Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രാദേശിക...

പ്രാദേശിക ആട്ടിറച്ചി ഉത്പാദനം കൂട്ടും; വില കുറക്കും

text_fields
bookmark_border
പ്രാദേശിക ആട്ടിറച്ചി ഉത്പാദനം  കൂട്ടും; വില കുറക്കും
cancel

ദോഹ: ആട്ടിറച്ചിയുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാനും വിലയില്‍ കുറവ് വരുത്താന ുമായി വ്യാപാര മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സംയുക്ത പദ്ധതി തുടങ്ങി. പ്രാദേശിക കന്നുകാലി കര്‍ഷകരുടെ ഉത്പാദനം വര്‍ധിപ്പിക്കാനും തങ്ങളുടെ ഉത്പന്നങ്ങളുടെ എണ്ണം കൂട്ടാനും അതുവഴി ഭക്ഷ്യസുരക്ഷക്ക് പിന്തുണ നൽകാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി. രണ്ടു തലങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് വ്യാപാര മന്ത്രാലയത്തിലെ ക്വാളിറ്റി ലൈസന്‍സിംഗ് ആൻറ്മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ അബ്ദുല്ല ഖലീഫ അല്‍ കുവാരി പറഞ്ഞു. ആദ്യ തലത്തില്‍ ഫാമുകള്‍ റജിസ്റ്റര്‍ ചെയ്ത് ആടുകളുടെ എണ്ണം നിജപ്പെടുത്തിയാല്‍ അവരില്‍ നിന്നും വിദാം ഫുഡ് നേരിട്ട് വാങ്ങുകയെന്നതാണ് ഉദ്ദേശിക്കുന്നത്.

നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായ ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ശേഖരിക്കുക. രണ്ടാമത്തെ തലത്തില്‍ പൗരന്മാര്‍ക്ക് ആടുകളെ വില്‍പ്പന നടത്തുകയെന്നതാണ് രീതി. പദ്ധതിയുടെ പ്രാരംഭമായി 21.5 മില്ല്യന്‍ റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആടുകളുടെ റജിസ്ട്രേഷന്‍, ഫാം തെരഞ്ഞെടുക്കല്‍, അവക്കുള്ള നിയമങ്ങളും നിബന്ധനകളും തുടങ്ങിയവ ഇതിെൻറ ഭാഗമായി നടക്കും. ജൈവസുരക്ഷാ നിയമങ്ങള്‍ പാലിക്കുന്ന ഫാമുകളെയാണ് തെരഞ്ഞെടുക്കുക. അടിസ്ഥാന സൗകര്യങ്ങള്‍, മൃഗങ്ങളെ പരിപാലിക്കാനുള്ള ശുചിത്വം, മികച്ച ധാന്യപ്പുരകള്‍, ഭക്ഷ്യവസ്തുക്കള്‍, ശുദ്ധജലം തുടങ്ങിയവ ഫാം ഹൗസുകളില്‍ ഉണ്ടാകണം. പ്രാദേശികമായ ആടായിരിക്കണമെന്ന് മാത്രമല്ല നല്ല ആരോഗ്യമുള്ളതും പരുക്കുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്തവയുമായിരിക്കണം. നാല് മാസം മുതല്‍ പ്രായമുള്ള ആടുകള്‍ക്ക് ശരാശരി 30 മുതല്‍ 35 കിലോഗ്രാം വരെ തൂക്കമുള്ളവയായിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story