല്‍ പിടിപെടുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനു പിന്നിലെ കാരണങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തേണ്ടതുണ്ട്. തൈറോയ്ഡ് കാന്‍സര്‍ നേരത്തെ തന്നെ കണ്ടെത്താനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സൊസൈറ്റി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
സ്തനം, ഉദരം എന്നിവിടങ്ങളിലെ അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ തന്നെയാണ് തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്താനും നടപ്പാക്കുക. തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്താന്‍ എളുപ്പമാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആരോഗ്യ രംഗത്തെ മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് സമ്മേളനം നടത്തുന്നത്. ആസ്ത്രേലിയ, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രഗത്ഭരും പങ്കെടുക്കും. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവ വഴിയാണ് സമ്മേളനത്തിെൻറ രജിസ്ട്രേഷന് നടക്കുക. ഹമദ് മെഡിക്കല്‍ കോര്പറേഷന്, സിദ്റ മെഡിസിന്, ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. തൈറോയ്ഡ് കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.